Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ജില്ലാ കളക്ടര്‍മാര്‍ മാറ്റപ്പെട്ടപ്പോള്‍ കോഴിക്കോടെ കളക്ടര്‍ ബ്രോ മാത്രം സുരക്ഷിതന്‍; രക്ഷയായത് സിപിഎം പിന്തുണ

04 AUGUST 2016 02:53 PM IST
മലയാളി വാര്‍ത്ത

എല്ലാവരും തെറിച്ചിട്ടും കളക്ടര്‍ ബ്രോ പിടിച്ചുനിന്നു.സംസ്ഥാനത്തെ 12 ജില്ലാ കളക്ടര്‍മാരെയും മാറ്റി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങിയപ്പോള്‍ രക്ഷപ്പെട്ടത് കളക്ടര്‍ ബ്രോ എന്നറിയപ്പെടുന്ന കോഴിക്കോട് കലക്ടര്‍ എന്‍.പ്രശാന്ത്മാത്രം. വിവാദങ്ങള്‍ക്ക് അകമ്പടി സേവിച്ച് സ്ഥാനചലനം ഉറപ്പാക്കിയിരുന്ന കളക്ടര്‍ക്ക് തുണയായത് സിപിഎം കോഴിക്കോട് നേതൃത്വത്തിന്റെ ഉറ്റ പിന്തുണ.
മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ കലക്ടര്‍മാരെയും മാറ്റുക എന്നതായിരുന്നു. ആ രണ്ടു വര്‍ഷം പൂര്‍ത്തിയാകാനിരിക്കുകയാണെങ്കിലും ഇക്കൂട്ടത്തില്‍ കലക്ടര്‍ ബ്രോയ്ക്ക് സ്ഥാന ചലനം ഉറപ്പായിരുന്നു. മുഖ്യമന്ത്രി കോഴിക്കോട് കളക്ടറെ മാറ്റുക എന്ന തീരുമാനമായി മുന്നോട്ടു നീങ്ങിയെങ്കിലും ഈ തീരുമാനത്തിനു ഉടക്ക് വന്നത് പാര്‍ട്ടി തലത്തില്‍ ആയിരുന്നു.
കോഴിക്കോട് കളക്ടര്‍ ആയി പ്രശാന്ത് തന്നെ വേണമെന്നായിരുന്നു കോഴിക്കോട് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ബന്ധം. അതുകൊണ്ട് തന്നെ കോഴിക്കോട് കളക്ടറെ മാറ്റാനുള്ള തീരുമാനം വന്നപ്പോള്‍ കോഴിക്കോട് സിപിഎം നേതൃത്വം ഉടക്കുമായി മുന്നോട്ട് വരുകയായിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂടി കോഴിക്കോട് ജില്ലാ നേതൃത്വത്തെ പിന്തുണച്ചപ്പോള്‍ കടുംപിടുത്തത്തില്‍ നിന്ന് മുഖ്യമന്ത്രി അയയുകയായിരുന്നു എന്നാണു അറിയാന്‍ കഴിഞ്ഞത്.
കോഴിക്കോട് എംപി എംകെ രാഘവന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതിയും, ഒടുവില്‍ കളക്ടര്‍ മാപ്പ് പറയുകയും കൂടി ചെയ്ത് പശ്ചാത്തലം പരിഗണിച്ചായിരുന്നു വിവാദ കളക്ടറെ കോഴിക്കോട് നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. 12 ജില്ലാ കളക്ടര്‍മാരും മാറ്റി നിയമിക്കപ്പെട്ടപ്പോള്‍ ഒരു പരിക്കും ഏല്‍ക്കാതെ രക്ഷപ്പെടാന്‍ കോഴിക്കോട് സിപിഎം നേതൃത്വത്തിന്റെ പിന്തുണ കളക്ടര്‍ ബ്രോയ്ക്ക് തുണയായി.
ഓപ്പറേഷന്‍ സുലൈമാനിയും ബീച്ച് വൃത്തിയാക്കലുമൊക്കെയായി കളക്ടര്‍ ബ്രോ തിളങ്ങി നില്‍ക്കുമ്പോഴാണ് മമ്മൂട്ടി സിനിമാ കിംഗ് സ്‌റ്റൈലില്‍ കളക്ടര്‍ ബ്രോ എംപിയുമായി പരസ്യ ഏറ്റുമുട്ടലിന് മുതിര്‍ന്നത്. പാര്‍ലമെന്ററി അവകാശകമ്മറ്റിയും, പിണറായിക്ക് എംപി എംകെ രാഘവന്റെ പരാതിയുമൊക്കെ വന്നപ്പോള്‍ കാര്യം പൊല്ലാപ്പാകും എന്ന് കണ്ട് കളക്ടര്‍ ബ്രോ പരസ്യമായി മാപ്പ് പറഞ്ഞു തടിയൂരുകയായിരുന്നു.
അന്നും സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ പരസ്യപിന്തുണയാണ് കളക്ടര്‍ക്ക് നല്‍കിയത്. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവേളയില്‍ കൊല്ലം കളക്ടര്‍ ആയിരുന്ന ഷൈമ കൂടി മാറിയപ്പോഴാണ് എന്‍.പ്രശാന്ത് വിവാദനായകനായിട്ടും കോഴിക്കോട് കളക്ടര്‍ സ്ഥാനത്ത് തുടരുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends