Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പേരാവൂര്‍ രശ്മി ആശുപത്രിക്ക് കൊട്ടിയൂര്‍ പീഡന കേസുമായുള്ള ബന്ധം; പ്രതികരണവുമായി രശ്മി ആശുപത്രി അധികൃതര്‍ രംഗത്ത്

09 MARCH 2017 11:23 AM IST
മലയാളി വാര്‍ത്ത

മലയാളിവാര്‍ത്തയുടെ 7-ാം തീയതിലെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പേരാവൂര്‍ രശ്മി ആശുപത്രിക്ക് കൊട്ടിയൂര്‍ പീഡന കേസുമായുള്ള ബന്ധം സജീവചര്‍ച്ചയാകുന്നു. കൊട്ടിയൂര്‍ സംഭവത്തില്‍ കഥകളും ഉപകഥകളും കെട്ടുകഥകളുമായി അനാവശ്യവിവാദങ്ങള്‍ സൃഷ്ടിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് കത്തോലിക്കാ സഭ. വൈദികന്‍ ഉള്‍പ്പെട്ട കേസ് ആയതിനാലും കേസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെല്ലാം സഭയുടെ കീഴില്‍ വരുന്നതായതിനാലും പ്രസ്തുത സംഭവത്തിന് പിന്നില്‍ സഭാനേതൃത്വം അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നാണ് സഭയുടെ പരാതി.

പെണ്‍കുട്ടിയുടെ പ്രസവവുമായി ബന്ധപ്പെട്ട സംഭവത്തില്‍ ആശുപത്രിയെ കടന്നാക്രമിക്കുന്ന നിലപാടാണ് മാധ്യമങ്ങള്‍ സ്വീകരിച്ചതെന്നും പേരാവൂരില്‍ തന്നെയുള്ള രശ്മി ആശുപത്രിയില്‍ പെണ്‍കുട്ടി ചികിത്സ തേടിയിരുന്നു എന്ന കാര്യം മനപൂര്‍വ്വം മൂടിവയ്ക്കുകയാണ് മാധ്യമങ്ങള്‍ ചെയ്‌തെന്നും സഭാ നേതൃത്വം ആരോപിക്കുന്നു. കൂത്തുപറമ്പിലെ ക്രിസ്തുരാജ ആശുപത്രിയില്‍വച്ചാണ് പെണ്‍കുട്ടിയുടെ പ്രസവം നടക്കുന്നത്. എന്നാല്‍ പേരാവൂരിലുള്ള രശ്മി ആശുപത്രിയിലാണ് പെണ്‍കുട്ടി ആദ്യം ചികിത്സ തേടിയതെന്നും പ്രസവത്തിന് തൊട്ടുമുന്‍പാണ് ഇവര്‍ ക്രിസ്തുരാജയിലെത്തിയതെന്നുമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

രശ്മി ഹോസ്പിറ്റലില്‍നിന്ന് കൊടുത്ത വിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടുമായാണ് പെണ്‍കുട്ടിയും അമ്മയും ക്രിസ്തുരാജയിലേക്ക് വരുന്നത്. ആ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ പേര്, വയസ്സ് (18), റഫറന്‍സ് നമ്പര്‍, പരിശോധിച്ച ഡോക്ടറുടെ പേര് (ഡോ. കമല്‍ മൊന്തല്‍), തിയതി (07.02.2017), ആശുപത്രിയില്‍ അഡ്മിറ്റായ സമയം (06.10), രോഗം (വയറുവേദന), ഹോസ്പിറ്റലിന്റെ പേര് (രശ്മി), സ്ഥലം (പേരാവൂര്‍) എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിലെ കാര്യങ്ങളാണ് ക്രിസ്തുരാജ ആശുപത്രിയിലെ മെഡിക്കല്‍ റെക്കോര്‍ഡുകളിലും ചേര്‍ക്കപ്പെട്ടത്. ഈ രേഖകളാണ് പിന്നീട് പോലീസിനും കൈമാറിയത്. എന്നാല്‍ പുറത്തു വന്ന വാര്‍ത്തകളില്‍ ഒരിടത്തും രശ്മി ഹോസ്പിറ്റലില്‍ പെണ്‍കുട്ടി ചികിത്സ തേടിയ കാര്യം പറയുന്നില്ല. ഫാ. റോബിന്‍ ഇടപെട്ടാണ് പെണ്‍കുട്ടിയെ ക്രിസ്തുരാജയിലെത്തിച്ചതെന്ന വാദം തകര്‍ക്കാന്‍ രശ്മി ആശുപത്രിയുടെ ഈ മെഡിക്കല്‍ റിപ്പോര്‍ട്ട് മാത്രം മതിയെന്ന് സഭാ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ക്രിസ്തുരാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ കുട്ടിക്ക് വയറുവേദനയല്ലെന്നും പ്രസവവേദനയാണെന്നും മനസ്സിലാക്കി. ഉടനെ പെണ്‍കുട്ടിയെ ലേബര്‍ റൂമിലേക്ക് മാറ്റി, സാധാരണ പ്രസവത്തിലൂടെ കുഞ്ഞിന് ജന്മം നല്കുകയും ചെയ്തു. മാധ്യമങ്ങള്‍ ആരോപിക്കും പോലെ ഫാ. റോബിന്റെ ഒത്താശയോടെയായിരുന്നു ഇവര്‍ ക്രിസ്തുരാജ ആശുപത്രിയില്‍ എത്തിയതെങ്കില്‍ നിറവയറുമായി പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കും രണ്ട് ആശുപത്രികള്‍ കയറിയിറങ്ങേണ്ട ആവശ്യമുണ്ടാവില്ലായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പരിശോധിക്കാതെ രശ്മി ആശുപത്രിയുടെ കാര്യം ഒളിപ്പിച്ചു വച്ചു മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പടച്ചു വിട്ടത് എന്ത് ലക്ഷ്യത്തോട് കൂടിയാണെന്നാണ് സഭയുടെ ചോദ്യം.

മാത്രമല്ല, ഏതാനും മണിക്കൂറുകള്‍ക്കകം ഒരു കുഞ്ഞിന് ജന്മം നല്കാന്‍ മാത്രം പ്രസവവേദനയനുഭവിച്ചിരുന്ന ഒരു പെണ്‍കുട്ടിക്ക് വെറും വയറുവേദന മാത്രമാണെന്ന് റിപ്പോര്‍ട്ടിലെഴുതിയ രശ്മി ഹോസ്പിറ്റലിലെ ഡോക്ടറുടെ ഡിഗ്രി യഥാര്‍ത്ഥമാണോ എന്ന ചോദ്യവും സഭ ഉയര്‍ത്തുന്നു. ഫാ. റോബിനും ക്രിസ്തുരാജ ആശുപത്രി അധികൃതരും തമ്മില്‍ യാതൊരു ഗൂഢാലോചനയും നടന്നിട്ടില്ല എന്നതിന്റെ തെളിവാണ് സംഭവത്തിലെ രശ്മി ആശുപത്രിയുടെ സാന്നിദ്ധ്യമെന്ന് സഭനേതൃത്വം ചൂണ്ടിക്കാട്ടുന്നു. കൊട്ടിയൂര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെല്ലാം കത്തോലിക്കാ സ്ഥാപനങ്ങളായതിനാല്‍ ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വളരെ എളുപ്പമാണ്. പക്ഷേ, ക്രിസ്തുരാജ ആശുപത്രി തലശ്ശേരി അതിരൂപതയുടേയും, കുഞ്ഞിനെ കൊണ്ടുപോയ വൈത്തിരിയിലെ ഫോണ്ട്‌ലിംഗ് ഹോം കോഴിക്കോട് ലത്തീന്‍ രൂപതയുടേയും നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണ്. മൂന്ന് രൂപതകളുടെയും ഉന്നതാധികാരികള്‍ വ്യത്യസ്തരായതിനാലും ഭരണസംവിധാനങ്ങളില്‍ സ്വാതന്ത്ര്യമുള്ളതിനാലും ഇവയെല്ലാം കൂടി ഗൂഢാലോചനയില്‍ പങ്കാളിയായി എന്നകാര്യം സഭാ സംവിധാനങ്ങളെക്കുറിച്ച് അറിവുള്ളവര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് സഭ നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

മൂന്നു സ്ഥാപനങ്ങളും കത്തോലിക്കാ സഭയുടേതാണെന്ന് ആവര്‍ത്തിക്കുന്നവര്‍ കത്തോലിക്കാസഭയെന്ന വലിയ പരിപ്രേക്ഷ്യത്തെ നിസ്സാരവത്കരിക്കുകയാണ് ചെയ്തത്. ആഗോള കത്തോലിക്കാസഭയോട് താരതമ്യപ്പെടുത്തുമ്‌ബോള്‍ ഭൂമിശാസ്ത്രപരമായി ചെറിയൊരു പ്രദേശമാണ് കേരളത്തിലെ അഞ്ച് ജില്ലകളിലായി കിടക്കുന്ന ഈ മൂന്നു രൂപതകള്‍. എങ്കിലും അവയുടെ ഭരണസംവിധാനങ്ങളും പ്രവര്‍ത്തനശൈലികളും തികച്ചും വ്യത്യസ്തവും സ്വതന്ത്രവുമാണ്. ഗൂഢാലോചന ആരോപിക്കുമ്‌ബോഴും വെറും ആരോപണങ്ങള്‍ മാത്രമല്ലാതെ യാതൊരുവിധ തെളിവുകളും അവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചിട്ടില്ല. അതിനാല്‍ ഗൂഢാലോചന എന്ന കള്ളക്കഥയില്‍ നിന്നും പിന്മാറി യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങള്‍ക്ക് മുമ്ബില്‍ വെളിപ്പെടുത്താന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും സഭ ആവശ്യപ്പെടുന്നു.

രശ്മി ആശുപത്രി അധികൃതര്‍ക്ക് പറയാനുള്ളത്

ഫെബ്രുവരി ഏഴിന് പുലര്‍ച്ചെ വയറുവേദനയുമായാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയതെന്ന് രശ്മി ആശുപത്രി എംഡി ഡോ.വി രാമചന്ദ്രന്‍ പ്രതികരിച്ചു. ഡ്യൂട്ടി ഡോക്ടര്‍ മാത്രമാണ് രാവിലെ ഒപിയിലുണ്ടായിരുന്നത്. വയറുവേദനയ്ക്ക് ഡോക്ടര്‍ കുത്തിവെപ്പെടുത്തു. പ്രസവ വേദനയാണെന്ന് ഡ്യൂട്ടി ഡോക്ടര്‍ക്ക് മനസിലായിരുന്നില്ല. ഒരു മണിക്കൂറിന് ശേഷവും വേദന ശമിക്കാത്തതിനാല്‍ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഡോക്ടര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (44 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends