Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ നാലാം പ്രതി കീഴടങ്ങി

03 AUGUST 2016 03:25 PM IST
മലയാളി വാര്‍ത്ത

കോളജില്‍ ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപ്പേപ്പറില്‍ മതനിന്ദയക്ക് ഇടയാക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പ്രഫ ടി ജെ ജോസഫിന്റെ കൈപ്പത്തി അക്രമികള്‍  വെട്ടിയത്. 2010 ജൂലൈ 4 നായിരുന്നു ചോദ്യപ്പേപ്പറില്‍ മതനിന്ദാപരമായി കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. കേസില്‍ നാലാം പ്രതിയായിരുന്ന മൂവാറ്റുപുഴ സ്വദേശി സജിന്‍ എന്‍.ഐ.എ കോടതിയിലാണ് കീഴടങ്ങിയത്. എവിടെയായാണ് സജിന്‍ ഒളിവില്‍ പോയതെന്ന് പൊലീസിന് കണ്ടെത്താനായില്ല.

വിവാദമായ ചോദ്യ പേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ ടി ജെ ജോസഫിനെ കോളേജില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഒടുവില്‍ വിരമിക്കല്‍ പ്രായത്തിനു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുത്തത്.
ആലുവ കളപ്പുരയ്ക്കല്‍ വീട്ടില്‍ ജമാല്‍ (40), കോതമംഗലം താണിമോളേല്‍ വീട്ടില്‍ കെ എം മുഹമ്മദ് ഷോബിന്‍ (24), അറക്കപ്പടി വാരിയത്തുമുറി വീട്ടില്‍ ഷംസുദീന്‍ (33), കോട്ടുവള്ളി പുന്നക്കല്‍ വീട്ടില്‍ ഷാനവാസ് (28), വാഴക്കുളം കെപ്പിള്ളി വീട്ടില്‍ കെ എ പരീത് (32), കുട്ടമംഗലം വെള്ളിലാവുങ്കല്‍ വീട്ടില്‍ യൂനുസ് അലിയാര്‍ (30), ഇരമല്ലൂര്‍ പരുത്തിക്കാട്ടുകുടി വീട്ടില്‍ ജാഫര്‍ (29), കാലടി മുണ്ടത്തേ•് വീട്ടില്‍ അഷ്‌റഫ് (37), മൂവാറ്റുപുഴ ചാലില്‍ വീട്ടില്‍ സിക്കന്തര്‍ അലി ഖാന്‍ (28), ഇരമ്മല്ലൂര്‍ കുഴിതോട്ടില്‍ വീട്ടില്‍ കെ കെ അലി (30), കളരിക്കല്‍ പുത്തന്‍പുര വീട്ടില്‍ ഷിയാസ് (26), കോട്ടുവള്ളം കിഴക്കേപ്രം ചൌതിപറമ്ബില്‍ സിയാദ് (28), ആലുവ തായ്ക്കാട്ടുകര പടിഞ്ഞാറെ വീട്ടില്‍ അബ്ദുല്‍ സലാം (52), കടുങ്ങല്ലൂര്‍ തണ്ടിരിക്കല്‍ വീട്ടില്‍ കമറുദ്ദീന്‍ (30), കരുമാല്ലൂര്‍ പാലക്കല്‍ വീട്ടില്‍ ഫഹദ് (26), കാലടി കടുക്കപിള്ളി വീട്ടില്‍ നിയാസ് (34), മുളവൂര്‍ കൊളമ്‌ബേല്‍ വീട്ടില്‍ കെ എം അലി (38), കടവൂര്‍ പൈങ്ങോട്ടൂര്‍ പുത്തന്‍പുരയില്‍ പി.എം. റഷീദ് (30), കോതമംഗലം പല്ലാരിമംഗലം മുകളേല്‍ വീട്ടില്‍ മാഹിന്‍കുട്ടി (35), വെള്ളൂര്‍കുന്നം മുള്ളരിക്കാട്ട് വീട്ടില്‍ മുഹമ്മദാലി (33), കടുങ്ങല്ലൂര്‍ കരിമ്ബയില്‍ വീട്ടില്‍ അബ്ദുല്ലത്തീഫ് (40), വളാഞ്ചേരി പുല്ലാനിക്കാട്ടില്‍ വീട്ടില്‍ മൊയ്തീന്‍ കുട്ടി (36), കടുങ്ങല്ലൂര്‍ മുപ്പത്തടം എരമം അയ്യരുകുടി വീട്ടില്‍ ഷെജീര്‍ (28), ഡോ റനീഫ്, പ്രഫ. അനസ്, കുഞ്ഞുണ്ണിക്കര കെ ഇ കാസിം (43), ഇടക്കൊച്ചി പുത്തന്‍വീട്ടില്‍ പി എം മനാഫ് (37), മുപ്പത്തടം തച്ചുവല്ലത്ത് ടി എച്ച് അന്‍വര്‍ സാദിഖ്, നെട്ടൂര്‍ മദ്രസപ്പറമ്ബില്‍ നിയാസ് (32), മദ്രസപ്പറമ്ബില്‍ റിയാസ് (31) തുടങ്ങിയവരാണ് ഈ കേസുമായി വിചാരണ നേരിട്ട പ്രതികള്‍.


2010 ജൂലൈ നാലിന് രാവിലെ 8.05 ഓടെയാണ് പ്രഫ ടി ജെ ജോസഫ് ആക്രമിക്കപ്പെട്ടത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മലമാതാ പള്ളിയില്‍നിന്നു കുര്‍ബാന കഴിഞ്ഞു മടങ്ങുകയായിരുന്ന ടി ജെ ജോസഫിനെ വാനിലെത്തിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്. പള്ളിയില്‍നിന്നു വാഗണര്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ജോസഫിനെയും കുടുംബത്തെയും വാനിലെത്തിയ സംഘം നിര്‍മല സ്‌കൂളിനു സമീപം തടഞ്ഞു. പ്രഫസറുടെ വാഹനത്തിനു മാര്‍ഗതടസം സൃഷ്ടിച്ചു നിര്‍ത്തിയ വാനില്‍നിന്ന് മഴു, വാക്കത്തി, കഠാര തുടങ്ങിയ ആയുധങ്ങളുമായി ഇറങ്ങിയ ആറംഗ സംഘം കാര്‍ വളഞ്ഞ് ആക്രമിച്ചെന്നാണു കേസ്. 
അധ്യാപകനെ ആക്രമിക്കുന്നതിനുവേണ്ടി പ്രതികള്‍ മാര്‍ച്ച് 28 മുതല്‍ വിവിധയിടങ്ങളിലായി നടന്ന ഗൂഢാലോചനയുടെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം.

ഗൂഢാലോചന, അന്യായമായി സംഘം ചേരല്‍, വധശ്രമം, മാരകമായി മുറിവേല്‍പ്പിക്കല്‍, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് എന്‍ഐഎ കുറ്റപത്രം നല്‍കിയത്. വിചാരണയില്‍ ആകെ 306 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യുഷന്‍ 963 രേഖകളും 227 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (6 hours ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (7 hours ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (8 hours ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (8 hours ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (8 hours ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (8 hours ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (8 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (8 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (9 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (9 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (9 hours ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (9 hours ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (9 hours ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (9 hours ago)

Malayali Vartha Recommends