Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍... ഓടിക്കൊണ്ടിരുന്ന ആമ്പുലന്‍സിന് തീപിടിച്ച് തീഗോളമായി പുറത്തേക്കിറങ്ങിയ മനുഷ്യരുടെ ദയനീയ അവസ്ഥ

27 JULY 2016 09:15 AM IST
മലയാളി വാര്‍ത്ത

ഇന്നലെ മൂവാറ്റുപുഴയില്‍ ആംബുലന്‍സ് കത്തിയമര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് നാട്ടുകാര്‍. മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. എം.സി റോഡില്‍ മീങ്കുന്നത്തിന് സമീപമാണ് അപകടം നടന്നത്. ഏറ്റുമാനൂര്‍ സ്വദേശി പി.ജെ. ജയിംസ് (72) മകള്‍ അമ്പിളി (40) എന്നിവരാണ് മരിച്ചത്. ഏതാണ്ട് പൂര്‍ണമായും കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആറ് പേര്‍ ആംബുലന്‍സിലുണ്ടായിരുന്നു.

വയനാട്ടില്‍ ബിസിനസ് സംബന്ധമായ ആവശ്യത്തിനുപോയ ജയിംസിനെ പനിയെത്തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം മാറാതെവന്നതിനെത്തുടര്‍ന്ന് മകള്‍ അമ്പിളിയും മകന്റെ ഭാര്യയുംകൂടി കല്‍പ്പറ്റയില്‍ച്ചെന്ന് ഇയാളെ കോട്ടയത്തേക്കു ചികില്‍സയ്ക്കായി കൊണ്ടുവരികയായിരുന്നു. 
കത്തിയെരിഞ്ഞ ആംബുലന്‍സില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടപ്പോഴും കണ്‍മുന്‍പില്‍ ഭര്‍തൃപിതാവും ഭര്‍തൃസഹോദരിയും കത്തിയെരിഞ്ഞതിന്റെ നടുക്കം വിട്ടുമാറാത്ത അവസ്ഥയിലാണ് ജോയ്‌സ്. രണ്ട് പേരെയും രക്ഷിക്കാനുള്ള ശ്രമങ്ങത്തിനിടെ അഗ്‌നിഗോളം അവരെ വിഴുങ്ങിയപ്പോള്‍ എന്തു ചെയ്യണമെന്നറായിയാതെ നോക്കി നില്‍ക്കാന്‍ മാത്രമേ സാധിച്ചുള്ളു.

അപകടം നടന്ന മീങ്കുന്നത്തിനു രണ്ടു കിലോമീറ്റര്‍ മുന്‍പ് ഈസ്റ്റ് മാറാടിയില്‍ ഇറങ്ങി ചായകുടിച്ചതാണ്. ഡ്രൈവര്‍ക്കൊപ്പം ജോയ്‌സ് മുന്‍സീറ്റിലായിരുന്നു. മീന്‍കുന്നമെത്താറായപ്പോള്‍ വെറുതെ പിന്നിലേക്കൊന്നു നോക്കി. ആംബുലന്‍സിനു പിന്നില്‍ മരുന്നുകള്‍ സൂക്ഷിച്ചിരുന്നിടത്തുനിന്നു പുക വരുന്നതാണു കണ്ടത്. നോക്കിനില്‍ക്കേ പുക ഉയര്‍ന്നു തുടങ്ങി. അയ്യോ തീയെന്നു ജോയ്‌സ് അലറിയപ്പോള്‍ ഡ്രൈവര്‍വര്‍ കൃഷ്ണദാസ് വാഹനം നിര്‍ത്തി. ഡോര്‍ തുറന്നു പുറത്തിറങ്ങിയ കൃഷ്ണദാസ് ജോയ്‌സിനെയും പുറത്തിറക്കി. പിന്നിലേക്കോടിയ ഇരുവരും ഡോര്‍ തുറക്കാന്‍ നടത്തിയ ശ്രമം ആദ്യം വിജയിച്ചില്ല. മെയില്‍ നഴ്‌സ് മെല്‍ബിന്‍ ആന്റണി അകത്തുനിന്നു കൂടി സഹായിച്ചതോടെ ഡോര്‍ തുറന്നു.

പുകപടലങ്ങള്‍ക്കിടയില്‍നിന്ന് ഹോം നഴ്‌സ് ലക്ഷ്മിയെ വലിച്ചു പുറത്തിറക്കി. മെല്‍ബിനും പുറത്തിറങ്ങി. അപ്പോഴേക്കും വാഹനം പുക കൊണ്ടു നിറഞ്ഞിരുന്നു. ലക്ഷ്മിയെ ഓടിക്കൂടിയ നാട്ടുകാര്‍ എടുത്തു സമീപത്തെ കടയ്ക്കു മുന്‍പിലേക്കു മാറ്റി. വാഹനത്തില്‍ ആളുണ്ടെന്നും രക്ഷിക്കണമെന്നും ജോയ്‌സ് അലമുറയിട്ടപ്പോഴേക്കും ആംബുലന്‍സ് തനിയെ മുന്നോട്ടുരുണ്ടു തുടങ്ങിയിരുന്നു.

ഇതിനിടെ അമ്പിളിയുടെ കത്തിക്കരിഞ്ഞ ശരീരം പിന്നിലെ തുറന്ന ഭാഗത്തുകൂടെ റോഡിലേക്കു വീണു. കയറ്റത്തില്‍ നിന്ന ആംബുലന്‍സില്‍നിന്നു തീ ഉയര്‍ന്നു തുടങ്ങി. അഞ്ചു മിനിറ്റ് നിന്നു കത്തിയ ആംബുലന്‍സ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. അപ്പോള്‍ ജയിംസ് മാത്രമായിരുന്നു അകത്തുണ്ടായിരുന്നത്. ആംബുലന്‍സിന്റെ പിന്‍ ഡോര്‍ തുറക്കുന്നതിനിടെ മുഖത്തു പരുക്കേറ്റ ജോയ്‌സിനെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നല്‍കിയശേഷം ബന്ധുക്കളെത്തി കോട്ടയത്തേക്കു കൊണ്ടുപോയി.

അമിത വേഗമൊന്നുമില്ലാതെ എത്തിയ ആംബുലന്‍സ് വളവിനു സമീപം വേഗത കുറച്ച് ഡ്രൈവര്‍വര്‍ ഓടി പുറത്തേക്കിറങ്ങി പുറകിലെ വാതില്‍ തുറന്ന് യാത്രക്കാരെ പിടിച്ചു വലിച്ച് പുറത്തേക്കിറക്കുന്നത് കണ്ട അയല്‍വാസിയായ ജോസഫ് യാത്രക്കാര്‍ തമ്മിലുള്ള തര്‍ക്കമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ആംബുലന്‍സില്‍ നിന്നും പുക ഉയരുന്നതാണ് പിന്നെ കണ്ടത് ഉരുണ്ടു നീങ്ങിയ അംബലുന്‍സ് നിമിഷങ്ങള്‍ക്കകം ഉഗ്രസ്‌ഫോടനത്തോടെ പൊട്ടിത്തെറിച്ചു. ഇതിനിടയില്‍ ആംബുലന്‍സില്‍ നിന്നും തീനാളങ്ങള്‍ വിഴുങ്ങിയ ഒരു ശരീരം താഴേക്കു പതിക്കുന്നതും ജോസഫ് കണ്ടു. എല്ലാം അഞ്ചു മിനിറ്റിനുള്ളില്‍ കഴിഞ്ഞു.

അപകടവാര്‍ത്തയറിഞ്ഞെത്തിയവര്‍ക്കാര്‍ക്കും എന്താണ് സംഭവിച്ചതെന്ന് ആദ്യമൊന്നും മനസ്സിലായില്ല. വാഹനത്തില്‍ ആരെങ്കിലുമുണ്ടോയെന്നും അറിയില്ലായിരുന്നു. വാഹനത്തില്‍നിന്നു ഡ്രൈവര്‍വറും മറ്റുള്ളവരുമിറങ്ങി ബഹളം വച്ചതോടെ അകത്തിനി ആരും ഉണ്ടാകില്ലെന്നു നാട്ടുകാര്‍ കരുതി. എന്നാല്‍, രക്ഷപ്പെട്ടവര്‍ സമീപത്തെ കടയിലേക്ക് ഓടിയെത്തി നിലവിളിച്ചപ്പോഴാണ് അകത്ത് വേറെയും ആളുണ്ടെന്നു തിരിച്ചറിഞ്ഞത്. അപ്പോഴേക്കും വാഹനം മുന്നോട്ട് നീങ്ങുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. ആംബുലന്‍സിന്റെ ഭാഗങ്ങള്‍ ചുറ്റും ചിതറിത്തെറിച്ചു. തകിട് ഭാഗങ്ങള്‍ 100 മീറ്റര്‍ അകലെയുള്ളതെങ്ങിന്‍ കൈ പോലും തകര്‍ത്താണു താഴേക്കു പതിച്ചത്.

അഗ്‌നിശമനസേനയെത്തി തീയണച്ചതോടെയാണ് അപകടം നടന്നിടത്തേക്കു പോകാന്‍ ഉദ്യോഗസ്ഥര്‍ക്കു പോലും ധൈര്യമുണ്ടായത്. ആംബുലന്‍സിനുള്ളില്‍ രണ്ടുപേരുണ്ടെന്നു മനസ്സിലാകുന്നത് ഡ്രൈവര്‍വര്‍ കൃഷ്ണദാസ് പറയുമ്പോഴായിരുന്നു. ആംബുലന്‍സിലും റോഡിലുമായി കിടന്നിരുന്ന മൃതദേഹങ്ങള്‍ ആരുടേതാണെന്നു പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends