Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സരിതയ്ക്ക് 137 എസ്.എം.എസുകള്‍ അയച്ചിട്ടുണ്ട്: എ.ഡി.ജി.പി പത്മകുമാര്‍

06 AUGUST 2016 11:08 AM IST
മലയാളി വാര്‍ത്ത

സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടെ ഫോണിലേക്ക് 137 എസ്.എം.എസ് സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് എ.ഡി.ജി.പി കെ. പത്മകുമാര്‍. ഇതുസംബന്ധിച്ച് സോളാര്‍ കമ്മീഷന്‍ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകള്‍ അദ്ദേഹം ശരിവെച്ചു. ടീം സോളാര്‍ പദ്ധതികള്‍ പരിചയപ്പെടുത്താന്‍ ലക്ഷ്മി നായര്‍ എന്നപേരില്‍ സരിത തന്റെ ഫോണിലേക്ക് വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിട്ടുണ്ടെന്ന് കമ്മീഷന് നേരത്തേ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പത്മകുമാര്‍ വ്യക്തമാക്കിയിരുന്നു.

കമ്മീഷന്‍ ശേഖരിച്ച ഇതിന്റെ വിശദാംശങ്ങളാണ് അദ്ദേഹം ശരിവെച്ചത്. അതേസമയം, ടെലിഫോണ്‍ ദാതാക്കള്‍ കൈമാറിയ രേഖകളില്‍ അവസാനമായി എസ്.എം.എസ് സന്ദേശം കൈമാറിയ തീയതി സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സരിത അറസ്റ്റിലാകുന്നതിന് ഒരുദിവസം മുമ്പ് 2013 ജൂണ്‍ ഒന്നിനാണ് എ.ഡി.ജി.പിയുടെ ഫോണില്‍നിന്ന് സന്ദേശം പോയതെന്നാണ് രേഖയില്‍ പറയുന്നത്. 

എന്നാല്‍, 2013 ജനുവരി ആദ്യവാരത്തിന് ശേഷം ടീം സോളാര്‍ കമ്പനിയില്‍നിന്ന് ഒരു തരത്തിലുള്ള എസ്.എം.എസോ ഫോണ്‍ വിളികളോ മറുപടി നല്‍കലോ ഉണ്ടായിട്ടില്ലെന്ന് കെ. പത്മകുമാര്‍ ചൂണ്ടിക്കാട്ടി. 2012 ജൂണ്‍ അഞ്ചുമുതല്‍ 2013 ജൂണ്‍ ഒന്നുവരെ പത്മകുമാറിന്റെ ഫോണ്‍ നമ്പറായ 9497998992ല്‍നിന്ന് സരിത ഉപയോഗിച്ചിരുന്ന 8606161700 നമ്പറിലേക്കും തിരിച്ചും 277 എസ്.എം.എസും നാല് ഫോണ്‍ കോളുകളുമാണ് ഉണ്ടായിട്ടുള്ളത്. 

ഇതില്‍ 140 സന്ദേശങ്ങള്‍ സരിതയുടെ ഫോണില്‍നിന്നുള്ളതാണ്. 2012 ജൂണ്‍ അഞ്ചിന് ഉച്ചക്ക് 2.20 മുതല്‍ രാത്രി 10.17വരെ 93 എസ്.എം.എസുകള്‍ പരസ്പരം കൈമാറിയപ്പോള്‍ ആറാം തീയതി 65 സന്ദേശങ്ങളും ഏഴാം തീയതി 36 എണ്ണവും 2012 ജൂലൈ ഏഴിന് 60 എസ്.എം.എസ് സന്ദേശങ്ങളും കൈമാറിയതായാണ് രേഖകളിലുള്ളത്. എറണാകുളം റേഞ്ച് ഐ.ജിയായിരിക്കെ താന്‍ ഇടപെട്ടതുകൊണ്ടാണ് സരിതയെ അറസ്റ്റ് ചെയ്യാനായി തിരുവനന്തപുരത്തേക്ക് പോയതെന്ന് സോളാര്‍ കമീഷനില്‍ മുന്‍ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി കെ. ഹരികൃഷ്ണന്‍ നല്‍കിയ മൊഴി ശരിയല്ലെന്ന് പത്മകുമാര്‍ പറഞ്ഞു. 

അറസ്റ്റിന് മാത്രം ഐ.ജി നിര്‍ദേശം നല്‍കിയതിനാലാണ് അതിനുശേഷം സരിതയുടെ വീട് പരിശോധിക്കാതിരുന്നതെന്ന ഡിവൈ.എസ്.പിയുടെ മൊഴിയെക്കുറിച്ച് അറിയില്ല. ആകസ്മിക അറസ്റ്റായിരുന്നതിനാല്‍ അറസ്റ്റിനുള്ള അധികാരപത്രം ഡിവൈ.എസ്.പി ഹരികൃഷ്ണനില്‍നിന്ന് ലഭിച്ചിരുന്നി ല്ലെന്ന് പെരുമ്പാവൂര്‍ എസ്.ഐ സുധീര്‍ മനോഹര്‍ മൊഴിനല്‍കാനുണ്ടായ സാഹചര്യം എന്തെന്ന് അറിയില്ല. ദക്ഷിണമേഖലാ അഡീഷനല്‍ ഡി.ജി.പിയായിരുന്നെങ്കിലും എസ്.ഐ.ടി അന്വേഷിച്ച കേസുകളുടെ പ്രോസിക്യൂഷന്‍ നടപടിക്രമങ്ങളുടെ ചുമതല വഹിച്ചിരുന്നത് താനല്ല. കീഴുദ്യോഗസ്ഥരിലാര്‍ക്കെങ്കിലും ചുമതലയുണ്ടായിരുന്നോയെന്ന് അറിയില്ലെന്നും അദ്ദേഹം കമ്മീഷന്‍ മുമ്പാകെ മൊഴിനല്‍കി. 

നഗ്‌ന വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളും വാട്‌സ്ആപ് വഴി പ്രചരിപ്പിക്കുകയും അറസ്റ്റിനുപിന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്തത് പത്മകുമാറാണെന്ന് കാണിച്ച് സരിത ഡി.ജി.പിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എന്നാല്‍, പരാതി കണ്ടിട്ടില്ല. ഇതിനെക്കുറിച്ച് ഡി.ജി.പിയോ ആഭ്യന്തരമന്ത്രിയോ തന്നോട് സംസാരിച്ചിട്ടില്ല. പല കേസുകളിലും പ്രതികള്‍ ന്യായാധിപര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ മ്‌ളേച്ഛമായ ആരോപണങ്ങള്‍ ഉന്നയിക്കുക പതിവാണ്. 

സരിതയുടെ പരാതിയും ഇത്തരത്തിലുള്ളതായതിനാലാണ് അവര്‍ക്കോ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കോ എതിരെ മാനനഷ്ടക്കേസ് നല്‍കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാംഘട്ട തെളിവ് ശേഖരണത്തിന്റെ ഭാഗമായി കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണമെന്നുണ്ടെങ്കില്‍ വ്യക്തമായ തെളിവുകളോടെ ഒമ്പതിനകം അറിയിക്കാന്‍ കക്ഷികളോട് കമ്മീഷന്‍ നിര്‍ദേശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends