Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

നായാട്ടുകാരന്റെ മരണം കൊലപാതകം? സംഘത്തിന്റെ കൈയിലുണ്ടായിരുന്ന മറ്റൊരു തോക്ക് അപ്രത്യക്ഷമായി, ടോണിയുടെ കൂട്ടുകാര്‍ കുടുങ്ങും

07 JANUARY 2017 06:51 PM IST
മലയാളി വാര്‍ത്ത

മദ്യപിച്ചശേഷം സംഘം തമ്മില്‍തല്ലി അവസാനം വെടിവെച്ചുകൊന്നുവെന്ന നിഗമനത്തിലേക്ക് പോലീസ്. തോക്ക് അതിവിഗദ്ധമായി മാറ്റിയതാണെന്നും നിലവിലുള്ള തോക്കില്‍ നിന്നും വെടിയുതിര്‍ത്തിട്ടില്ലെന്നും പോലീസ് കണ്ടെത്തി. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. കൂട്ടുകാരുടെ ഉത്തരം മുട്ടുന്നു. വ്യാപക തെരച്ചിലുമായി പോലീസ്. തട്ടേക്കാട് വനത്തില്‍ യുവാവ് കൊല്ലപ്പെട്ടതു വെടിയേറ്റാണെന്നു സ്ഥിരീകരിച്ചെങ്കിലും എങ്ങനെയാണു വെടിയേറ്റതെന്ന കാര്യത്തില്‍ ദുരൂഹത തുടരുന്നു. വെടിയേറ്റതു കൈയബദ്ധമാകാമെങ്കിലും പിന്നീട് തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. തട്ടേക്കാട് വഴുതനപ്പിള്ളി മാത്യു (ജോസ്) വിന്റെ മകനും സിവില്‍ എന്‍ജിനീയറിംഗ് ബിരുദധാരിയുമായ ടോണി (25) ആണു ബുധനാഴ്ച രാത്രി തട്ടേക്കാട് വനത്തില്‍ കൊല്ലപ്പെട്ടത്. വനത്തില്‍ നായാട്ടിനിടെയായിരുന്നു സംഭവം.ടോണിയുടെ ഒപ്പമുണ്ടായിരുന്നതില്‍ ഒരാള്‍ കാട്ടാനയെ കണ്ടു വിരണ്ടോടി വലിയപാറയില്‍നിന്നു വിണ് പരിക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ഒളിവിലാണ്. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു സംഭവദിവസം അപകടസ്ഥലത്ത് ആദ്യം എത്തിയ രണ്ടു യുവാക്കളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നു ചോദ്യം ചെയ്യും. ടോണി കൊല്ലപ്പെട്ടസ്ഥലത്തുനിന്നു കണ്ടെത്തിയ തോക്കില്‍നിന്നു വെടിയുതിര്‍ത്തിട്ടില്ലെന്ന സംശയം ബലപ്പെടുകയാണ്. ഫോറന്‍സിക്ബാലസ്റ്റിക് വിദഗ്ധരുടെ പ്രാഥമിക പരിശോധനയിലാണ് ഇത്തരമൊരു സംശയം ഉയര്‍ന്നത്. ഇതു വ്യക്തമായാല്‍ സംഘത്തിന്റെ കൈവശം മറ്റൊരു തോക്ക് ഉണ്ടായിരുവെന്ന് കരുതണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ തോക്ക് മാറ്റിയതു തെളിവുനശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമായിരിക്കണം. ടോണിയുടെ കൈവശമിരുന്ന തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നതെന്നാണ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നയാള്‍ മൊഴി നല്‍കിയത്. ആറടിയോളം നീളമുള്ള തോക്ക് സ്വന്തം കൈയിലിരുന്ന് പൊട്ടിയാല്‍ കാലിന്റെ തുടയില്‍ വെടിയേറ്റത് എങ്ങനെയെന്നതു ദുരുഹത ഉളവാക്കുന്നു. കണ്ടെടുത്ത തോക്കില്‍നിന്ന് ഉതിര്‍ന്ന വെടിയുണ്ടകളാണോ പോസ്റ്റുമോര്‍ട്ടത്തില്‍ ടോണിയുടെ ശരീരത്തില്‍നിന്നു ലഭിച്ചതെന്നു വിദഗ്ധ പരിശോധനക്കു വിധേയമാക്കും. കണ്ടെടുത്ത തോക്ക് ഒടിഞ്ഞ നിലയിലായിരുന്നു. ഇത് കാട്ടാന ചവിട്ടി ഒടിഞ്ഞതാണോ അല്ലയോ എന്നതും പരിശോധിച്ച് വരികയാണ്. നായാട്ടു സംഘം കാട്ടാനയ്ക്ക് മുന്നില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെടാനായി ആനയ്ക്കു നേരേ നിറയൊഴിച്ചതു തെറ്റി ടോണിയുടെ കാലില്‍ കൊണ്ടതാകാമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വിശദമായ പരിശേധനകള്‍ നടത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. 
സംഘത്തില്‍ ഒപ്പമുണ്ടായിരുന്നവരില്‍ പരിക്കേറ്റ ഞായപ്പിള്ളി വാട്ടപ്പിളളി തങ്കച്ചന്റെ മകന്‍ ബേസില്‍ (32) ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇയാള്‍ സുഖപ്പെട്ടു വരുന്നതായും വരും ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജാകുമെന്നുമാണ് അറിയുന്നത്. ഒപ്പമുണ്ടായിരുന്ന ഞായപ്പിള്ളി സ്വദേശികളായ വടക്കേല്‍ ഷൈറ്റ് ജോസഫ് (40), ചെരുവിള പുത്തന്‍വീട്ടില്‍ അജേഷ് രാജന്‍ (28) എന്നിവര്‍ അപകടത്തില്‍പ്പെട്ട വിവരം ബന്ധുക്കളെയും നാട്ടുകാരെയും അറിയിക്കാനും ഇവരെ ആശുപത്രിയിലെത്തിക്കാനും ഒപ്പമുണ്ടായിരുന്നു. പിന്നീട് ഒളിവില്‍ പോയ ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അപകടസ്ഥലത്ത് ആദ്യം എത്തിയ ഞായപ്പിള്ളി സ്വദേശികളായ പാലമല റെജി, ഒളിവില്‍ കഴിയുന്ന ഷൈറ്റിന്റെ സഹോദരന്‍ ഷിബു എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മരി പാണ്ഡ്യനാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. മലയാറ്റൂര്‍ ഡിഎഫ്ഒ കെ. വിജയാനന്ദിന്റെ നേതൃത്വത്തിലുള്ള സംഘവും ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. വനംവകുപ്പ് അധികൃതരുടെ അന്വേഷണത്തിനൊപ്പം സമാന്തരമായി പോലീസ് അന്വേഷണവും പുരോഗമിച്ചുവരികയാണ്. ഫോറന്‍സിക് സയന്റിഫിക്ക് വിദഗ്ധരും ഇന്നലെ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ന്നലെ രാവിലെ വിട്ടുനല്‍കിയ ടോണി മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ഞായപ്പിളളി സെന്റ് ആന്റണീസ് പള്ളിയില്‍ സംസ്‌കരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (4 hours ago)

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (4 hours ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (6 hours ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (6 hours ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (7 hours ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (7 hours ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (7 hours ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (7 hours ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (7 hours ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (8 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (8 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (9 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (10 hours ago)

Malayali Vartha Recommends