Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

അന്ധമായ മതവിശ്വാസത്തിന്റെ പ്രാകൃതമായ ശിക്ഷാവിധികള്‍ , താഹിറയുടെ വെളിപ്പെടുത്തലുകള്‍ വെളിച്ചത്തുകൊണ്ടു വന്നത് മത വിശ്വാസത്തിന്റെ പേരില്‍ പീഡനത്തിനിരയാകുന്നവരുടെ കഥകള്‍

04 AUGUST 2016 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

മണ്ഡല- മകരവിളക്ക് ഉത്സവത്തിന് ശബരിമല നട നാളെ തുറക്കും....ഓൺലൈനായി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 20,000 പേർക്കും ദർശനമൊരുക്കി

കരമന കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിന് സംഘങ്ങൾ തമ്മിലുള്ള കുടിപ്പക... കരമന സൂപ്പർ പ്രിയ അപ്പാർട്ട്മെൻ്റ് വൈശാഖ് കൊലക്കേസ്, സാക്ഷികളായ 2 പോലീസ് ഉദ്യേഗസ്ഥർക്ക് വാറണ്ട്

തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം

കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശബരിമല സ്വർണക്കൊള്ള : അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് പ്രത്യേക അന്വേഷണ സംഘം, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

പ്രാകൃതമായ ശിക്ഷ വിധികളും ആചാരങ്ങളും പിന്തുടരുന്ന ത്വരീഖത്ത് സംഘടനാ പ്രവര്‍ത്തകരുടെ ക്രൂരതകള്‍ നെല്ലിക്കുഴി സ്വദേശി താഹിറയുടെ അനുഭവത്തോടെ പുറത്തു വരുന്നു. മതപരമായ കാര്യങ്ങളില്‍ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് അതി ക്രൂരമായി സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നു യുവതിയുടെ പരാതി.

ത്വരിഖത്ത് സംഘടനയുടെ പ്രവര്‍ത്തകനായ കുറ്റിലഞ്ഞി കൊട്ടകംബിള്ളി ഇസ്മായിലിന്റെ പീഡനത്തെതുടര്‍ന്ന് അവശയായ ഭാര്യ ഭാര്യ താഹിറ (33)ഇപ്പോള്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികത്സയിലാണ്. നിസാരകാരണങ്ങളുടെ പേരില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് താഹിറ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.ശക്തമായ പനിയും മര്‍ദ്ദനമേറ്റതിന്റെ അസ്വസ്ഥതകളുമായിക്കഴിഞ്ഞിരുന്ന താഹിറയെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. സുഖമില്ലാതിരുന്ന തന്നെ ചൂരലും ചട്ടുകവും ഉപയോഗിച്ച് ഭര്‍ത്താവ് മര്‍ദ്ദിച്ചതായി താഹിറ പൊലീസില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അനുസരണക്കേടു കാട്ടിയാല്‍ രണ്ടുവയസുകാരനായ മകനെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നു താഹിറ പറഞ്ഞു.
തിരൂര്‍ കേന്ദ്രീകരിച്ചുള്ള ത്വരീഖത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെയാണ് മകളെ ഇസ്മയില്‍ മര്‍ദ്ദിക്കാന്‍ തുടങ്ങിയതെന്ന് താഹിറയുടെ പിതാവ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഷൈഖ് അലിയുടെ നിര്‍ദ്ദേശപ്രകാരം വിചിത്രമായ ശിക്ഷാവിധികളാണ് സംഘടനാപ്രവര്‍ത്തകര്‍ കുടുംബങ്ങളില്‍ നടപ്പാക്കുന്നതെന്നും ഇക്കാര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും താഹിറയുടെ പിതാവ് ഹമീദ് വെളിപ്പെടുത്തി.

താഹീറയ്ക്കു നേരെയുണ്ടായ ക്രൂരമായ മര്‍ദ്ദനമുറകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ ഭാര്യമാര്‍ക്കെതിരെ സംഘടനാപ്രവര്‍ത്തകര്‍ നടത്തിവരുന്ന പ്രകൃതശിക്ഷാരീതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തായിട്ടുണ്ട്. ഭാര്യയെ ചെരുപ്പ് തലയില്‍ വച്ച് ഓടിക്കും ഓടുന്നതിനിടയില്‍ കുറ്റകൃത്യത്തിന്റെ കാഠിന്യത്തിനനുസരിച്ച് ചൂരലിനു നന്നായി പ്രഹരിക്കും. ഭാര്യ അനുസരണക്കേട് കാട്ടിയെന്നറിയിച്ചപ്പോള്‍ നിലക്ക് നിര്‍ത്താന്‍ 'ത്വരിഖത്ത് 'ആത്മീയാചാര്യന്‍ ഷൈഖ് അലി, നെല്ലിക്കുഴി സ്വദേശിയായ പ്രവര്‍ത്തകനോട് നിര്‍ദ്ദേശിച്ച ശിക്ഷാവിധി.

