Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

എ.ടി.എം. തട്ടിപ്പ്ഃ എസ്.ബി.ഐ. സെര്‍വര്‍ അപ്പാടെ ചോര്‍ത്തി

12 AUGUST 2016 11:09 AM IST
മലയാളി വാര്‍ത്ത

എടിഎമ്മിലെ പണം ഇടപാടുകള്‍ എത്രയോ എളുപ്പമായിരുന്നു. ഇപ്പോള്‍ അതിലും എളുപ്പത്തിലാണ് അക്കൗണ്ടില്‍ നിന്നും മിനിറ്റുവച്ച് പണം പോകുന്നത്. തട്ടിപ്പുകാരുടെ നോളജിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് അധികൃതര്‍. എ.ടി.എം. തട്ടിപ്പുകേസില്‍ മുംബൈയില്‍നിന്നു പിടികൂടിയ ഗബ്രിയേല്‍ മരിയന്‍ ഉള്‍പ്പെട്ട റൊമേനിയന്‍ സംഘം ചോര്‍ത്തിയതു കോടികളുടെ ബാങ്കിങ് രഹസ്യങ്ങള്‍. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെര്‍വറില്‍നിന്നു ലക്ഷക്കണക്കിന് ഇടപാടുകാരുടെ അക്കൗണ്ട് നമ്പര്‍, പാസ്‌വേഡ് ഉള്‍പ്പെടെയുള്ള വിവരങ്ങളാണു ഗബ്രിയേല്‍ മരിയന്‍ വിദേശത്തേക്കു കൈമാറിയത്. ജര്‍മനി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന രാജ്യാന്തര തട്ടിപ്പുസംഘത്തിനാണു വിവരങ്ങള്‍ ഓണ്‍ലൈനായി കൈമാറിയതെന്നു തിരുവനന്തപുരം എ.ആര്‍. ക്യാമ്പില്‍ നടന്ന ചോദ്യംചെയ്യലില്‍ പ്രതി വെളിപ്പെടുത്തി.
സംഘത്തലവനെക്കുറിച്ചു വിവരം ലഭിച്ചതായി ഉന്നത പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. താന്‍ രാജ്യാന്തരതട്ടിപ്പുസംഘത്തിലെ കണ്ണി മാത്രമാണെന്നാണു ഗബ്രിയേലിന്റെ മൊഴി. പിന്‍വലിച്ച തുക വഴിച്ചെലവിനു മാത്രമെടുത്തതാണെന്നും പ്രതി പോലീസിനോടു പറഞ്ഞു. രാജ്യാന്തരബന്ധം സംബന്ധിച്ച നിര്‍ണായകവിവരം ലഭിച്ചതോടെ സെര്‍വരില്‍നിന്ന് ഏതൊക്കെ വിവരങ്ങള്‍ ചോര്‍ന്നെന്നു വിശദമായി പരിശോധിച്ച് അടിയന്തരമായി മറുപടി നല്‍കാന്‍ പോലീസ് എസ്.ബി.ഐ. അധികൃതരോടു നിര്‍ദേശിച്ചു. 10 ചോദ്യങ്ങളടങ്ങിയ കുറിപ്പാണ് ഇതു സംബന്ധിച്ചു പോലീസ് കൈമാറിയത്. ഇതോടെ ബാങ്ക് ഉന്നതരും അമ്പരന്നു.
തിരുവനന്തപുരം ആല്‍ത്തറ ജങ്ഷനിലെ എ.ടി.എം. കൗണ്ടറില്‍ ഗബ്രിയേലും കൂട്ടുകാരും ഘടിപ്പിച്ച സ്‌കിമ്മറില്‍നിന്ന് ഒരു കേബിള്‍ ബന്ധിപ്പിച്ചിരുന്നത് എസ്.ബി.ഐ. സെര്‍വര്‍ നെറ്റ്‌വര്‍ക്കിലേക്കാണെന്നു പോലീസ് സാങ്കേതികവിദഗ്ധര്‍ കണ്ടെത്തിയിരുന്നു. ചോദ്യംചെയ്യലില്‍ ഗബ്രിയേലില്‍നിന്നു പോലീസ് പ്രധാനമായി അറിയാന്‍ ശ്രമിച്ചതും ഇക്കാര്യമാണ്. പിടി മുറുകിയെന്നു വ്യക്തമായതോടെ ഗബ്രിയേല്‍, ഐടി വിദഗ്ധന്‍കൂടിയായ തിരുവനന്തപുരം റേഞ്ച് ഐ.ജി: മനോജ് എബ്രഹാമിനു മുന്നില്‍ മനസ് തുറന്നു.
എസ്.ബി.ഐ. സെര്‍വറിലേക്കു ഘടിപ്പിച്ച കോഡിലൂടെയാണ് ഇടപാടുകാരുടെ വിവരങ്ങള്‍ വിദേശകവര്‍ച്ചാസംഘം പകര്‍ത്തിയത്. ഇവ ജര്‍മന്‍ തട്ടിപ്പുസംഘത്തിനു കൈമാറി. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയെപ്പോലും ചോദ്യംചെയ്യുന്ന ഗുരുതരസംഭവമാണിതെന്നു പോലീസ് വിലയിരുത്തി. ഗബ്രിയേലും സംഘവും തിരുവനന്തപുരത്തെ എസ്.ബി.ഐയുടെ വിവിധ എ.ടി.എമ്മുകളില്‍നിന്നായി അമ്പതോളം ഇടപാടുകാരുടെ മൂന്നരലക്ഷത്തോളം രൂപയാണു വ്യാജ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിച്ചു മുംബൈയില്‍നിന്നു കൈക്കലാക്കിയത്.
ഒരു ബാങ്കിലെ ഇടപാടുകാരുടെ പണം തട്ടാന്‍ മാത്രം റൊമേനിയയില്‍നിന്നു പ്രതികള്‍ കേരളത്തിലെത്തിയെന്നു വിശ്വസിക്കാന്‍ പോലീസ് തയാറായിരുന്നില്ല. അതേത്തുടര്‍ന്നുള്ള അന്വേഷണമാണു ബാങ്ക് സെര്‍വര്‍ വിവരങ്ങള്‍ അപ്പാടെ ചോര്‍ത്തിയെന്ന ഗുരുതരകുറ്റകൃത്യത്തിലേക്കു പോലീസിന്റെ ശ്രദ്ധ തിരിച്ചുവിട്ടത്. മുംബൈകേരളാ പോലീസ് സൈബര്‍ വിഭാഗവും ഐടി തട്ടിപ്പുകള്‍, ഇന്റര്‍നെറ്റ് ഹാക്കിങ് എന്നിവ കണ്ടുപിടിക്കാന്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ഡോമും സംയുക്തമായാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.
രാത്രി മുഴുവന്‍ നീണ്ട ചോദ്യംചെയ്യല്‍
തിരുവനന്തപുരം: എ.ടി.എം. തട്ടിപ്പുകേസില്‍ മുംബൈയില്‍നിന്നു തിരുവനന്തപുരത്തെത്തിച്ച ഗബ്രിയേല്‍ മരിയനെ ദക്ഷിണമേഖലാ ഐ.ജി: മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ രാത്രി മുഴുവന്‍ ചോദ്യംചെയ്തു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയാണു ചോദ്യംചെയ്യല്‍ അവസാനിച്ചത്.
അതീവസാങ്കേതികപരിജ്ഞാനമുള്ള ക്രിസ്റ്റിയാനോ എന്നയാളുടെ സഹായത്തോടെയാണു തട്ടിപ്പിനു കളമൊരുക്കിയതെന്നു പ്രതി സമ്മതിച്ചു. ഇന്നലെ വൈകിട്ടു നാലരയോടെയാണു പ്രത്യേക പോലീസ് സംഘം മരിയനെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. വിമാനത്താവളപരിസരത്ത് കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിയെ നേരേ നന്ദാവനം എ.ആര്‍. ക്യാമ്പിലേക്കാണു കൊണ്ടുപോയത്. അവിടെയായിരുന്നു ചോദ്യംചെയ്യല്‍. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കി വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends