Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഗര്‍ഭിണിയെ കൊന്ന് ജഡം ഉപേക്ഷിച്ച കേസില്‍ പ്രതി പിടിയില്‍

04 AUGUST 2016 05:56 PM IST
മലയാളി വാര്‍ത്ത

ഗര്‍ഭിണിയെ കൊന്ന് ജഡം ഉപേക്ഷിച്ച കേസില്‍ പ്രതി പിടിയില്‍. ഗാന്ധിനഗര്‍ സ്വദേശി ബഷീറാണ് പിടിയിലായത്. അതേസമയം, കൊല്ലപ്പെട്ട സ്ത്രീയെ ഇനിയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ആറന്‍മുള സ്വദേശിയാണെന്നു സൂചനയുണ്ട്. ബഷീറിന് ഗള്‍ഫില്‍നിന്നും പോളിത്തീന്‍ തുണി ഇറക്കുമതി ചെയ്യുന്ന ബിസിനസുണ്ട.് ഇയാളുടെ ഭാര്യയും ഗള്‍ഫിലാണ്.
അതിരമ്പുഴ അമ്മഞ്ചേരി റോഡില്‍ ഐക്കരക്കുന്നുള്ള റബര്‍തോട്ടത്തിലാണ് മൃതദേഹം ഉപേക്ഷിച്ചത്. പുതപ്പും പോളിത്തീന്‍ കവറും ഉപയോഗിച്ച് മറച്ചാണ് മൃതദേഹം ഉപേക്ഷിച്ചത്. ഈ മാസം രണ്ടിനാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ ആറു മണിയോടെ തോട്ടത്തില്‍ അസ്വാഭാവികമായ രീതിയില്‍ പോളിത്തീന്‍ കവര്‍ കണ്ടെത്തിയ റബര്‍ ടാപ്പിങ്ങ് തൊഴിലാളി തമിഴ്‌നാട് തക്കല സ്വദേശി എസ്.കുമാറാണ് അയല്‍വാസികളെയും പഞ്ചായത്തംഗത്തെയും വിവരം അറിയിച്ചത്.
കഴുത്തുമുറുക്കാനുപയോഗിച്ച കൈലിയും സംഭവ സ്ഥലത്തു നിന്നും പൊലീസിനു ലഭിച്ചു. മൃതദേഹത്തിന്റെ കഴുത്തിലും മുഖത്തും അമര്‍ത്തിശ്വാസം മുട്ടിച്ചതിനെ തുടര്‍ന്നെന്നു സംശയിക്കുന്ന കറുത്ത കരുവാളിച്ച പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൂക്കില്‍ നിന്നു രക്തം വാര്‍ന്നൊഴുകി മുഖത്തു പടര്‍ന്നിട്ടുണ്ട്. മാറിടങ്ങളിലും കരുവാളിച്ച പാടുകള്‍ കാണാനുണ്ട്. മൃതദേഹത്തിന്റെ വലതു കയ്യില്‍ പൊള്ളലേറ്റതിനു സമാനമായ പാടും ഉണ്ട്. കൈലിമുണ്ട് ഉപയോഗിച്ചു കഴുത്തു മുറുക്കിയോ, തുണി ഉപയോഗിച്ചു മുഖം അമര്‍ത്തിയോ ആകാം കൊലനടത്തിയതെന്നു പൊലീസ് സംശയിക്കുന്നു.
മരിച്ചത് ഗര്‍ഭിണിയായതിനാല്‍ ആശുപത്രികളും ആശാ വര്‍ക്കര്‍മാരെയും കേന്ദ്രീകരിച്ചാണ് മരിച്ച യുവതിയെ തിരിച്ചറിയാന്‍ ശ്രമം നടക്കുന്നത്. ഓരോ പ്രദേശത്തെയും ഗര്‍ഭിണികളുടെ പേരുവിവരങ്ങള്‍ ആശാ വര്‍ക്കര്‍മാരുടെ പക്കലുണ്ടാകും. അവരിലാരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് ആശാ വര്‍ക്കര്‍മാരില്‍ നിന്ന് അറിയാനായിരുന്നു ശ്രമം. ഇരുനൂറോളം മൊെബെല്‍ ഫോണുകളുടെ വിശദാംശങ്ങളും അതിരമ്പുഴ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും കേസില്‍ സഹായകമാകുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇതിനിടെയാണ് സര്‍ജറിക്കുപയോഗിക്കുന്ന പോളിത്തീന്‍ കവര്‍ നിര്‍ണ്ണായകമായത്. കുഞ്ഞിനെ കൊന്നതിനും കേസുണ്ടാകും.