ഇതേ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വന്തം മകന്‍ പിതാവിന് നേരെ ഉയര്‍ത്തുന്ന ഭീഷണികളുടെയും കഥ പറയാനുള്ളത് കോതമംഗളം നെല്ലിക്കുഴി സ്വദേശി കീടത്തുംകുടി അബ്ബാസിന്റെ വെളിപ്പെടുത്തല്‍. മക്കളെ വലവീശിപ്പിടിച്ച് തന്റെ കുടുംബം ഷൈഖ് അലി കുട്ടിച്ചോറാക്കിയെന്നാണ് ചുമട്ടുതൊഴിലാളിയായ അബ്ബാസ് പറയുന്നത്. സംഘടനയുടെ പ്രവര്‍ത്തകരായ മൂത്ത മകന്‍ അന്‍സിലിലും സഹോദരന്‍ അനൂപും ചേര്‍ന്ന് തന്നെ ആക്രമിക്കുകയും കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി അബ്ബാസ്സ് ആലുവ റുറല്‍ എസ്പി ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ആദ്യം മൂത്തമകന്‍ അന്‍സിലും പിന്നീട് തന്റെ ഭാര്യ നസീമയും പിന്നാലെ ഇളയമകന്‍ അനൂപും സംഘടനയില്‍ അംഗങ്ങളായെന്നാണ് അബ്ബാസിന്റെ വെളിപ്പെടുത്തല്‍. അനുസരണക്കേട് കാട്ടിയെന്നാരോപിച്ച് മൂത്തമകന്‍ ഭാര്യയെ പ്ലാസ്റ്റിക്ക് കസേരക്ക് അടിക്കാറുണ്ടെന്നും അബ്ബാസ്സ് ആരോപിക്കുന്നു. നെല്ലിക്കുഴി മേഖലയിലെ സംഘടനയുടെ നേതാവായി മാറിയ മകന്‍ തന്നെ കൊല്ലാനെത്തുമെന്ന് ഭയപ്പെടുന്നതായും പ്രാണഭയത്താലാണ് ഇപ്പോള്‍ കഴിയുന്നതെന്നും അബ്ബാസ് വ്യക്തമാക്കി. നേഴ്‌സിങ് പഠനത്തിനായി മൂത്തമകന്‍ അന്‍സിലിനെ മഞ്ചേരി എം ഇ എസ് കോളേജില്‍ ചേര്‍ത്തിരുന്നെന്നും വീട്ടിലേക്ക് വരവെ ട്രെയിനില്‍ വച്ച് പരിചയപ്പെട്ട ഷൈഖ് അലിയുടെ അനുയായികള്‍ മകനെ പ്രലോഭിപ്പിച്ച് കൂടെ ചേര്‍ക്കുയായിരുന്നെന്നുമാണ് അബ്ബാസിന്റെ കണ്ടെത്തല്‍. ഭാര്യയെ സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനു പലതരത്തില്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയെ മൊഴി ചൊല്ലിയതായും അബ്ബാസ് പറഞ്ഞു.

സംഘടനയ്ക്ക് നെല്ലിക്കുഴിയില്‍ മുപ്പതോളം പ്രവര്‍ത്തകരുണ്ടെന്നാണ് അബ്ബാസ് നല്‍കുന്ന സൂചന. സംഘടനയില്‍ അംഗങ്ങളാവുന്നവര്‍ വീടിന് ചുറ്റും മറ തീര്‍ക്കുകയും അയല്‍വാസികളില്‍ നിന്നും അകലുകയും സ്ത്രീകള്‍ക്ക് വീടിന് പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയും പിന്നീട് നിസ്സാരകാരണങ്ങളുടെ പേരില്‍ ഷൈഖ് അലിയുടെ നിര്‍ദ്ദേശപ്രകാരം കഠിനമായ പീഡനമുറകളിലൂടെ ഇവര്‍ ഭാര്യമാരെ കൊല്ലാക്കൊല ചെയ്യുകയാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.

സംഘടനാ പ്രവര്‍ത്തനത്തിന്റെ ബലിയാടുകളായ നിരവധി പേര്‍ മേഖലയില്‍ ഉണ്ടെന്നും കുടുംബ ബന്ധങ്ങള്‍ തകരാതിരിക്കാന്‍ ഇക്കൂട്ടര്‍ ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ മറച്ചുവയ്ക്കുകയാണെന്നും ഇതേക്കുറിച്ച് വനിതാകമ്മീഷനും പൊതുപ്രവര്‍ത്തകരും അന്വേഷണം നടത്തി വിവവരങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും അബ്ബാസ് ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കുമുൻപ് നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനവും...  (12 minutes ago)

പൂർണ്ണ ഐക്യം  (14 minutes ago)

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല  (32 minutes ago)

സംഘങ്ങൾ തമ്മിലുള്ള കുടിപ്പക..  (37 minutes ago)

ഒരാഴ്‌ചമുമ്പെങ്കിലും വിവരം നൽകണം....  (50 minutes ago)

നിരീക്ഷിച്ചു ഐഎസ്ആർഒ എഞ്ചിനീയർമാർ  (55 minutes ago)

പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറും അംഗമായി മുൻ മന്ത്രി കെ രാജുവും  (1 hour ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  (1 hour ago)

30 ഓളം പേർക്ക് പരിക്ക്  (1 hour ago)

അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ഹൈക്കോടതിയോട്  (1 hour ago)

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (8 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (8 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (9 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (9 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (9 hours ago)

Malayali Vartha Recommends