Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...


ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട്ടിപ്പുകളും: ആ വീഡിയോ പുറത്ത് വിട്ട് മാരിയോ ജോസഫ്...

കോട്ടയത്തെ കൊലപാതകത്തില്‍ ദുരൂഹത നീങ്ങുന്നില്ല, ഗര്‍ഭിണിയുടെ വയറ്റിലുണ്ടായിരുന്ന പൂര്‍ണ വളര്‍ച്ചയെത്തിയ ആണ്‍കുഞ്ഞും മരിച്ചിരുന്നു, കേസ് നാലു ഡിവൈഎസ്പിമാരുടെ സംഘം അന്വേഷിക്കും

03 AUGUST 2016 09:51 AM IST
മലയാളി വാര്‍ത്ത

കോട്ടയത്തു അതിരമ്പുഴയിലെ റബര്‍തോട്ടത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഗര്‍ഭിണിയുടെ വയറ്റിലുണ്ടായിരുന്ന കുഞ്ഞും മരിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറുമണിയോടെ അതിരമ്പുഴ - ഒറ്റക്കപ്പലുമാവ് - അമ്മഞ്ചേരി റോഡില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍തോട്ടത്തിലാണു യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍കുട്ടിയാണ് ഗര്‍ഭിണിയുടെ വയറ്റിലുണ്ടായിരുന്നതെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

ഗര്‍ഭിണിയെ രണ്ടാം ദിനവും തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചില്ല. കൊല്ലപ്പെട്ടതെന്ന് ആദ്യം സംശയിച്ച യുവതികളെ ഇന്നലെ നടത്തിയ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയതിനാല്‍ അന്വേഷണം ജില്ലയ്ക്കു പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

മൃതദേഹം കണ്ടെത്തിയതിനു പന്ത്രണ്ടു മണിക്കൂര്‍ മുന്‍പാവാം കൊല നടന്നതെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്ക്കു പിന്നിലേറ്റ ചതവും ശ്വാസംമുട്ടിച്ചതുമാണു മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.തലയുടെ ഭാഗത്തേക്കു രക്തയോട്ടം കൂടുന്ന രീതിയില്‍ മൃതദേഹം കിടത്തിയതാണു മുഖത്തു കറുപ്പുനിറം വര്‍ധിക്കാന്‍ ഇടയായതെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹത്തിന്റെ ആന്തരികാവയവങ്ങളുടെ പരിശോധന പൂര്‍ത്തിയാകുന്നതോടെ മാത്രമേ മരണകാരണം സംബന്ധിച്ചു കൃത്യമായ സൂചന ലഭിക്കൂ. വിശദ പരിശോധനയ്ക്കായി ആന്തരികാവയവങ്ങള്‍ തിരുവനന്തപുരത്തെ കേന്ദ്ര ലാബിലേക്കയച്ചു.മൃതദേഹം കണ്ടെത്തിയതിനു പന്ത്രണ്ടു മണിക്കൂര്‍ മുന്‍പാവാം കൊല നടന്നതെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രന്റെ നേതൃത്വത്തില്‍ നാലു സംഘങ്ങളായി തിരിഞ്ഞ് നടത്തുന്ന അന്വേഷണത്തില്‍ യുവതിയുടെ മൃതദേഹം മൂടിയിരുന്ന പോളിത്തീന്‍ കവര്‍ ആന്‍ജിയോഗ്രാം കിറ്റിനൊപ്പം ലഭിക്കുന്നതാണെന്നു പൊലീസ് കണ്ടെത്തി. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പോളിത്തീന്‍ കവര്‍ ആയതിനാല്‍ ആശുപത്രികളുമായോ, ഹോംനഴ്‌സിങ് സ്ഥാപനങ്ങളുമായോ ബന്ധമുള്ളവര്‍ക്കും ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്.

നാലു ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ കുറ്റാന്വേഷണത്തില്‍ മികവുതെളിയിച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്.ഡിവൈഎസ്പിമാരായ ഗിരീഷ് പി.സാരഥി, മുഹമ്മദ് കബീര്‍ റാവുത്തര്‍, എസ്.സുരേഷ്‌കുമാര്‍, വി.അജിത്ത്, രമേശ്കുമാര്‍, സിഐമാരായ നിര്‍മല്‍ ബോസ്, സി.ജെ.മാര്‍ട്ടിന്‍, സാജു വര്‍ഗീസ്, എസ്‌ഐമാരായ അനൂപ് ജോസ്, എ.സി.മനോജ്കുമാര്‍ എന്നിവരും ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘവുമാണ് അന്വേഷണത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി അതിരമ്പുഴ, അമ്മഞ്ചേരി, മാന്നാനം എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മേഖലയിലെ ആറു മൊബൈല്‍ ടവറുകളിലെ എല്ലാ ഫോണ്‍വിളികളും പരിശോധിക്കുകയാണു പൊലീസ്.സംഭവം പുറത്തറിഞ്ഞ് 24 മണിക്കൂറിലേറെ കഴിഞ്ഞിട്ടും കൂടുതല്‍ പരാതികള്‍ എത്താത്ത സാഹചര്യത്തില്‍. ജില്ലയ്ക്കു പുറത്തുനിന്നു തട്ടിക്കൊണ്ടുവന്നു കൊലപ്പെടുത്തിയശേഷം റബര്‍തോട്ടത്തില്‍ ഉപേക്ഷിച്ചതിന്റെ സാധ്യതയിലേക്കാണു പൊലീസ് എത്തിച്ചേരുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലാ അതിര്‍ത്തികളിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണു പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.ഈ ആശുപത്രികളില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ ചികിത്സതേടിയെത്തിയ ഗര്‍ഭിണികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് യുവതിയുമായി സാമ്യമുണ്ടോ എന്ന് പരിശോധിക്കുകയാണ് പോലീസ്. പുതപ്പിലും പോളിത്തീന്‍ കവറിലും നന്നായി പൊതിഞ്ഞുകെട്ടിയ രീതിയും ശരീരത്തിലെ മുറിവുകളും ക്രിമിനല്‍ സ്വഭാവമുള്ള ഒന്നിലധികം ആളുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ഹൈക്കോടതിയോട്  (3 minutes ago)

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (7 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (7 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (7 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (8 hours ago)

മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (9 hours ago)

ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍  (10 hours ago)

ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (11 hours ago)

Bihar-gold-jackpot ഖനി തുറന്നാൽ ഭരണകക്ഷിക്ക് കോളടിക്കും!  (11 hours ago)

പിഎം കിസാന്‍ പദ്ധതിയുടെ 21ാം ഗഡു ഉടന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും  (11 hours ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (11 hours ago)

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി, ബിആര്‍എസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്  (11 hours ago)

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു  (11 hours ago)

Bihar-election-results നിതീഷ് ദ റിയൽ ക്യാപ്റ്റൻ  (12 hours ago)

Malayali Vartha Recommends