Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...


ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട്ടിപ്പുകളും: ആ വീഡിയോ പുറത്ത് വിട്ട് മാരിയോ ജോസഫ്...

കലക്ടറെ തെറ്റിദ്ധരിപ്പിച്ച് ഇടനിലക്കാരും സര്‍ക്കാര്‍ ഉന്നതരും ഒത്തുകളിച്ചു; ആദിവാസികള്‍ക്കുള്ള ഭൂമി വാങ്ങിയതില്‍ തട്ടിപ്പ് നടത്തി അനുവദിച്ച തുകയില്‍ കൈയിട്ടു വാരി, ഒത്തു കളിച്ചത്തില്‍ സിപിഎം നേതാക്കളും സര്‍ക്കാര്‍ ഉന്നതരും

29 JULY 2016 11:24 AM IST
മലയാളി വാര്‍ത്ത

വികസനത്തിന്റെ പിറകെ സര്‍ക്കാര്‍ പോകുമ്പോള്‍ എന്ന് തഴയപ്പെട്ടിട്ടുള്ളവരാണ് ആദിവാസികള്‍. ആദിവാസികളുടെ ഉന്നമനത്തിനായി എല്ലാ സര്‍ക്കാരും തുക അനുവദിക്കുന്നുണ്ടെങ്കിലും അത് കൃത്യമായ ഇടപെടലുകളെ തുടര്‍ന്ന് പലപ്പോഴും ആദിവാസികള്‍ക്ക് എലഭിക്കാറില്ല എന്നതാണ് വാസ്തവം.

ആദിവാസി കുടുംബങ്ങള്‍ക്ക് പത്ത് സെന്റ് ഭൂമി വീതം നല്‍കുന്നതിനും വീട് വയ്ക്കുന്നതിനുമായി 4.25 കോടി രൂപ നല്‍കിയതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഭൂമി ഇടപാടുകാരും ഒത്തുകളിച്ചു ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. ഭൂരഹിത കേരളം പദ്ധതിയിലുള്‍പ്പെടുത്തി ആദിവാസികള്‍ക്ക് തരിശു ഭൂമി വാങ്ങി അതില്‍ വീട് വച്ച് നല്‍കുന്നതിനായി നല്‍കിയ തുകയിലാണ് വെട്ടിപ്പ് നടത്തിയത്.

വെച്ചൂച്ചിറ മണ്ണടിശാല പെരുവയിലാണ് റവന്യു വകുപ്പ് ഉന്നതരും ഇടനിലക്കാരും ചേര്‍ന്ന് ആദിവാസികള്‍ക്ക് അനുവദിച്ച തുകയില്‍ കൈയിട്ടു വര്‍ഗീയത. ബ്ലോക്ക് നമ്പര്‍-166 സര്‍വേ നമ്പര്‍ 780/1-2 ല്‍ ഉള്‍പ്പെട്ട നാലരയേക്കറോളം സ്വകാര്യഭൂമി വാങ്ങിയതിലാണ് ഭൂമിയുടെ വിലയില്‍ തിരിമറി നടത്തി പണം വെട്ടിച്ചത്. സെന്റിന് 18000 മുതല്‍ 20000 വരെ മാത്രം വിലയുണ്ടായിരുന്നത് ഇടനിലക്കാര്‍ ഇടപെട്ട് ഇരട്ടിയാക്കി കാണിച്ചു വാങ്ങിക്കൂട്ടുകയായിരുന്നു. ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറാണ് വസ്തുവിന് വില നിശ്ചയിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളും ഇടനിലക്കറും ഉള്‍പ്പെടെ ഇടപെട്ട് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ 40000 രൂപയാണ് വിലയിട്ടത്.

ബ്ലോക്ക് നമ്പര്‍-166 സര്‍വേ നമ്പര്‍ 780/1-2 ല്‍ ഉള്‍പ്പെട്ട വസ്തുവിന്റെ ഭാഗമായ 6.5 സെന്റ് സ്ഥലം നേരത്തെ സെന്റിന് 18,000 രൂപയ്ക്ക് സമീപവാസിയായ ഒരാള്‍ വാങ്ങിയിരുന്നു. ഈ ഭൂമി ഇപ്പോള്‍ സെന്റിന് 40,000 രൂപയ്ക്കാണ് കോളനിയിലേക്ക് റോഡ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ വാങ്ങിയതെന്ന് ഭൂമിയുടെ തീറാധാരം വ്യക്തമാക്കുന്നു. 40000 രൂപ വകയിരുത്തിയ ഭൂമിയില്‍ ഉടമസ്ഥന് 30000 രൂപ നല്‍കി ബാക്കി വരുന്ന തുക പോക്കറ്റിലാക്കുകയായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും. തരിശു ഭൂമി കണ്ടെത്തി വീട് വയ്ക്കുന്നതിന് ഉത്തരവുള്ളതിനാല്‍ വാങ്ങിയ ഭൂമിയിലെ മരങ്ങളും വെട്ടിമാറ്റി അതിന്റെ തുകയും വെട്ടിച്ചു കൈക്കലാക്കി. ഇരുപതു ലക്ഷം രൂപയുടെ മരങ്ങളാണ് ഇതിന്റെ പേരില്‍ മുറിച്ചു വില്‍ക്കാന്‍ ഉടമസ്ഥനുമായി ധാരണയായിട്ടുള്ളത്.

സെന്റിന് 10,000 രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന് പെരുവ പൗരസമിതി, ആദിവാസി സംരക്ഷണ സമിതി എന്നിവ ജില്ലാ കലക്ടര്‍ക്കും വിജിലന്‍സിനും നല്‍കിയ പരാതി നല്‍കിയിട്ടുണ്ട്. കലക്ടറെ തെറ്റിദ്ധരിപ്പിച്ച് ഭൂമിക്ക് വില കൂട്ടി നിശ്ചയിക്കെുന്നതിനു ഇടനിലക്കാരും സര്‍ക്കാര്‍ ഉന്നതരും ഒത്തുകളിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭര്‍ത്താവും സി.പി.എമ്മിന്റെ പ്രാദേശിക നേതാവുമായ വ്യക്തിയടക്കം അഞ്ചുപേര്‍ ഉള്‍പ്പെട്ട സംഘമാണ് ഭൂമി വാങ്ങിയതിന്റെ ഇടനിലക്കാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (5 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (5 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (6 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (6 hours ago)

മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (8 hours ago)

ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍  (8 hours ago)

ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (9 hours ago)

Bihar-gold-jackpot ഖനി തുറന്നാൽ ഭരണകക്ഷിക്ക് കോളടിക്കും!  (9 hours ago)

പിഎം കിസാന്‍ പദ്ധതിയുടെ 21ാം ഗഡു ഉടന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും  (9 hours ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (9 hours ago)

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി, ബിആര്‍എസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്  (10 hours ago)

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു  (10 hours ago)

Bihar-election-results നിതീഷ് ദ റിയൽ ക്യാപ്റ്റൻ  (10 hours ago)

കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത  (10 hours ago)

Malayali Vartha Recommends