Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ജില്ലാ കളക്ടര്‍മാര്‍ മാറ്റപ്പെട്ടപ്പോള്‍ കോഴിക്കോടെ കളക്ടര്‍ ബ്രോ മാത്രം സുരക്ഷിതന്‍; രക്ഷയായത് സിപിഎം പിന്തുണ

04 AUGUST 2016 02:53 PM IST
മലയാളി വാര്‍ത്ത

എല്ലാവരും തെറിച്ചിട്ടും കളക്ടര്‍ ബ്രോ പിടിച്ചുനിന്നു.സംസ്ഥാനത്തെ 12 ജില്ലാ കളക്ടര്‍മാരെയും മാറ്റി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങിയപ്പോള്‍ രക്ഷപ്പെട്ടത് കളക്ടര്‍ ബ്രോ എന്നറിയപ്പെടുന്ന കോഴിക്കോട് കലക്ടര്‍ എന്‍.പ്രശാന്ത്മാത്രം. വിവാദങ്ങള്‍ക്ക് അകമ്പടി സേവിച്ച് സ്ഥാനചലനം ഉറപ്പാക്കിയിരുന്ന കളക്ടര്‍ക്ക് തുണയായത് സിപിഎം കോഴിക്കോട് നേതൃത്വത്തിന്റെ ഉറ്റ പിന്തുണ.
മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ കലക്ടര്‍മാരെയും മാറ്റുക എന്നതായിരുന്നു. ആ രണ്ടു വര്‍ഷം പൂര്‍ത്തിയാകാനിരിക്കുകയാണെങ്കിലും ഇക്കൂട്ടത്തില്‍ കലക്ടര്‍ ബ്രോയ്ക്ക് സ്ഥാന ചലനം ഉറപ്പായിരുന്നു. മുഖ്യമന്ത്രി കോഴിക്കോട് കളക്ടറെ മാറ്റുക എന്ന തീരുമാനമായി മുന്നോട്ടു നീങ്ങിയെങ്കിലും ഈ തീരുമാനത്തിനു ഉടക്ക് വന്നത് പാര്‍ട്ടി തലത്തില്‍ ആയിരുന്നു.
കോഴിക്കോട് കളക്ടര്‍ ആയി പ്രശാന്ത് തന്നെ വേണമെന്നായിരുന്നു കോഴിക്കോട് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ബന്ധം. അതുകൊണ്ട് തന്നെ കോഴിക്കോട് കളക്ടറെ മാറ്റാനുള്ള തീരുമാനം വന്നപ്പോള്‍ കോഴിക്കോട് സിപിഎം നേതൃത്വം ഉടക്കുമായി മുന്നോട്ട് വരുകയായിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂടി കോഴിക്കോട് ജില്ലാ നേതൃത്വത്തെ പിന്തുണച്ചപ്പോള്‍ കടുംപിടുത്തത്തില്‍ നിന്ന് മുഖ്യമന്ത്രി അയയുകയായിരുന്നു എന്നാണു അറിയാന്‍ കഴിഞ്ഞത്.
കോഴിക്കോട് എംപി എംകെ രാഘവന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതിയും, ഒടുവില്‍ കളക്ടര്‍ മാപ്പ് പറയുകയും കൂടി ചെയ്ത് പശ്ചാത്തലം പരിഗണിച്ചായിരുന്നു വിവാദ കളക്ടറെ കോഴിക്കോട് നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. 12 ജില്ലാ കളക്ടര്‍മാരും മാറ്റി നിയമിക്കപ്പെട്ടപ്പോള്‍ ഒരു പരിക്കും ഏല്‍ക്കാതെ രക്ഷപ്പെടാന്‍ കോഴിക്കോട് സിപിഎം നേതൃത്വത്തിന്റെ പിന്തുണ കളക്ടര്‍ ബ്രോയ്ക്ക് തുണയായി.
ഓപ്പറേഷന്‍ സുലൈമാനിയും ബീച്ച് വൃത്തിയാക്കലുമൊക്കെയായി കളക്ടര്‍ ബ്രോ തിളങ്ങി നില്‍ക്കുമ്പോഴാണ് മമ്മൂട്ടി സിനിമാ കിംഗ് സ്‌റ്റൈലില്‍ കളക്ടര്‍ ബ്രോ എംപിയുമായി പരസ്യ ഏറ്റുമുട്ടലിന് മുതിര്‍ന്നത്. പാര്‍ലമെന്ററി അവകാശകമ്മറ്റിയും, പിണറായിക്ക് എംപി എംകെ രാഘവന്റെ പരാതിയുമൊക്കെ വന്നപ്പോള്‍ കാര്യം പൊല്ലാപ്പാകും എന്ന് കണ്ട് കളക്ടര്‍ ബ്രോ പരസ്യമായി മാപ്പ് പറഞ്ഞു തടിയൂരുകയായിരുന്നു.
അന്നും സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ പരസ്യപിന്തുണയാണ് കളക്ടര്‍ക്ക് നല്‍കിയത്. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവേളയില്‍ കൊല്ലം കളക്ടര്‍ ആയിരുന്ന ഷൈമ കൂടി മാറിയപ്പോഴാണ് എന്‍.പ്രശാന്ത് വിവാദനായകനായിട്ടും കോഴിക്കോട് കളക്ടര്‍ സ്ഥാനത്ത് തുടരുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (11 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (23 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

Malayali Vartha Recommends