Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തക്കാരം, വടക്കന്‍ കുശിനി, ഹോട്ടല്‍ ടൗണ്‍ ടവര്‍ എന്നിവടങ്ങളിലെ റെയ്ഡില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു; തിരുവനന്തപുരം നഗരസഭയുടെ വാര്‍ത്താക്കുറിപ്പ് വന്നപ്പോള്‍ ഹോട്ടലുകളുടെ പേരില്ല!

02 AUGUST 2016 12:10 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം തലസ്ഥാന നഗരത്തിലെ ചില ഹോട്ടലുകള്‍ മേയര്‍ വി.കെ പ്രശാന്തിന്റെയും നഗരസഭയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തില്‍ റെയ്ഡ് നടത്തുകയും തുടര്‍ന്ന് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. നഗരത്തിലെ തന്നെ തിരക്കേറിയതും പ്രശസ്തവുമായ എംജി റോഡിലെ തക്കാരം, വടക്കന്‍ കുശിനി, സ്റ്റാച്യുവിലെ ഹോട്ടല്‍ ടൗണ്‍ ടവര്‍ എന്നിവിടങ്ങളില്‍ വില്‍ക്കുവാന്‍ വേണ്ടി വച്ചിരുന്ന പഴകിയ ഭക്ഷണങ്ങളാണ് കോര്‍പറേഷന്‍ അധികൃതര്‍ പിടിച്ചെടുത്തത്.

വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ വരെ സൃഷ്ടിച്ചേക്കാവുന്ന തരത്തിലായിരുന്നു പിടിച്ചെടുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളെന്നും വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കുന്നതിനായി നഗരസഭ വൈകുന്നേരം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പക്ഷേ പരിശോധന നടത്തി മോശം ഭക്ഷണം വിളമ്പിയതിന് പിഴയിട്ട ഒരു ഹോട്ടലുകളുടേയും പേരുകള്‍ ഇല്ലായിരുന്നു.ഇതേ കുറിച്ചറിയുവാന്‍ മേയര്‍ വി.കെ പ്രശാന്തുമായി ഞങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ മനസ്സിലായത് അദ്ദേഹത്തിന്റെ അറിവോടെയല്ല പേരുകള്‍ അപ്രത്യക്ഷമായതെന്നാണ്.നഗരസഭയിലെ തന്നെ ചില ഉദ്യോഗസ്ഥരുടെ ഇടപെടലുകളാണ് ഹോട്ടലുകളുടെ പേര് ഒഴിവായതിന് കാരണം എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. 

നഗരസഭാ മേയറായ ശേഷം വി.കെ പ്രശാന്തിന്റെ പല നടപടികളും അഭിനന്ദനാര്‍ഹമായിരുന്നു. ഏത് വമ്പനന്മാരുടെ സ്ഥാപനമായാലും അനധികൃതമായ കുറ്റം ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തലസ്ഥാനത്തിന്റെ യുവ മേയര്‍ മടി കാണിച്ചിട്ടില്ല. അനധികൃതമായി മാലിന്യങ്ങള്‍ തുറസ്സായ സ്ഥലത്ത് നിക്ഷേപിച്ച ബിഗ് ബസാര്‍ എന്ന വന്‍കിട കമ്പനിയെകൊണ്ട് തന്നെ അവ തിരിച്ചെടുപ്പിച്ചതുള്‍പ്പെടെ നഗരവാസികളുടെ കൈയടി നേടിയ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുമുണ്ട്. എന്നാല്‍ ഇന്നലെ പിടികൂടിയ ഹോട്ടലുകളുടെ പേരുകള്‍ പത്രക്കുറിപ്പില്‍ ഉള്‍പ്പെടുത്താത്തതിനും മേയറെ കുറ്റപ്പെടുത്തുന്നവരുടെ എണ്ണവും കുറവല്ല. ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞ് മേയര്‍ ഇത് കണ്ടില്ലെന്ന് നടിക്കരുതെന്നും നഗരവാസികള്‍ക്ക് പഴകിയ ഭക്ഷണം നല്‍കിയവര്‍ക്കെതിരെ മാതൃകാപരമായ നടപടി എടുക്കണമെന്നുമാണ് പലരുടേയും ആവശ്യം.ഇന്നലെ ഹോട്ടലുകളില്‍ റെയ്ഡ് നടന്ന വിവരം പുറത്ത് വന്നപ്പോള്‍ തന്നെ വന്‍ അഭിനന്ദന പ്രവാഹമാണ് മേയര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചത്. ഇടത് പക്ഷത്തെ അനുകൂലിക്കുന്നവരും അല്ലാത്തവരും ഇത്തരം പ്രവര്‍ത്തിയെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ആണ്‍കുട്ടികല്‍ നഗരസഭ ഭരിച്ചാല്‍ ഇങ്ങനെയിരിക്കും, എന്നതുള്‍പ്പടെയുള്ള പ്രതികരണങ്ങളാണ് ലഭിച്ചത്. തലസ്ഥാനത്തെ സിപിഐ(എം) സൈബര്‍ പ്രവര്‍ത്തകര്‍ സംഭവം ഏറ്റെടുത്തതോടെയാണ് റെയ്ഡിന്റെയും മറ്റും വിവരം സോഷ്യല്‍ മീഡിയയില്‍ കാട്ടു തീ പോലെ പടര്‍ന്നത്.രാഷ്ട്രീയമായി എതിരഭിപ്രായമുള്ളവര്‍പോലും നഗരസഭയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍ വൈകുന്നേരം ആയപ്പോള്‍ പുറത്ത് വന്ന പത്രക്കുറിപ്പ് വളരെ നിരാശ പടര്‍ത്തുന്ന ഒന്നായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും രൂപപ്പെടുകയായിരുന്നു. അധികൃതര്‍ തന്നെ ഹോട്ടലുകളുടെ പേര് മറച്ച് വച്ചത് പഴകിയ ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകള്‍ക്ക് ഒത്താശ ചെയ്യുന്നതിന് തുല്യമാണെന്നും അഭിപ്രായങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ എന്ത്‌കൊണ്ടാണ് ഹോട്ടലുകളുടെ പേരുകള്‍ പത്രക്കുറിപ്പില്‍ വരാത്തതെന്നുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉദ്യോസ്ഥരോട് ആരാഞ്ഞ് വേണ്ട നടപടി സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends