Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ നാലാം പ്രതി കീഴടങ്ങി

03 AUGUST 2016 03:25 PM IST
മലയാളി വാര്‍ത്ത

കോളജില്‍ ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപ്പേപ്പറില്‍ മതനിന്ദയക്ക് ഇടയാക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പ്രഫ ടി ജെ ജോസഫിന്റെ കൈപ്പത്തി അക്രമികള്‍  വെട്ടിയത്. 2010 ജൂലൈ 4 നായിരുന്നു ചോദ്യപ്പേപ്പറില്‍ മതനിന്ദാപരമായി കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. കേസില്‍ നാലാം പ്രതിയായിരുന്ന മൂവാറ്റുപുഴ സ്വദേശി സജിന്‍ എന്‍.ഐ.എ കോടതിയിലാണ് കീഴടങ്ങിയത്. എവിടെയായാണ് സജിന്‍ ഒളിവില്‍ പോയതെന്ന് പൊലീസിന് കണ്ടെത്താനായില്ല.

വിവാദമായ ചോദ്യ പേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ ടി ജെ ജോസഫിനെ കോളേജില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഒടുവില്‍ വിരമിക്കല്‍ പ്രായത്തിനു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുത്തത്.
ആലുവ കളപ്പുരയ്ക്കല്‍ വീട്ടില്‍ ജമാല്‍ (40), കോതമംഗലം താണിമോളേല്‍ വീട്ടില്‍ കെ എം മുഹമ്മദ് ഷോബിന്‍ (24), അറക്കപ്പടി വാരിയത്തുമുറി വീട്ടില്‍ ഷംസുദീന്‍ (33), കോട്ടുവള്ളി പുന്നക്കല്‍ വീട്ടില്‍ ഷാനവാസ് (28), വാഴക്കുളം കെപ്പിള്ളി വീട്ടില്‍ കെ എ പരീത് (32), കുട്ടമംഗലം വെള്ളിലാവുങ്കല്‍ വീട്ടില്‍ യൂനുസ് അലിയാര്‍ (30), ഇരമല്ലൂര്‍ പരുത്തിക്കാട്ടുകുടി വീട്ടില്‍ ജാഫര്‍ (29), കാലടി മുണ്ടത്തേ•് വീട്ടില്‍ അഷ്‌റഫ് (37), മൂവാറ്റുപുഴ ചാലില്‍ വീട്ടില്‍ സിക്കന്തര്‍ അലി ഖാന്‍ (28), ഇരമ്മല്ലൂര്‍ കുഴിതോട്ടില്‍ വീട്ടില്‍ കെ കെ അലി (30), കളരിക്കല്‍ പുത്തന്‍പുര വീട്ടില്‍ ഷിയാസ് (26), കോട്ടുവള്ളം കിഴക്കേപ്രം ചൌതിപറമ്ബില്‍ സിയാദ് (28), ആലുവ തായ്ക്കാട്ടുകര പടിഞ്ഞാറെ വീട്ടില്‍ അബ്ദുല്‍ സലാം (52), കടുങ്ങല്ലൂര്‍ തണ്ടിരിക്കല്‍ വീട്ടില്‍ കമറുദ്ദീന്‍ (30), കരുമാല്ലൂര്‍ പാലക്കല്‍ വീട്ടില്‍ ഫഹദ് (26), കാലടി കടുക്കപിള്ളി വീട്ടില്‍ നിയാസ് (34), മുളവൂര്‍ കൊളമ്‌ബേല്‍ വീട്ടില്‍ കെ എം അലി (38), കടവൂര്‍ പൈങ്ങോട്ടൂര്‍ പുത്തന്‍പുരയില്‍ പി.എം. റഷീദ് (30), കോതമംഗലം പല്ലാരിമംഗലം മുകളേല്‍ വീട്ടില്‍ മാഹിന്‍കുട്ടി (35), വെള്ളൂര്‍കുന്നം മുള്ളരിക്കാട്ട് വീട്ടില്‍ മുഹമ്മദാലി (33), കടുങ്ങല്ലൂര്‍ കരിമ്ബയില്‍ വീട്ടില്‍ അബ്ദുല്ലത്തീഫ് (40), വളാഞ്ചേരി പുല്ലാനിക്കാട്ടില്‍ വീട്ടില്‍ മൊയ്തീന്‍ കുട്ടി (36), കടുങ്ങല്ലൂര്‍ മുപ്പത്തടം എരമം അയ്യരുകുടി വീട്ടില്‍ ഷെജീര്‍ (28), ഡോ റനീഫ്, പ്രഫ. അനസ്, കുഞ്ഞുണ്ണിക്കര കെ ഇ കാസിം (43), ഇടക്കൊച്ചി പുത്തന്‍വീട്ടില്‍ പി എം മനാഫ് (37), മുപ്പത്തടം തച്ചുവല്ലത്ത് ടി എച്ച് അന്‍വര്‍ സാദിഖ്, നെട്ടൂര്‍ മദ്രസപ്പറമ്ബില്‍ നിയാസ് (32), മദ്രസപ്പറമ്ബില്‍ റിയാസ് (31) തുടങ്ങിയവരാണ് ഈ കേസുമായി വിചാരണ നേരിട്ട പ്രതികള്‍.


2010 ജൂലൈ നാലിന് രാവിലെ 8.05 ഓടെയാണ് പ്രഫ ടി ജെ ജോസഫ് ആക്രമിക്കപ്പെട്ടത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മലമാതാ പള്ളിയില്‍നിന്നു കുര്‍ബാന കഴിഞ്ഞു മടങ്ങുകയായിരുന്ന ടി ജെ ജോസഫിനെ വാനിലെത്തിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്. പള്ളിയില്‍നിന്നു വാഗണര്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ജോസഫിനെയും കുടുംബത്തെയും വാനിലെത്തിയ സംഘം നിര്‍മല സ്‌കൂളിനു സമീപം തടഞ്ഞു. പ്രഫസറുടെ വാഹനത്തിനു മാര്‍ഗതടസം സൃഷ്ടിച്ചു നിര്‍ത്തിയ വാനില്‍നിന്ന് മഴു, വാക്കത്തി, കഠാര തുടങ്ങിയ ആയുധങ്ങളുമായി ഇറങ്ങിയ ആറംഗ സംഘം കാര്‍ വളഞ്ഞ് ആക്രമിച്ചെന്നാണു കേസ്. 
അധ്യാപകനെ ആക്രമിക്കുന്നതിനുവേണ്ടി പ്രതികള്‍ മാര്‍ച്ച് 28 മുതല്‍ വിവിധയിടങ്ങളിലായി നടന്ന ഗൂഢാലോചനയുടെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം.

ഗൂഢാലോചന, അന്യായമായി സംഘം ചേരല്‍, വധശ്രമം, മാരകമായി മുറിവേല്‍പ്പിക്കല്‍, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് എന്‍ഐഎ കുറ്റപത്രം നല്‍കിയത്. വിചാരണയില്‍ ആകെ 306 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യുഷന്‍ 963 രേഖകളും 227 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends