Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...


മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും: നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ...? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ...


ഹോംസ്റ്റേയിൽ വെച്ച് പീഡിപ്പിച്ചു, വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു: രാഹുലിനെതിരെ രഹസ്യമൊഴിയും തെളിവുകളും കൈമാറി രണ്ടാം അതിജീവിത...


ആഹ്ലാദയാത്ര കണ്ണീരായി; വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം വില്ലനായി, രണ്ടു ജീവനുകൾ പൊലിഞ്ഞു: ഹോട്ടലിൽ വിതരണം ചെയ്യുന്നത് പഴകിയ മത്സ്യങ്ങളാണെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്നും നാട്ടുകാർ: ദൂരത്തില്‍ നിന്ന് വന്നവര്‍ ആയതുകൊണ്ട് വേറെ എന്തെങ്കിലും കഴിച്ചിട്ടുണ്ടോയെന്നറിയില്ല; നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉടമ...


'കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ...? പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്ന മുന്നറിയിപ്പുമായി കടവന്ത്രയിലെ ED ഓഫീസിൽ നടൻ ജയറാം...

പേരാവൂര്‍ രശ്മി ആശുപത്രിക്ക് കൊട്ടിയൂര്‍ പീഡന കേസുമായുള്ള ബന്ധം; പ്രതികരണവുമായി രശ്മി ആശുപത്രി അധികൃതര്‍ രംഗത്ത്

09 MARCH 2017 11:23 AM IST
മലയാളി വാര്‍ത്ത

മലയാളിവാര്‍ത്തയുടെ 7-ാം തീയതിലെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പേരാവൂര്‍ രശ്മി ആശുപത്രിക്ക് കൊട്ടിയൂര്‍ പീഡന കേസുമായുള്ള ബന്ധം സജീവചര്‍ച്ചയാകുന്നു. കൊട്ടിയൂര്‍ സംഭവത്തില്‍ കഥകളും ഉപകഥകളും കെട്ടുകഥകളുമായി അനാവശ്യവിവാദങ്ങള്‍ സൃഷ്ടിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് കത്തോലിക്കാ സഭ. വൈദികന്‍ ഉള്‍പ്പെട്ട കേസ് ആയതിനാലും കേസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെല്ലാം സഭയുടെ കീഴില്‍ വരുന്നതായതിനാലും പ്രസ്തുത സംഭവത്തിന് പിന്നില്‍ സഭാനേതൃത്വം അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നാണ് സഭയുടെ പരാതി.

പെണ്‍കുട്ടിയുടെ പ്രസവവുമായി ബന്ധപ്പെട്ട സംഭവത്തില്‍ ആശുപത്രിയെ കടന്നാക്രമിക്കുന്ന നിലപാടാണ് മാധ്യമങ്ങള്‍ സ്വീകരിച്ചതെന്നും പേരാവൂരില്‍ തന്നെയുള്ള രശ്മി ആശുപത്രിയില്‍ പെണ്‍കുട്ടി ചികിത്സ തേടിയിരുന്നു എന്ന കാര്യം മനപൂര്‍വ്വം മൂടിവയ്ക്കുകയാണ് മാധ്യമങ്ങള്‍ ചെയ്‌തെന്നും സഭാ നേതൃത്വം ആരോപിക്കുന്നു. കൂത്തുപറമ്പിലെ ക്രിസ്തുരാജ ആശുപത്രിയില്‍വച്ചാണ് പെണ്‍കുട്ടിയുടെ പ്രസവം നടക്കുന്നത്. എന്നാല്‍ പേരാവൂരിലുള്ള രശ്മി ആശുപത്രിയിലാണ് പെണ്‍കുട്ടി ആദ്യം ചികിത്സ തേടിയതെന്നും പ്രസവത്തിന് തൊട്ടുമുന്‍പാണ് ഇവര്‍ ക്രിസ്തുരാജയിലെത്തിയതെന്നുമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

രശ്മി ഹോസ്പിറ്റലില്‍നിന്ന് കൊടുത്ത വിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടുമായാണ് പെണ്‍കുട്ടിയും അമ്മയും ക്രിസ്തുരാജയിലേക്ക് വരുന്നത്. ആ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ പേര്, വയസ്സ് (18), റഫറന്‍സ് നമ്പര്‍, പരിശോധിച്ച ഡോക്ടറുടെ പേര് (ഡോ. കമല്‍ മൊന്തല്‍), തിയതി (07.02.2017), ആശുപത്രിയില്‍ അഡ്മിറ്റായ സമയം (06.10), രോഗം (വയറുവേദന), ഹോസ്പിറ്റലിന്റെ പേര് (രശ്മി), സ്ഥലം (പേരാവൂര്‍) എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിലെ കാര്യങ്ങളാണ് ക്രിസ്തുരാജ ആശുപത്രിയിലെ മെഡിക്കല്‍ റെക്കോര്‍ഡുകളിലും ചേര്‍ക്കപ്പെട്ടത്. ഈ രേഖകളാണ് പിന്നീട് പോലീസിനും കൈമാറിയത്. എന്നാല്‍ പുറത്തു വന്ന വാര്‍ത്തകളില്‍ ഒരിടത്തും രശ്മി ഹോസ്പിറ്റലില്‍ പെണ്‍കുട്ടി ചികിത്സ തേടിയ കാര്യം പറയുന്നില്ല. ഫാ. റോബിന്‍ ഇടപെട്ടാണ് പെണ്‍കുട്ടിയെ ക്രിസ്തുരാജയിലെത്തിച്ചതെന്ന വാദം തകര്‍ക്കാന്‍ രശ്മി ആശുപത്രിയുടെ ഈ മെഡിക്കല്‍ റിപ്പോര്‍ട്ട് മാത്രം മതിയെന്ന് സഭാ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ക്രിസ്തുരാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ കുട്ടിക്ക് വയറുവേദനയല്ലെന്നും പ്രസവവേദനയാണെന്നും മനസ്സിലാക്കി. ഉടനെ പെണ്‍കുട്ടിയെ ലേബര്‍ റൂമിലേക്ക് മാറ്റി, സാധാരണ പ്രസവത്തിലൂടെ കുഞ്ഞിന് ജന്മം നല്കുകയും ചെയ്തു. മാധ്യമങ്ങള്‍ ആരോപിക്കും പോലെ ഫാ. റോബിന്റെ ഒത്താശയോടെയായിരുന്നു ഇവര്‍ ക്രിസ്തുരാജ ആശുപത്രിയില്‍ എത്തിയതെങ്കില്‍ നിറവയറുമായി പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കും രണ്ട് ആശുപത്രികള്‍ കയറിയിറങ്ങേണ്ട ആവശ്യമുണ്ടാവില്ലായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പരിശോധിക്കാതെ രശ്മി ആശുപത്രിയുടെ കാര്യം ഒളിപ്പിച്ചു വച്ചു മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പടച്ചു വിട്ടത് എന്ത് ലക്ഷ്യത്തോട് കൂടിയാണെന്നാണ് സഭയുടെ ചോദ്യം.

മാത്രമല്ല, ഏതാനും മണിക്കൂറുകള്‍ക്കകം ഒരു കുഞ്ഞിന് ജന്മം നല്കാന്‍ മാത്രം പ്രസവവേദനയനുഭവിച്ചിരുന്ന ഒരു പെണ്‍കുട്ടിക്ക് വെറും വയറുവേദന മാത്രമാണെന്ന് റിപ്പോര്‍ട്ടിലെഴുതിയ രശ്മി ഹോസ്പിറ്റലിലെ ഡോക്ടറുടെ ഡിഗ്രി യഥാര്‍ത്ഥമാണോ എന്ന ചോദ്യവും സഭ ഉയര്‍ത്തുന്നു. ഫാ. റോബിനും ക്രിസ്തുരാജ ആശുപത്രി അധികൃതരും തമ്മില്‍ യാതൊരു ഗൂഢാലോചനയും നടന്നിട്ടില്ല എന്നതിന്റെ തെളിവാണ് സംഭവത്തിലെ രശ്മി ആശുപത്രിയുടെ സാന്നിദ്ധ്യമെന്ന് സഭനേതൃത്വം ചൂണ്ടിക്കാട്ടുന്നു. കൊട്ടിയൂര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെല്ലാം കത്തോലിക്കാ സ്ഥാപനങ്ങളായതിനാല്‍ ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വളരെ എളുപ്പമാണ്. പക്ഷേ, ക്രിസ്തുരാജ ആശുപത്രി തലശ്ശേരി അതിരൂപതയുടേയും, കുഞ്ഞിനെ കൊണ്ടുപോയ വൈത്തിരിയിലെ ഫോണ്ട്‌ലിംഗ് ഹോം കോഴിക്കോട് ലത്തീന്‍ രൂപതയുടേയും നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണ്. മൂന്ന് രൂപതകളുടെയും ഉന്നതാധികാരികള്‍ വ്യത്യസ്തരായതിനാലും ഭരണസംവിധാനങ്ങളില്‍ സ്വാതന്ത്ര്യമുള്ളതിനാലും ഇവയെല്ലാം കൂടി ഗൂഢാലോചനയില്‍ പങ്കാളിയായി എന്നകാര്യം സഭാ സംവിധാനങ്ങളെക്കുറിച്ച് അറിവുള്ളവര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് സഭ നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

മൂന്നു സ്ഥാപനങ്ങളും കത്തോലിക്കാ സഭയുടേതാണെന്ന് ആവര്‍ത്തിക്കുന്നവര്‍ കത്തോലിക്കാസഭയെന്ന വലിയ പരിപ്രേക്ഷ്യത്തെ നിസ്സാരവത്കരിക്കുകയാണ് ചെയ്തത്. ആഗോള കത്തോലിക്കാസഭയോട് താരതമ്യപ്പെടുത്തുമ്‌ബോള്‍ ഭൂമിശാസ്ത്രപരമായി ചെറിയൊരു പ്രദേശമാണ് കേരളത്തിലെ അഞ്ച് ജില്ലകളിലായി കിടക്കുന്ന ഈ മൂന്നു രൂപതകള്‍. എങ്കിലും അവയുടെ ഭരണസംവിധാനങ്ങളും പ്രവര്‍ത്തനശൈലികളും തികച്ചും വ്യത്യസ്തവും സ്വതന്ത്രവുമാണ്. ഗൂഢാലോചന ആരോപിക്കുമ്‌ബോഴും വെറും ആരോപണങ്ങള്‍ മാത്രമല്ലാതെ യാതൊരുവിധ തെളിവുകളും അവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചിട്ടില്ല. അതിനാല്‍ ഗൂഢാലോചന എന്ന കള്ളക്കഥയില്‍ നിന്നും പിന്മാറി യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങള്‍ക്ക് മുമ്ബില്‍ വെളിപ്പെടുത്താന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും സഭ ആവശ്യപ്പെടുന്നു.

രശ്മി ആശുപത്രി അധികൃതര്‍ക്ക് പറയാനുള്ളത്

ഫെബ്രുവരി ഏഴിന് പുലര്‍ച്ചെ വയറുവേദനയുമായാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയതെന്ന് രശ്മി ആശുപത്രി എംഡി ഡോ.വി രാമചന്ദ്രന്‍ പ്രതികരിച്ചു. ഡ്യൂട്ടി ഡോക്ടര്‍ മാത്രമാണ് രാവിലെ ഒപിയിലുണ്ടായിരുന്നത്. വയറുവേദനയ്ക്ക് ഡോക്ടര്‍ കുത്തിവെപ്പെടുത്തു. പ്രസവ വേദനയാണെന്ന് ഡ്യൂട്ടി ഡോക്ടര്‍ക്ക് മനസിലായിരുന്നില്ല. ഒരു മണിക്കൂറിന് ശേഷവും വേദന ശമിക്കാത്തതിനാല്‍ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഡോക്ടര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കിയില്ലെങ്കില്‍ പൂര്‍ണ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും: ഒളിക്യാമറ വച്ച് ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി നടിയുടെ പരാതി  (2 hours ago)

എ.ഐ വിപ്‌ളവത്തിനൊരുങ്ങി ഇന്ത്യ: രണ്ട് വര്‍ഷത്തിനുള്ളില്‍ 20,000 കോടി ഡോളര്‍ നിക്ഷേപമുണ്ടാകും  (2 hours ago)

പ്രണയദിനത്തില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്  (2 hours ago)

യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യ രണ്ട് പുതിയ വായ്പ പദ്ധതികള്‍ പ്രഖ്യാപിച്ചു  (2 hours ago)

കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം: പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് വലിയ അളവില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ സ്‌റ്റോക്ക് ചെയ്തിരുന്നു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കരയിലെത്തിയത് ഭീമന്‍ മത്സ്യം  (3 hours ago)

കണ്ണൂരില്‍ പാലം ഉദ്ഘാടനത്തിന് മാധ്യമങ്ങള്‍ എത്താത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി  (3 hours ago)

തീര്‍ത്ഥാടന കാലത്ത് നിലയ്ക്കല്‍ അന്നദാന ക്രമക്കേടില്‍ നടപടി സ്വീകരിച്ച് ദേവസ്വം ബോര്‍ഡ്  (3 hours ago)

ലോകത്തിലെ ആദ്യ മൂന്ന് രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റണമെന്ന് മോദി  (3 hours ago)

മോഹന്‍ലാലിനെ കുറിച്ച് സന്തോഷ് ടി കുരുവിള പറയുന്നത്  (4 hours ago)

കുളിക്കുന്നതിനിടെ വാട്ടര്‍ ടാങ്ക് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

തൊണ്ടിമുതല്‍ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി  (4 hours ago)

എനിക്ക് ഇരയായി നിന്ന് കരയാനല്ല, മറിച്ച് പോരാടാനാണിഷ്ടം; സൈബര്‍ ഇടങ്ങളില്‍ മലര്‍ന്നുകിടന്ന് തുപ്പുന്നവരറിയാന്‍; മീനാക്ഷി അനൂപ്  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി ജയറാമിനെ ചോദ്യം ചെയ്തു  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലില്‍ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം  (5 hours ago)

Malayali Vartha Recommends