ചികിത്സയ്ക്കിടെയോ, ആശുപത്രിയിലോ കൊല്ലപ്പെട്ടതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളയാളിനെ വിശദമായി പൊലീസ് ചോദ്യം ചെയ്യും. അതിന് ശേഷം മാത്രമേ അന്തിമ നിഗമനത്തില്‍ എത്തുകയുള്ളൂ. കൊല്ലപ്പെട്ട യുവതിയുടെ ഇടതു കൈമുട്ടിനു താഴെ സൂചി കുത്തിയതിന്റെയും ഇവിടെ പ്ലാസ്റ്റര്‍ ഒട്ടിച്ചതിന്റെ ലക്ഷണങ്ങളുമാണ് ഇത്തരമൊരു സംശയത്തിനു കാരണം. പ്ലാസ്റ്റര്‍ പറിച്ചെടുത്ത ഭാഗത്തു രോമവും തൊലിയും നഷ്ടപ്പെട്ടിട്ടുണ്ട്. രക്തപരിശോധനയ്‌ക്കോ, ഇഞ്ചക്ഷനോ, ഡ്രിപ്പിടിനോ ആകാം സൂചി കുത്തിയത്. അതിനാല്‍ ഏതെങ്കിലും ആശുപത്രിയുമായി ബന്ധമുണ്ടാകാമെന്നു പൊലീസ് സംശയിച്ചിരുന്നു. ഈ സംശയവും ഇപ്പോള്‍ ഗള്‍ഫുകാരനെ കസ്റ്റഡിയിലെടുത്തതിലേക്ക് നയിച്ചിട്ടുണ്ട്.
നൈറ്റി കീറിയിട്ടില്ലാത്തതിനാല്‍ പിടിവലി നടന്നതായി സൂചനയില്ല. തലയ്ക്കു പിന്നിലേറ്റ മാരകമായ ചതവാണു മരണ കാരണം. തല പിടിച്ച് ഭിത്തിയില്‍ ഇടിപ്പിക്കുകയോ മൂര്‍ച്ചയില്ലാത്ത ആയുധം ഉപയോഗിച്ച് അടിക്കുകയോ ചെയ്താലുണ്ടാകുന്ന തരത്തിലുള്ള ചതവാണു തലയ്ക്കു പിന്നിലേറ്റിട്ടുള്ളത്. നിരീക്ഷണ കാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം കാര്യമായ ഫലം ചെയ്തില്ലെന്നു പൊലീസ് പറയുന്നു അതിരമ്പുഴ ഒറ്റക്കപ്പലുമാവ് റോഡരികിലെ റബ്ബര്‍ത്തോട്ടത്തിലാണ് പോളിത്തീന്‍ ചാക്കില്‍ മൂടിക്കെട്ടിയ നിലയില്‍ 35 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ കണ്ടത്. പൊലീസിന്റെ അന്വേഷണത്തില്‍ യുവതി ഗര്‍ഭിണിയാണെന്ന വിവരം വ്യക്തമായി.
മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് ലോട്ടറി വില്‍പന നടത്തുന്ന നീണ്ടൂര്‍ കൈപ്പുഴ സ്വദേശിനിയായ യുവതിയാണെന്നു സംശയത്തെ തുടര്‍ന്നാണ് ഇവരുടെ ബന്ധുക്കളെ പൊലീസ് മൃതദേഹം കാണിച്ചത്. കാണാതായ യുവതിയുടെ അമ്മയെയും സ്ഥലത്ത് എത്തിച്ചു. ഇവരും തിരിച്ചറിഞ്ഞില്ല. അഞ്ചുമാസം മുന്‍പാണ് അമ്മ ഇവരെ അവസാനമായി കണ്ടത്. രണ്ടാഴ്ച മുന്‍പ് ഈ യുവതി ബന്ധുവിനെതിരെ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതാണു കൊല്ലപ്പെട്ടതു നീണ്ടൂര്‍സ്വദേശിയായ യുവതിയാവാമെന്ന സംശയത്തിനിടയാക്കിയത്.തന്റെ മകള്‍ക്ക് പല്ലുകള്‍ ഇല്ലായിരുന്നെന്ന് ഇവര്‍ പറഞ്ഞതോടെ സംശയമായി. ഇതോടെ മൃതദേഹം തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചു. ഇതിനിടെയാണ് പോളിത്തീന്‍ കവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷം ഫലം കണ്ടത്. യുവതിയെ കഴുത്തില്‍ ചരട് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രാഥമികനിഗമനം. യുവതി ആറുമാസം ഗര്‍ഭിണിയാണെന്നും പരിശോധനയില്‍ വ്യക്തമായി.
ലാലിച്ചന്‍ എന്നയാളിന്റെ ഉടമസ്ഥതയിലുള്ളതാണ് റബ്ബര്‍ത്തോട്ടം. പൊലീസ്‌നായ മണംപിടിച്ച് സമീപത്തെ പുരയിടത്തിലൂടെ പ്രധാനറോഡിലെത്തി. തുടര്‍ന്ന്, എതിര്‍വശത്തെ റബ്ബര്‍ത്തോട്ടത്തിലെത്തി ഇടറോഡിലേക്ക് ഇറങ്ങി. എതിര്‍വശത്തെ തോട്ടത്തില്‍നിന്നു കണ്ടെത്തിയ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ വിരലടയാളവിദഗ്ദര്‍ പരിശോധിച്ച് തെളിവ് ശേഖരിച്ചു. ഇനി കൊലയുടെ കാരണം കണ്ടെത്തുക കൂടി ചെയ്താല്‍ പോലീസിന് ആശ്വാസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (29 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends