Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

എ.ടി.എം. തട്ടിപ്പ്ഃ എസ്.ബി.ഐ. സെര്‍വര്‍ അപ്പാടെ ചോര്‍ത്തി

12 AUGUST 2016 11:09 AM IST
മലയാളി വാര്‍ത്ത

എടിഎമ്മിലെ പണം ഇടപാടുകള്‍ എത്രയോ എളുപ്പമായിരുന്നു. ഇപ്പോള്‍ അതിലും എളുപ്പത്തിലാണ് അക്കൗണ്ടില്‍ നിന്നും മിനിറ്റുവച്ച് പണം പോകുന്നത്. തട്ടിപ്പുകാരുടെ നോളജിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് അധികൃതര്‍. എ.ടി.എം. തട്ടിപ്പുകേസില്‍ മുംബൈയില്‍നിന്നു പിടികൂടിയ ഗബ്രിയേല്‍ മരിയന്‍ ഉള്‍പ്പെട്ട റൊമേനിയന്‍ സംഘം ചോര്‍ത്തിയതു കോടികളുടെ ബാങ്കിങ് രഹസ്യങ്ങള്‍. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെര്‍വറില്‍നിന്നു ലക്ഷക്കണക്കിന് ഇടപാടുകാരുടെ അക്കൗണ്ട് നമ്പര്‍, പാസ്‌വേഡ് ഉള്‍പ്പെടെയുള്ള വിവരങ്ങളാണു ഗബ്രിയേല്‍ മരിയന്‍ വിദേശത്തേക്കു കൈമാറിയത്. ജര്‍മനി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന രാജ്യാന്തര തട്ടിപ്പുസംഘത്തിനാണു വിവരങ്ങള്‍ ഓണ്‍ലൈനായി കൈമാറിയതെന്നു തിരുവനന്തപുരം എ.ആര്‍. ക്യാമ്പില്‍ നടന്ന ചോദ്യംചെയ്യലില്‍ പ്രതി വെളിപ്പെടുത്തി.
സംഘത്തലവനെക്കുറിച്ചു വിവരം ലഭിച്ചതായി ഉന്നത പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. താന്‍ രാജ്യാന്തരതട്ടിപ്പുസംഘത്തിലെ കണ്ണി മാത്രമാണെന്നാണു ഗബ്രിയേലിന്റെ മൊഴി. പിന്‍വലിച്ച തുക വഴിച്ചെലവിനു മാത്രമെടുത്തതാണെന്നും പ്രതി പോലീസിനോടു പറഞ്ഞു. രാജ്യാന്തരബന്ധം സംബന്ധിച്ച നിര്‍ണായകവിവരം ലഭിച്ചതോടെ സെര്‍വരില്‍നിന്ന് ഏതൊക്കെ വിവരങ്ങള്‍ ചോര്‍ന്നെന്നു വിശദമായി പരിശോധിച്ച് അടിയന്തരമായി മറുപടി നല്‍കാന്‍ പോലീസ് എസ്.ബി.ഐ. അധികൃതരോടു നിര്‍ദേശിച്ചു. 10 ചോദ്യങ്ങളടങ്ങിയ കുറിപ്പാണ് ഇതു സംബന്ധിച്ചു പോലീസ് കൈമാറിയത്. ഇതോടെ ബാങ്ക് ഉന്നതരും അമ്പരന്നു.
തിരുവനന്തപുരം ആല്‍ത്തറ ജങ്ഷനിലെ എ.ടി.എം. കൗണ്ടറില്‍ ഗബ്രിയേലും കൂട്ടുകാരും ഘടിപ്പിച്ച സ്‌കിമ്മറില്‍നിന്ന് ഒരു കേബിള്‍ ബന്ധിപ്പിച്ചിരുന്നത് എസ്.ബി.ഐ. സെര്‍വര്‍ നെറ്റ്‌വര്‍ക്കിലേക്കാണെന്നു പോലീസ് സാങ്കേതികവിദഗ്ധര്‍ കണ്ടെത്തിയിരുന്നു. ചോദ്യംചെയ്യലില്‍ ഗബ്രിയേലില്‍നിന്നു പോലീസ് പ്രധാനമായി അറിയാന്‍ ശ്രമിച്ചതും ഇക്കാര്യമാണ്. പിടി മുറുകിയെന്നു വ്യക്തമായതോടെ ഗബ്രിയേല്‍, ഐടി വിദഗ്ധന്‍കൂടിയായ തിരുവനന്തപുരം റേഞ്ച് ഐ.ജി: മനോജ് എബ്രഹാമിനു മുന്നില്‍ മനസ് തുറന്നു.
എസ്.ബി.ഐ. സെര്‍വറിലേക്കു ഘടിപ്പിച്ച കോഡിലൂടെയാണ് ഇടപാടുകാരുടെ വിവരങ്ങള്‍ വിദേശകവര്‍ച്ചാസംഘം പകര്‍ത്തിയത്. ഇവ ജര്‍മന്‍ തട്ടിപ്പുസംഘത്തിനു കൈമാറി. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയെപ്പോലും ചോദ്യംചെയ്യുന്ന ഗുരുതരസംഭവമാണിതെന്നു പോലീസ് വിലയിരുത്തി. ഗബ്രിയേലും സംഘവും തിരുവനന്തപുരത്തെ എസ്.ബി.ഐയുടെ വിവിധ എ.ടി.എമ്മുകളില്‍നിന്നായി അമ്പതോളം ഇടപാടുകാരുടെ മൂന്നരലക്ഷത്തോളം രൂപയാണു വ്യാജ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിച്ചു മുംബൈയില്‍നിന്നു കൈക്കലാക്കിയത്.
ഒരു ബാങ്കിലെ ഇടപാടുകാരുടെ പണം തട്ടാന്‍ മാത്രം റൊമേനിയയില്‍നിന്നു പ്രതികള്‍ കേരളത്തിലെത്തിയെന്നു വിശ്വസിക്കാന്‍ പോലീസ് തയാറായിരുന്നില്ല. അതേത്തുടര്‍ന്നുള്ള അന്വേഷണമാണു ബാങ്ക് സെര്‍വര്‍ വിവരങ്ങള്‍ അപ്പാടെ ചോര്‍ത്തിയെന്ന ഗുരുതരകുറ്റകൃത്യത്തിലേക്കു പോലീസിന്റെ ശ്രദ്ധ തിരിച്ചുവിട്ടത്. മുംബൈകേരളാ പോലീസ് സൈബര്‍ വിഭാഗവും ഐടി തട്ടിപ്പുകള്‍, ഇന്റര്‍നെറ്റ് ഹാക്കിങ് എന്നിവ കണ്ടുപിടിക്കാന്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ഡോമും സംയുക്തമായാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.
രാത്രി മുഴുവന്‍ നീണ്ട ചോദ്യംചെയ്യല്‍
തിരുവനന്തപുരം: എ.ടി.എം. തട്ടിപ്പുകേസില്‍ മുംബൈയില്‍നിന്നു തിരുവനന്തപുരത്തെത്തിച്ച ഗബ്രിയേല്‍ മരിയനെ ദക്ഷിണമേഖലാ ഐ.ജി: മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ രാത്രി മുഴുവന്‍ ചോദ്യംചെയ്തു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയാണു ചോദ്യംചെയ്യല്‍ അവസാനിച്ചത്.
അതീവസാങ്കേതികപരിജ്ഞാനമുള്ള ക്രിസ്റ്റിയാനോ എന്നയാളുടെ സഹായത്തോടെയാണു തട്ടിപ്പിനു കളമൊരുക്കിയതെന്നു പ്രതി സമ്മതിച്ചു. ഇന്നലെ വൈകിട്ടു നാലരയോടെയാണു പ്രത്യേക പോലീസ് സംഘം മരിയനെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. വിമാനത്താവളപരിസരത്ത് കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിയെ നേരേ നന്ദാവനം എ.ആര്‍. ക്യാമ്പിലേക്കാണു കൊണ്ടുപോയത്. അവിടെയായിരുന്നു ചോദ്യംചെയ്യല്‍. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കി വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയില്‍  (5 hours ago)

4 വയസുകാരിക്ക് അത്ഭുതരക്ഷ  (5 hours ago)

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ അരുവിക്കരയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു  (5 hours ago)

കാസര്‍ഗോഡ് 22കാരന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി  (6 hours ago)

സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരുടെ റിമാന്‍ഡില്‍ പ്രതിഷേധം  (6 hours ago)

റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടി  (6 hours ago)

40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് ഓണ്‍ലൈനിലൂടെയെന്ന് എഫ്എടിഎഫ്  (6 hours ago)

രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു  (6 hours ago)

തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചു  (8 hours ago)

യുവതിയും കാമുകനും ചേര്‍ന്ന് ലിവിംഗ് പങ്കാളിയായ കൊന്നു നദിയിലെറിഞ്ഞു  (8 hours ago)

സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന് അവധി എന്തിനെന്ന് വിസി  (8 hours ago)

അധ്യാപകരെ രാത്രി 12 വരെ തുറന്നുവിടില്ലെന്ന് സമരക്കാര്‍  (9 hours ago)

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (12 hours ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (12 hours ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (13 hours ago)

Malayali Vartha Recommends