Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കോട്ടയത്തെ കൊലപാതകത്തില്‍ ദുരൂഹത നീങ്ങുന്നില്ല, ഗര്‍ഭിണിയുടെ വയറ്റിലുണ്ടായിരുന്ന പൂര്‍ണ വളര്‍ച്ചയെത്തിയ ആണ്‍കുഞ്ഞും മരിച്ചിരുന്നു, കേസ് നാലു ഡിവൈഎസ്പിമാരുടെ സംഘം അന്വേഷിക്കും

03 AUGUST 2016 09:51 AM IST
മലയാളി വാര്‍ത്ത

കോട്ടയത്തു അതിരമ്പുഴയിലെ റബര്‍തോട്ടത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഗര്‍ഭിണിയുടെ വയറ്റിലുണ്ടായിരുന്ന കുഞ്ഞും മരിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറുമണിയോടെ അതിരമ്പുഴ - ഒറ്റക്കപ്പലുമാവ് - അമ്മഞ്ചേരി റോഡില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍തോട്ടത്തിലാണു യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍കുട്ടിയാണ് ഗര്‍ഭിണിയുടെ വയറ്റിലുണ്ടായിരുന്നതെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

ഗര്‍ഭിണിയെ രണ്ടാം ദിനവും തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചില്ല. കൊല്ലപ്പെട്ടതെന്ന് ആദ്യം സംശയിച്ച യുവതികളെ ഇന്നലെ നടത്തിയ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയതിനാല്‍ അന്വേഷണം ജില്ലയ്ക്കു പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

മൃതദേഹം കണ്ടെത്തിയതിനു പന്ത്രണ്ടു മണിക്കൂര്‍ മുന്‍പാവാം കൊല നടന്നതെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്ക്കു പിന്നിലേറ്റ ചതവും ശ്വാസംമുട്ടിച്ചതുമാണു മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.തലയുടെ ഭാഗത്തേക്കു രക്തയോട്ടം കൂടുന്ന രീതിയില്‍ മൃതദേഹം കിടത്തിയതാണു മുഖത്തു കറുപ്പുനിറം വര്‍ധിക്കാന്‍ ഇടയായതെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹത്തിന്റെ ആന്തരികാവയവങ്ങളുടെ പരിശോധന പൂര്‍ത്തിയാകുന്നതോടെ മാത്രമേ മരണകാരണം സംബന്ധിച്ചു കൃത്യമായ സൂചന ലഭിക്കൂ. വിശദ പരിശോധനയ്ക്കായി ആന്തരികാവയവങ്ങള്‍ തിരുവനന്തപുരത്തെ കേന്ദ്ര ലാബിലേക്കയച്ചു.മൃതദേഹം കണ്ടെത്തിയതിനു പന്ത്രണ്ടു മണിക്കൂര്‍ മുന്‍പാവാം കൊല നടന്നതെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രന്റെ നേതൃത്വത്തില്‍ നാലു സംഘങ്ങളായി തിരിഞ്ഞ് നടത്തുന്ന അന്വേഷണത്തില്‍ യുവതിയുടെ മൃതദേഹം മൂടിയിരുന്ന പോളിത്തീന്‍ കവര്‍ ആന്‍ജിയോഗ്രാം കിറ്റിനൊപ്പം ലഭിക്കുന്നതാണെന്നു പൊലീസ് കണ്ടെത്തി. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പോളിത്തീന്‍ കവര്‍ ആയതിനാല്‍ ആശുപത്രികളുമായോ, ഹോംനഴ്‌സിങ് സ്ഥാപനങ്ങളുമായോ ബന്ധമുള്ളവര്‍ക്കും ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്.

നാലു ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ കുറ്റാന്വേഷണത്തില്‍ മികവുതെളിയിച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്.ഡിവൈഎസ്പിമാരായ ഗിരീഷ് പി.സാരഥി, മുഹമ്മദ് കബീര്‍ റാവുത്തര്‍, എസ്.സുരേഷ്‌കുമാര്‍, വി.അജിത്ത്, രമേശ്കുമാര്‍, സിഐമാരായ നിര്‍മല്‍ ബോസ്, സി.ജെ.മാര്‍ട്ടിന്‍, സാജു വര്‍ഗീസ്, എസ്‌ഐമാരായ അനൂപ് ജോസ്, എ.സി.മനോജ്കുമാര്‍ എന്നിവരും ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘവുമാണ് അന്വേഷണത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി അതിരമ്പുഴ, അമ്മഞ്ചേരി, മാന്നാനം എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മേഖലയിലെ ആറു മൊബൈല്‍ ടവറുകളിലെ എല്ലാ ഫോണ്‍വിളികളും പരിശോധിക്കുകയാണു പൊലീസ്.സംഭവം പുറത്തറിഞ്ഞ് 24 മണിക്കൂറിലേറെ കഴിഞ്ഞിട്ടും കൂടുതല്‍ പരാതികള്‍ എത്താത്ത സാഹചര്യത്തില്‍. ജില്ലയ്ക്കു പുറത്തുനിന്നു തട്ടിക്കൊണ്ടുവന്നു കൊലപ്പെടുത്തിയശേഷം റബര്‍തോട്ടത്തില്‍ ഉപേക്ഷിച്ചതിന്റെ സാധ്യതയിലേക്കാണു പൊലീസ് എത്തിച്ചേരുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലാ അതിര്‍ത്തികളിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണു പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.ഈ ആശുപത്രികളില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ ചികിത്സതേടിയെത്തിയ ഗര്‍ഭിണികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് യുവതിയുമായി സാമ്യമുണ്ടോ എന്ന് പരിശോധിക്കുകയാണ് പോലീസ്. പുതപ്പിലും പോളിത്തീന്‍ കവറിലും നന്നായി പൊതിഞ്ഞുകെട്ടിയ രീതിയും ശരീരത്തിലെ മുറിവുകളും ക്രിമിനല്‍ സ്വഭാവമുള്ള ഒന്നിലധികം ആളുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends