Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുറിച്ചു നല്‍കിയ മരുന്നിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനായി കഴിച്ചുനോക്കി; ഒന്‍പതുവര്‍ഷം അബോധാവസ്ഥയിലായി; ആയുര്‍വേദ ഡോക്ടര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി

12 SEPTEMBER 2016 02:48 PM IST
മലയാളി വാര്‍ത്ത

ഒന്നും മിണ്ടാതെ ബൈജു ഡോക്ടര്‍ ഒമ്പതുവര്‍ഷത്തെ തന്റെ ദുരിതജീവിതം തീര്‍ത്ത് ഈ ലോക ജീവിതം വെടിഞ്ഞു. ഒപ്പം കുറേ ചോദ്യങ്ങള്‍ ഇന്നും ബാക്കി. ജോലിയുടെ ആത്മാര്‍ത്ഥത ബൈജുവിന് നല്‍കിയത് ഒമ്പതുവര്‍ഷത്തെ തളര്‍ന്നു കിടപ്പായ ജീവിതം. കുറിച്ചു നല്‍കിയ മരുന്നിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനായി കഴിച്ചുനോക്കിയതിനെ തുടര്‍ന്ന് ഒന്‍പതു വര്‍ഷമായി അബോധാവസ്ഥയിലായിരുന്ന ആയുര്‍വേദ ഡോക്ടര്‍ ഇന്നു പുലര്‍ച്ചെ മരിച്ചു. പായിപ്ര കണ്ടരിമലയില്‍ ഡോ.പി.എ ബൈജു (38) ആണ് മരിച്ചത്. സൈബന്‍വാലി ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടറായിരിക്കെ 2007 ജനുവരി 24നാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ സൈബന്‍ വാലി സ്വദേശി ശാന്തയ്ക്കാണ് മരുന്നു നല്‍കിയത്. എന്നാല്‍, വീട്ടിലെത്തി മരുന്നു കഴിച്ചശേഷം ശാന്തയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ മരുന്നുമായി ആശുപത്രിയിലെത്തി ഡോക്ടറോട് വിവരം അറിയിച്ചു. എന്നാല്‍, താന്‍ നല്‍കിയ മരുന്നിന് യാതൊരു കുഴപ്പവുമില്ലെന്ന് അറിയിച്ച ഡോക്ടര്‍ മരുന്നു കഴിച്ചുനോക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇതോടെ അബോധാവസ്ഥയിലായ ഡോക്ടറെ ഉടന്‍ അടിമാലി ഗവണ്‍മെന്റ്് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സിച്ചെങ്കിലും അബോധാവസ്ഥയില്‍ തുടരുകയായിരുന്നു. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഡോ. ബൈജുവിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ശാന്തയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുശേഷം ഡോക്ടര്‍ ബൈജു സംസാരിക്കാത്തതിനാല്‍ എന്താണെന്ന് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. എന്നാല്‍, ശാന്ത യാതൊരു കുഴപ്പവുമില്ലാതെ രക്ഷപ്പെടുകയും ചെയ്തു. ഭാര്യ: ഡോ. ഷിന്‍സി (തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ ആശുപത്രി) മക്കള്‍: വൈഷ്ണവ്, വിഷ്ണു.

രോഗിയുടെ ഭര്‍ത്താവിന്റെ ചതി അറിയാതെ ബൈജു ഡോക്ടര്‍ ഇരയായി

വിഷം കലര്‍ന്ന മരുന്നു രോഗിക്കു നല്‍കിയെന്ന ആരോപണം തെറ്റാണെന്നു തെളിയിക്കാന്‍ മരുന്നു സ്വയം കുടിച്ചു കാണിച്ചതിനെ തുടര്‍ന്നു ഓര്‍മ നഷ്ടപ്പെടുകയായിരുന്നു. 2007 ജനുവരി 25നാണ് പായിപ്ര മാനാറി പണ്ടിരിപുത്തന്‍പുര എം. അയ്യപ്പന്റെയും, ലീലയുടെയും മകന്‍ ബൈജുവിന്റെ ജീവിതം തകര്‍ത്ത സംഭവമുണ്ടായത്.
ബൈസണ്‍ വാലി ആയുര്‍വേദ ക്ലിനിക്കില്‍ എത്തിയ രോഗിക്കു കുറിച്ചു കൊടുത്ത മരുന്നില്‍ വിഷം കലര്‍ന്നിരുന്നുവെന്ന് ആരോപണമുയര്‍ന്നു. അസ്വസ്ഥതകളുമായി ക്ലിനിക്കിലെത്തിയ രോഗിയുടെയും ബന്ധുക്കളുടെയും മുന്നില്‍ മരുന്നു ബൈജു കുടിച്ചു കാണിച്ചു. മരുന്നില്‍ അസ്വാഭിവകമായി ഒന്നുമില്ലെന്നു ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മരുന്നു കുടിച്ച ബൈജു ഉടനെ തളര്‍ന്നു വീണു. പിന്നീടൊരിക്കലും സംസാരിച്ചിട്ടില്ല.
ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടു. അലോപ്പതിയില്‍ ഇനി മരുന്നൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. പിന്നീട് പലയിടങ്ങളിലായി ചികിത്സ തുടര്‍ന്നുവെങ്കിലും രോഗാവസ്ഥയില്‍ മാറ്റമുണ്ടായില്ല. ഏലത്തിനടിക്കുന്ന കീടനാശിനിയില്‍ അടങ്ങിയിട്ടുള്ള ഓര്‍ഗാനോ ഫോസ്ഫറസ് എന്ന വിഷവസ്തുവിന്റെ സാന്നിധ്യമാണ് ബൈജുവിന്റെ രോഗാവസ്ഥയ്ക്കു കാരണമെന്ന് പിന്നീടു തെളിഞ്ഞു.
രോഗിക്കുള്ള മരുന്നില്‍ മറ്റാരോ കലര്‍ത്തിയ വിഷവസ്തുവാണ് ഡോക്ടറുടെ ദുരന്തത്തിനു കാരണമായതെന്നു വ്യക്തമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (4 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (16 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (29 minutes ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (48 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (2 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (3 hours ago)

Malayali Vartha Recommends