Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

അന്ധമായ മതവിശ്വാസത്തിന്റെ പ്രാകൃതമായ ശിക്ഷാവിധികള്‍ , താഹിറയുടെ വെളിപ്പെടുത്തലുകള്‍ വെളിച്ചത്തുകൊണ്ടു വന്നത് മത വിശ്വാസത്തിന്റെ പേരില്‍ പീഡനത്തിനിരയാകുന്നവരുടെ കഥകള്‍

04 AUGUST 2016 12:38 PM IST
മലയാളി വാര്‍ത്ത

പ്രാകൃതമായ ശിക്ഷ വിധികളും ആചാരങ്ങളും പിന്തുടരുന്ന ത്വരീഖത്ത് സംഘടനാ പ്രവര്‍ത്തകരുടെ ക്രൂരതകള്‍ നെല്ലിക്കുഴി സ്വദേശി താഹിറയുടെ അനുഭവത്തോടെ പുറത്തു വരുന്നു. മതപരമായ കാര്യങ്ങളില്‍ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് അതി ക്രൂരമായി സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നു യുവതിയുടെ പരാതി.

ത്വരിഖത്ത് സംഘടനയുടെ പ്രവര്‍ത്തകനായ കുറ്റിലഞ്ഞി കൊട്ടകംബിള്ളി ഇസ്മായിലിന്റെ പീഡനത്തെതുടര്‍ന്ന് അവശയായ ഭാര്യ ഭാര്യ താഹിറ (33)ഇപ്പോള്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികത്സയിലാണ്. നിസാരകാരണങ്ങളുടെ പേരില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് താഹിറ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.ശക്തമായ പനിയും മര്‍ദ്ദനമേറ്റതിന്റെ അസ്വസ്ഥതകളുമായിക്കഴിഞ്ഞിരുന്ന താഹിറയെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. സുഖമില്ലാതിരുന്ന തന്നെ ചൂരലും ചട്ടുകവും ഉപയോഗിച്ച് ഭര്‍ത്താവ് മര്‍ദ്ദിച്ചതായി താഹിറ പൊലീസില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അനുസരണക്കേടു കാട്ടിയാല്‍ രണ്ടുവയസുകാരനായ മകനെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നു താഹിറ പറഞ്ഞു.
തിരൂര്‍ കേന്ദ്രീകരിച്ചുള്ള ത്വരീഖത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെയാണ് മകളെ ഇസ്മയില്‍ മര്‍ദ്ദിക്കാന്‍ തുടങ്ങിയതെന്ന് താഹിറയുടെ പിതാവ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഷൈഖ് അലിയുടെ നിര്‍ദ്ദേശപ്രകാരം വിചിത്രമായ ശിക്ഷാവിധികളാണ് സംഘടനാപ്രവര്‍ത്തകര്‍ കുടുംബങ്ങളില്‍ നടപ്പാക്കുന്നതെന്നും ഇക്കാര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും താഹിറയുടെ പിതാവ് ഹമീദ് വെളിപ്പെടുത്തി.

താഹീറയ്ക്കു നേരെയുണ്ടായ ക്രൂരമായ മര്‍ദ്ദനമുറകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ ഭാര്യമാര്‍ക്കെതിരെ സംഘടനാപ്രവര്‍ത്തകര്‍ നടത്തിവരുന്ന പ്രകൃതശിക്ഷാരീതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തായിട്ടുണ്ട്. ഭാര്യയെ ചെരുപ്പ് തലയില്‍ വച്ച് ഓടിക്കും ഓടുന്നതിനിടയില്‍ കുറ്റകൃത്യത്തിന്റെ കാഠിന്യത്തിനനുസരിച്ച് ചൂരലിനു നന്നായി പ്രഹരിക്കും. ഭാര്യ അനുസരണക്കേട് കാട്ടിയെന്നറിയിച്ചപ്പോള്‍ നിലക്ക് നിര്‍ത്താന്‍ 'ത്വരിഖത്ത് 'ആത്മീയാചാര്യന്‍ ഷൈഖ് അലി, നെല്ലിക്കുഴി സ്വദേശിയായ പ്രവര്‍ത്തകനോട് നിര്‍ദ്ദേശിച്ച ശിക്ഷാവിധി.

ഇതേ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വന്തം മകന്‍ പിതാവിന് നേരെ ഉയര്‍ത്തുന്ന ഭീഷണികളുടെയും കഥ പറയാനുള്ളത് കോതമംഗളം നെല്ലിക്കുഴി സ്വദേശി കീടത്തുംകുടി അബ്ബാസിന്റെ വെളിപ്പെടുത്തല്‍. മക്കളെ വലവീശിപ്പിടിച്ച് തന്റെ കുടുംബം ഷൈഖ് അലി കുട്ടിച്ചോറാക്കിയെന്നാണ് ചുമട്ടുതൊഴിലാളിയായ അബ്ബാസ് പറയുന്നത്. സംഘടനയുടെ പ്രവര്‍ത്തകരായ മൂത്ത മകന്‍ അന്‍സിലിലും സഹോദരന്‍ അനൂപും ചേര്‍ന്ന് തന്നെ ആക്രമിക്കുകയും കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി അബ്ബാസ്സ് ആലുവ റുറല്‍ എസ്പി ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ആദ്യം മൂത്തമകന്‍ അന്‍സിലും പിന്നീട് തന്റെ ഭാര്യ നസീമയും പിന്നാലെ ഇളയമകന്‍ അനൂപും സംഘടനയില്‍ അംഗങ്ങളായെന്നാണ് അബ്ബാസിന്റെ വെളിപ്പെടുത്തല്‍. അനുസരണക്കേട് കാട്ടിയെന്നാരോപിച്ച് മൂത്തമകന്‍ ഭാര്യയെ പ്ലാസ്റ്റിക്ക് കസേരക്ക് അടിക്കാറുണ്ടെന്നും അബ്ബാസ്സ് ആരോപിക്കുന്നു. നെല്ലിക്കുഴി മേഖലയിലെ സംഘടനയുടെ നേതാവായി മാറിയ മകന്‍ തന്നെ കൊല്ലാനെത്തുമെന്ന് ഭയപ്പെടുന്നതായും പ്രാണഭയത്താലാണ് ഇപ്പോള്‍ കഴിയുന്നതെന്നും അബ്ബാസ് വ്യക്തമാക്കി. നേഴ്‌സിങ് പഠനത്തിനായി മൂത്തമകന്‍ അന്‍സിലിനെ മഞ്ചേരി എം ഇ എസ് കോളേജില്‍ ചേര്‍ത്തിരുന്നെന്നും വീട്ടിലേക്ക് വരവെ ട്രെയിനില്‍ വച്ച് പരിചയപ്പെട്ട ഷൈഖ് അലിയുടെ അനുയായികള്‍ മകനെ പ്രലോഭിപ്പിച്ച് കൂടെ ചേര്‍ക്കുയായിരുന്നെന്നുമാണ് അബ്ബാസിന്റെ കണ്ടെത്തല്‍. ഭാര്യയെ സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനു പലതരത്തില്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയെ മൊഴി ചൊല്ലിയതായും അബ്ബാസ് പറഞ്ഞു.

സംഘടനയ്ക്ക് നെല്ലിക്കുഴിയില്‍ മുപ്പതോളം പ്രവര്‍ത്തകരുണ്ടെന്നാണ് അബ്ബാസ് നല്‍കുന്ന സൂചന. സംഘടനയില്‍ അംഗങ്ങളാവുന്നവര്‍ വീടിന് ചുറ്റും മറ തീര്‍ക്കുകയും അയല്‍വാസികളില്‍ നിന്നും അകലുകയും സ്ത്രീകള്‍ക്ക് വീടിന് പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയും പിന്നീട് നിസ്സാരകാരണങ്ങളുടെ പേരില്‍ ഷൈഖ് അലിയുടെ നിര്‍ദ്ദേശപ്രകാരം കഠിനമായ പീഡനമുറകളിലൂടെ ഇവര്‍ ഭാര്യമാരെ കൊല്ലാക്കൊല ചെയ്യുകയാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.

സംഘടനാ പ്രവര്‍ത്തനത്തിന്റെ ബലിയാടുകളായ നിരവധി പേര്‍ മേഖലയില്‍ ഉണ്ടെന്നും കുടുംബ ബന്ധങ്ങള്‍ തകരാതിരിക്കാന്‍ ഇക്കൂട്ടര്‍ ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ മറച്ചുവയ്ക്കുകയാണെന്നും ഇതേക്കുറിച്ച് വനിതാകമ്മീഷനും പൊതുപ്രവര്‍ത്തകരും അന്വേഷണം നടത്തി വിവവരങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും അബ്ബാസ് ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (11 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (23 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

Malayali Vartha Recommends