Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

കോട്ടയത്തെ കൊലപാതകത്തില്‍ ദുരൂഹത നീങ്ങുന്നില്ല, ഗര്‍ഭിണിയുടെ വയറ്റിലുണ്ടായിരുന്ന പൂര്‍ണ വളര്‍ച്ചയെത്തിയ ആണ്‍കുഞ്ഞും മരിച്ചിരുന്നു, കേസ് നാലു ഡിവൈഎസ്പിമാരുടെ സംഘം അന്വേഷിക്കും

03 AUGUST 2016 09:51 AM IST
മലയാളി വാര്‍ത്ത

കോട്ടയത്തു അതിരമ്പുഴയിലെ റബര്‍തോട്ടത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഗര്‍ഭിണിയുടെ വയറ്റിലുണ്ടായിരുന്ന കുഞ്ഞും മരിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറുമണിയോടെ അതിരമ്പുഴ - ഒറ്റക്കപ്പലുമാവ് - അമ്മഞ്ചേരി റോഡില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍തോട്ടത്തിലാണു യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍കുട്ടിയാണ് ഗര്‍ഭിണിയുടെ വയറ്റിലുണ്ടായിരുന്നതെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

ഗര്‍ഭിണിയെ രണ്ടാം ദിനവും തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചില്ല. കൊല്ലപ്പെട്ടതെന്ന് ആദ്യം സംശയിച്ച യുവതികളെ ഇന്നലെ നടത്തിയ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയതിനാല്‍ അന്വേഷണം ജില്ലയ്ക്കു പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

മൃതദേഹം കണ്ടെത്തിയതിനു പന്ത്രണ്ടു മണിക്കൂര്‍ മുന്‍പാവാം കൊല നടന്നതെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്ക്കു പിന്നിലേറ്റ ചതവും ശ്വാസംമുട്ടിച്ചതുമാണു മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.തലയുടെ ഭാഗത്തേക്കു രക്തയോട്ടം കൂടുന്ന രീതിയില്‍ മൃതദേഹം കിടത്തിയതാണു മുഖത്തു കറുപ്പുനിറം വര്‍ധിക്കാന്‍ ഇടയായതെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹത്തിന്റെ ആന്തരികാവയവങ്ങളുടെ പരിശോധന പൂര്‍ത്തിയാകുന്നതോടെ മാത്രമേ മരണകാരണം സംബന്ധിച്ചു കൃത്യമായ സൂചന ലഭിക്കൂ. വിശദ പരിശോധനയ്ക്കായി ആന്തരികാവയവങ്ങള്‍ തിരുവനന്തപുരത്തെ കേന്ദ്ര ലാബിലേക്കയച്ചു.മൃതദേഹം കണ്ടെത്തിയതിനു പന്ത്രണ്ടു മണിക്കൂര്‍ മുന്‍പാവാം കൊല നടന്നതെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രന്റെ നേതൃത്വത്തില്‍ നാലു സംഘങ്ങളായി തിരിഞ്ഞ് നടത്തുന്ന അന്വേഷണത്തില്‍ യുവതിയുടെ മൃതദേഹം മൂടിയിരുന്ന പോളിത്തീന്‍ കവര്‍ ആന്‍ജിയോഗ്രാം കിറ്റിനൊപ്പം ലഭിക്കുന്നതാണെന്നു പൊലീസ് കണ്ടെത്തി. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പോളിത്തീന്‍ കവര്‍ ആയതിനാല്‍ ആശുപത്രികളുമായോ, ഹോംനഴ്‌സിങ് സ്ഥാപനങ്ങളുമായോ ബന്ധമുള്ളവര്‍ക്കും ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്.

നാലു ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ കുറ്റാന്വേഷണത്തില്‍ മികവുതെളിയിച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്.ഡിവൈഎസ്പിമാരായ ഗിരീഷ് പി.സാരഥി, മുഹമ്മദ് കബീര്‍ റാവുത്തര്‍, എസ്.സുരേഷ്‌കുമാര്‍, വി.അജിത്ത്, രമേശ്കുമാര്‍, സിഐമാരായ നിര്‍മല്‍ ബോസ്, സി.ജെ.മാര്‍ട്ടിന്‍, സാജു വര്‍ഗീസ്, എസ്‌ഐമാരായ അനൂപ് ജോസ്, എ.സി.മനോജ്കുമാര്‍ എന്നിവരും ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘവുമാണ് അന്വേഷണത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി അതിരമ്പുഴ, അമ്മഞ്ചേരി, മാന്നാനം എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മേഖലയിലെ ആറു മൊബൈല്‍ ടവറുകളിലെ എല്ലാ ഫോണ്‍വിളികളും പരിശോധിക്കുകയാണു പൊലീസ്.സംഭവം പുറത്തറിഞ്ഞ് 24 മണിക്കൂറിലേറെ കഴിഞ്ഞിട്ടും കൂടുതല്‍ പരാതികള്‍ എത്താത്ത സാഹചര്യത്തില്‍. ജില്ലയ്ക്കു പുറത്തുനിന്നു തട്ടിക്കൊണ്ടുവന്നു കൊലപ്പെടുത്തിയശേഷം റബര്‍തോട്ടത്തില്‍ ഉപേക്ഷിച്ചതിന്റെ സാധ്യതയിലേക്കാണു പൊലീസ് എത്തിച്ചേരുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലാ അതിര്‍ത്തികളിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണു പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.ഈ ആശുപത്രികളില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ ചികിത്സതേടിയെത്തിയ ഗര്‍ഭിണികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് യുവതിയുമായി സാമ്യമുണ്ടോ എന്ന് പരിശോധിക്കുകയാണ് പോലീസ്. പുതപ്പിലും പോളിത്തീന്‍ കവറിലും നന്നായി പൊതിഞ്ഞുകെട്ടിയ രീതിയും ശരീരത്തിലെ മുറിവുകളും ക്രിമിനല്‍ സ്വഭാവമുള്ള ഒന്നിലധികം ആളുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (3 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (12 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (29 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (41 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

Malayali Vartha Recommends