Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

സരിതയ്ക്ക് 137 എസ്.എം.എസുകള്‍ അയച്ചിട്ടുണ്ട്: എ.ഡി.ജി.പി പത്മകുമാര്‍

06 AUGUST 2016 11:08 AM IST
മലയാളി വാര്‍ത്ത

More Stories...

കിടപ്പിലായ ആനയെ രക്ഷപ്പെടുത്താൻ ഉടമയിൽ നിന്ന്​ വനം വകുപ്പ്​ ആനയുടെ സംരക്ഷണം ഏറ്റെടുത്ത്​ അടിയന്തര നടപടികളെടുക്കണമെന്ന് ഹൈക്കോടതി

തിരുഃ മെഡിക്കല്‍ കോളജിൽ Drമുഹമ്മദ് ആരിഫിന്റെ അപരൻ..! തീവ്രവാദി ഇവിടെ പഠിച്ചിട്ടില്ല..! 15 വർഷത്തെ വിവരങ്ങൾ തപ്പുന്നു...!

വർക്കലയിൽ ട്രെയിനിൽ നിന്ന് പാലോട് സ്വദേശിയെ തള്ളിയിട്ട കേസ്.... ഇന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തും

കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ; നാളെ ഈ ജില്ലകൾ മുൾമുനയിൽ

മണ്ഡല- മകരവിളക്ക് ഉത്സവത്തിന് ശബരിമല നട നാളെ തുറക്കും....ഓൺലൈനായി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 20,000 പേർക്കും ദർശനമൊരുക്കി

സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടെ ഫോണിലേക്ക് 137 എസ്.എം.എസ് സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് എ.ഡി.ജി.പി കെ. പത്മകുമാര്‍. ഇതുസംബന്ധിച്ച് സോളാര്‍ കമ്മീഷന്‍ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകള്‍ അദ്ദേഹം ശരിവെച്ചു. ടീം സോളാര്‍ പദ്ധതികള്‍ പരിചയപ്പെടുത്താന്‍ ലക്ഷ്മി നായര്‍ എന്നപേരില്‍ സരിത തന്റെ ഫോണിലേക്ക് വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിട്ടുണ്ടെന്ന് കമ്മീഷന് നേരത്തേ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പത്മകുമാര്‍ വ്യക്തമാക്കിയിരുന്നു.

കമ്മീഷന്‍ ശേഖരിച്ച ഇതിന്റെ വിശദാംശങ്ങളാണ് അദ്ദേഹം ശരിവെച്ചത്. അതേസമയം, ടെലിഫോണ്‍ ദാതാക്കള്‍ കൈമാറിയ രേഖകളില്‍ അവസാനമായി എസ്.എം.എസ് സന്ദേശം കൈമാറിയ തീയതി സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സരിത അറസ്റ്റിലാകുന്നതിന് ഒരുദിവസം മുമ്പ് 2013 ജൂണ്‍ ഒന്നിനാണ് എ.ഡി.ജി.പിയുടെ ഫോണില്‍നിന്ന് സന്ദേശം പോയതെന്നാണ് രേഖയില്‍ പറയുന്നത്. 

എന്നാല്‍, 2013 ജനുവരി ആദ്യവാരത്തിന് ശേഷം ടീം സോളാര്‍ കമ്പനിയില്‍നിന്ന് ഒരു തരത്തിലുള്ള എസ്.എം.എസോ ഫോണ്‍ വിളികളോ മറുപടി നല്‍കലോ ഉണ്ടായിട്ടില്ലെന്ന് കെ. പത്മകുമാര്‍ ചൂണ്ടിക്കാട്ടി. 2012 ജൂണ്‍ അഞ്ചുമുതല്‍ 2013 ജൂണ്‍ ഒന്നുവരെ പത്മകുമാറിന്റെ ഫോണ്‍ നമ്പറായ 9497998992ല്‍നിന്ന് സരിത ഉപയോഗിച്ചിരുന്ന 8606161700 നമ്പറിലേക്കും തിരിച്ചും 277 എസ്.എം.എസും നാല് ഫോണ്‍ കോളുകളുമാണ് ഉണ്ടായിട്ടുള്ളത്. 

ഇതില്‍ 140 സന്ദേശങ്ങള്‍ സരിതയുടെ ഫോണില്‍നിന്നുള്ളതാണ്. 2012 ജൂണ്‍ അഞ്ചിന് ഉച്ചക്ക് 2.20 മുതല്‍ രാത്രി 10.17വരെ 93 എസ്.എം.എസുകള്‍ പരസ്പരം കൈമാറിയപ്പോള്‍ ആറാം തീയതി 65 സന്ദേശങ്ങളും ഏഴാം തീയതി 36 എണ്ണവും 2012 ജൂലൈ ഏഴിന് 60 എസ്.എം.എസ് സന്ദേശങ്ങളും കൈമാറിയതായാണ് രേഖകളിലുള്ളത്. എറണാകുളം റേഞ്ച് ഐ.ജിയായിരിക്കെ താന്‍ ഇടപെട്ടതുകൊണ്ടാണ് സരിതയെ അറസ്റ്റ് ചെയ്യാനായി തിരുവനന്തപുരത്തേക്ക് പോയതെന്ന് സോളാര്‍ കമീഷനില്‍ മുന്‍ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി കെ. ഹരികൃഷ്ണന്‍ നല്‍കിയ മൊഴി ശരിയല്ലെന്ന് പത്മകുമാര്‍ പറഞ്ഞു. 

അറസ്റ്റിന് മാത്രം ഐ.ജി നിര്‍ദേശം നല്‍കിയതിനാലാണ് അതിനുശേഷം സരിതയുടെ വീട് പരിശോധിക്കാതിരുന്നതെന്ന ഡിവൈ.എസ്.പിയുടെ മൊഴിയെക്കുറിച്ച് അറിയില്ല. ആകസ്മിക അറസ്റ്റായിരുന്നതിനാല്‍ അറസ്റ്റിനുള്ള അധികാരപത്രം ഡിവൈ.എസ്.പി ഹരികൃഷ്ണനില്‍നിന്ന് ലഭിച്ചിരുന്നി ല്ലെന്ന് പെരുമ്പാവൂര്‍ എസ്.ഐ സുധീര്‍ മനോഹര്‍ മൊഴിനല്‍കാനുണ്ടായ സാഹചര്യം എന്തെന്ന് അറിയില്ല. ദക്ഷിണമേഖലാ അഡീഷനല്‍ ഡി.ജി.പിയായിരുന്നെങ്കിലും എസ്.ഐ.ടി അന്വേഷിച്ച കേസുകളുടെ പ്രോസിക്യൂഷന്‍ നടപടിക്രമങ്ങളുടെ ചുമതല വഹിച്ചിരുന്നത് താനല്ല. കീഴുദ്യോഗസ്ഥരിലാര്‍ക്കെങ്കിലും ചുമതലയുണ്ടായിരുന്നോയെന്ന് അറിയില്ലെന്നും അദ്ദേഹം കമ്മീഷന്‍ മുമ്പാകെ മൊഴിനല്‍കി. 

നഗ്‌ന വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളും വാട്‌സ്ആപ് വഴി പ്രചരിപ്പിക്കുകയും അറസ്റ്റിനുപിന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്തത് പത്മകുമാറാണെന്ന് കാണിച്ച് സരിത ഡി.ജി.പിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എന്നാല്‍, പരാതി കണ്ടിട്ടില്ല. ഇതിനെക്കുറിച്ച് ഡി.ജി.പിയോ ആഭ്യന്തരമന്ത്രിയോ തന്നോട് സംസാരിച്ചിട്ടില്ല. പല കേസുകളിലും പ്രതികള്‍ ന്യായാധിപര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ മ്‌ളേച്ഛമായ ആരോപണങ്ങള്‍ ഉന്നയിക്കുക പതിവാണ്. 

സരിതയുടെ പരാതിയും ഇത്തരത്തിലുള്ളതായതിനാലാണ് അവര്‍ക്കോ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കോ എതിരെ മാനനഷ്ടക്കേസ് നല്‍കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാംഘട്ട തെളിവ് ശേഖരണത്തിന്റെ ഭാഗമായി കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണമെന്നുണ്ടെങ്കില്‍ വ്യക്തമായ തെളിവുകളോടെ ഒമ്പതിനകം അറിയിക്കാന്‍ കക്ഷികളോട് കമ്മീഷന്‍ നിര്‍ദേശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനയുടെ സംരക്ഷണം ഏറ്റെടുത്ത്​ അടിയന്തര നടപടികളെടുക്കണമെന്ന് ഹൈക്കോടതി  (6 minutes ago)

അന്തർസംസ്ഥാന സർവിസുകൾ നിർത്തിവെച്ച ബസ് ഉടമകൾ  (19 minutes ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (28 minutes ago)

തിരുഃ മെഡിക്കല്‍ കോളജിൽ Drമുഹമ്മദ് ആരിഫിന്റെ അപരൻ..! തീവ്രവാദി ഇവിടെ പഠിച്ചിട്ടില്ല..! 15 വർഷത്തെ വിവരങ്ങൾ തപ്പുന്നു...!  (34 minutes ago)

പ്രവാസി മലയാളി നിര്യാതനായി  (51 minutes ago)

ആഫ്രിക്കൻ മണ്ണിൽ മിന്നും ജയമാണ് അർജന്റീനക്ക് ലഭിച്ചത്  (59 minutes ago)

അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവിലിയൻ  (1 hour ago)

ഡബിൾ മോഹനും ചൈതന്യവും: വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികൾ...  (1 hour ago)

ട്രെയിനിൽ നിന്ന് പാലോട് സ്വദേശിയെ തള്ളിയിട്ട കേസ്  (1 hour ago)

മാൻ ഓഫ് ദി മാച്ച് ആയി ചിരാഗ് പാസ്വാൻ  (1 hour ago)

കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ; നാളെ ഈ ജില്ലകൾ മുൾമുനയിൽ  (1 hour ago)

ഡിസംബർ 15 മുതൽ 23 വരെ പരീക്ഷ നടത്താനാണ് നീക്കം  (2 hours ago)

സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കുമുൻപ് നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനവും...  (2 hours ago)

പൂർണ്ണ ഐക്യം  (2 hours ago)

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല  (2 hours ago)

Malayali Vartha Recommends