Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

എ.ടി.എം. തട്ടിപ്പ്ഃ എസ്.ബി.ഐ. സെര്‍വര്‍ അപ്പാടെ ചോര്‍ത്തി

12 AUGUST 2016 11:09 AM IST
മലയാളി വാര്‍ത്ത

എടിഎമ്മിലെ പണം ഇടപാടുകള്‍ എത്രയോ എളുപ്പമായിരുന്നു. ഇപ്പോള്‍ അതിലും എളുപ്പത്തിലാണ് അക്കൗണ്ടില്‍ നിന്നും മിനിറ്റുവച്ച് പണം പോകുന്നത്. തട്ടിപ്പുകാരുടെ നോളജിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് അധികൃതര്‍. എ.ടി.എം. തട്ടിപ്പുകേസില്‍ മുംബൈയില്‍നിന്നു പിടികൂടിയ ഗബ്രിയേല്‍ മരിയന്‍ ഉള്‍പ്പെട്ട റൊമേനിയന്‍ സംഘം ചോര്‍ത്തിയതു കോടികളുടെ ബാങ്കിങ് രഹസ്യങ്ങള്‍. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെര്‍വറില്‍നിന്നു ലക്ഷക്കണക്കിന് ഇടപാടുകാരുടെ അക്കൗണ്ട് നമ്പര്‍, പാസ്‌വേഡ് ഉള്‍പ്പെടെയുള്ള വിവരങ്ങളാണു ഗബ്രിയേല്‍ മരിയന്‍ വിദേശത്തേക്കു കൈമാറിയത്. ജര്‍മനി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന രാജ്യാന്തര തട്ടിപ്പുസംഘത്തിനാണു വിവരങ്ങള്‍ ഓണ്‍ലൈനായി കൈമാറിയതെന്നു തിരുവനന്തപുരം എ.ആര്‍. ക്യാമ്പില്‍ നടന്ന ചോദ്യംചെയ്യലില്‍ പ്രതി വെളിപ്പെടുത്തി.
സംഘത്തലവനെക്കുറിച്ചു വിവരം ലഭിച്ചതായി ഉന്നത പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. താന്‍ രാജ്യാന്തരതട്ടിപ്പുസംഘത്തിലെ കണ്ണി മാത്രമാണെന്നാണു ഗബ്രിയേലിന്റെ മൊഴി. പിന്‍വലിച്ച തുക വഴിച്ചെലവിനു മാത്രമെടുത്തതാണെന്നും പ്രതി പോലീസിനോടു പറഞ്ഞു. രാജ്യാന്തരബന്ധം സംബന്ധിച്ച നിര്‍ണായകവിവരം ലഭിച്ചതോടെ സെര്‍വരില്‍നിന്ന് ഏതൊക്കെ വിവരങ്ങള്‍ ചോര്‍ന്നെന്നു വിശദമായി പരിശോധിച്ച് അടിയന്തരമായി മറുപടി നല്‍കാന്‍ പോലീസ് എസ്.ബി.ഐ. അധികൃതരോടു നിര്‍ദേശിച്ചു. 10 ചോദ്യങ്ങളടങ്ങിയ കുറിപ്പാണ് ഇതു സംബന്ധിച്ചു പോലീസ് കൈമാറിയത്. ഇതോടെ ബാങ്ക് ഉന്നതരും അമ്പരന്നു.
തിരുവനന്തപുരം ആല്‍ത്തറ ജങ്ഷനിലെ എ.ടി.എം. കൗണ്ടറില്‍ ഗബ്രിയേലും കൂട്ടുകാരും ഘടിപ്പിച്ച സ്‌കിമ്മറില്‍നിന്ന് ഒരു കേബിള്‍ ബന്ധിപ്പിച്ചിരുന്നത് എസ്.ബി.ഐ. സെര്‍വര്‍ നെറ്റ്‌വര്‍ക്കിലേക്കാണെന്നു പോലീസ് സാങ്കേതികവിദഗ്ധര്‍ കണ്ടെത്തിയിരുന്നു. ചോദ്യംചെയ്യലില്‍ ഗബ്രിയേലില്‍നിന്നു പോലീസ് പ്രധാനമായി അറിയാന്‍ ശ്രമിച്ചതും ഇക്കാര്യമാണ്. പിടി മുറുകിയെന്നു വ്യക്തമായതോടെ ഗബ്രിയേല്‍, ഐടി വിദഗ്ധന്‍കൂടിയായ തിരുവനന്തപുരം റേഞ്ച് ഐ.ജി: മനോജ് എബ്രഹാമിനു മുന്നില്‍ മനസ് തുറന്നു.
എസ്.ബി.ഐ. സെര്‍വറിലേക്കു ഘടിപ്പിച്ച കോഡിലൂടെയാണ് ഇടപാടുകാരുടെ വിവരങ്ങള്‍ വിദേശകവര്‍ച്ചാസംഘം പകര്‍ത്തിയത്. ഇവ ജര്‍മന്‍ തട്ടിപ്പുസംഘത്തിനു കൈമാറി. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയെപ്പോലും ചോദ്യംചെയ്യുന്ന ഗുരുതരസംഭവമാണിതെന്നു പോലീസ് വിലയിരുത്തി. ഗബ്രിയേലും സംഘവും തിരുവനന്തപുരത്തെ എസ്.ബി.ഐയുടെ വിവിധ എ.ടി.എമ്മുകളില്‍നിന്നായി അമ്പതോളം ഇടപാടുകാരുടെ മൂന്നരലക്ഷത്തോളം രൂപയാണു വ്യാജ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിച്ചു മുംബൈയില്‍നിന്നു കൈക്കലാക്കിയത്.
ഒരു ബാങ്കിലെ ഇടപാടുകാരുടെ പണം തട്ടാന്‍ മാത്രം റൊമേനിയയില്‍നിന്നു പ്രതികള്‍ കേരളത്തിലെത്തിയെന്നു വിശ്വസിക്കാന്‍ പോലീസ് തയാറായിരുന്നില്ല. അതേത്തുടര്‍ന്നുള്ള അന്വേഷണമാണു ബാങ്ക് സെര്‍വര്‍ വിവരങ്ങള്‍ അപ്പാടെ ചോര്‍ത്തിയെന്ന ഗുരുതരകുറ്റകൃത്യത്തിലേക്കു പോലീസിന്റെ ശ്രദ്ധ തിരിച്ചുവിട്ടത്. മുംബൈകേരളാ പോലീസ് സൈബര്‍ വിഭാഗവും ഐടി തട്ടിപ്പുകള്‍, ഇന്റര്‍നെറ്റ് ഹാക്കിങ് എന്നിവ കണ്ടുപിടിക്കാന്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ഡോമും സംയുക്തമായാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.
രാത്രി മുഴുവന്‍ നീണ്ട ചോദ്യംചെയ്യല്‍
തിരുവനന്തപുരം: എ.ടി.എം. തട്ടിപ്പുകേസില്‍ മുംബൈയില്‍നിന്നു തിരുവനന്തപുരത്തെത്തിച്ച ഗബ്രിയേല്‍ മരിയനെ ദക്ഷിണമേഖലാ ഐ.ജി: മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ രാത്രി മുഴുവന്‍ ചോദ്യംചെയ്തു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയാണു ചോദ്യംചെയ്യല്‍ അവസാനിച്ചത്.
അതീവസാങ്കേതികപരിജ്ഞാനമുള്ള ക്രിസ്റ്റിയാനോ എന്നയാളുടെ സഹായത്തോടെയാണു തട്ടിപ്പിനു കളമൊരുക്കിയതെന്നു പ്രതി സമ്മതിച്ചു. ഇന്നലെ വൈകിട്ടു നാലരയോടെയാണു പ്രത്യേക പോലീസ് സംഘം മരിയനെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. വിമാനത്താവളപരിസരത്ത് കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിയെ നേരേ നന്ദാവനം എ.ആര്‍. ക്യാമ്പിലേക്കാണു കൊണ്ടുപോയത്. അവിടെയായിരുന്നു ചോദ്യംചെയ്യല്‍. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കി വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends