Widgets Magazine
22
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴയെത്തി.. അടുത്ത അഞ്ച് ദിവസവും ഇടിമിന്നിലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്...


ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...


സ്വകാര്യ ബാങ്കിന്റെ ക്രൂരമായ നീക്കം..ഓട്ടിസം ബാധിച്ച യുവാവിനെയടക്കം ഇറക്കി വിട്ടു..ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ ഒരു കുടുംബത്തിന് ആശ്വാസം...


നീനാക്കുറുപ്പ് മറ്റു നടിമാരോട് കാണിച്ച അവഗണനയില്‍ ആയിരുന്നു കമ്മിറ്റിയില്‍ പൊട്ടിത്തെറി..കമ്മിറ്റിയില്‍ ലക്ഷ്മിപ്രിയ പൊട്ടിത്തെറിക്കുന്ന വോയിസ് ലീക്കായിരിക്കുകയാണ്..

വര്‍ക്കല എംജിഎം മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി

17 MARCH 2017 11:01 AM IST
മലയാളി വാര്‍ത്ത

കോപ്പിയടി പിടിച്ചതില്‍ മനം നൊന്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതിയ വെളിപ്പെടുത്തുമായി പൂര്‍വ്വ വിദ്യാര്‍ഥി. വര്‍ക്കല അയിരൂര്‍ എംജിഎം മോഡല്‍ സ്‌കൂള്‍ പ്ലസ് വൺ വിദ്യാര്‍ത്ഥിയായിരുന്ന മരക്കടമുക്ക് സുകേശിനി ബംഗ്‌ളാവില്‍ പ്രദീപ് കുമാര്‍-ശാലി ദമ്പതിമാരുടെ മകന്‍ അര്‍ജുന്‍(16) ആണു മരിച്ചത്. 10നു നടന്ന പ്ലസ് വൺ  ഐടി പരീക്ഷയില്‍ കോപ്പിയടിച്ചെന്നു ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച അര്‍ജുനെ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം സ്‌കൂളിലേക്കു വിളിപ്പിച്ചിരുന്നു. വൈകിട്ട് തിരികെ വീട്ടിലെത്തി മുറിയില്‍ കയറിയ അര്‍ജുനെ ഏറെ നേരം കഴിഞ്ഞും പുറത്തേയ്ക്കു കാണാതായതിനെ തുടര്‍ന്നു വാതില്‍ തുറന്നു നോക്കിയപ്പോഴാണ് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അര്‍ജുന്റെ മരണത്തിനുത്തരവാദിയെന്നാരോപിച്ച് എം.ജി.എം മോഡല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ബി.എസ് രാജീവിനെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ അര്‍ജ്ജുന്റെ മരണത്തില്‍ ഇദ്ദഹം നിരപരാധിയാണെന്നും യഥാര്‍ത്ഥ കാരണക്കാര്‍ സ്‌കൂള്‍ മാനേജര്‍ സുകുമാരനും അദ്ദേഹത്തിന്റെ മകളുമായ പ്രിന്‍സിപ്പല്‍ എസ്.പൂജയുമാണെന്നാണ് എംജിഎം സ്‌കൂളിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ഥിയായ നിഷാമിന്റെ ആരോപണം.

നിഷാമിന്റെ വാക്കുകളിലൂടെ.


'പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അര്‍ജ്ജുന്‍ സ്മാര്‍ട് വാച്ച് ഉപയോഗിച്ചിട്ടായിരുന്നു എല്ലാ പരീക്ഷകളും എഴുതിയിരുന്നത്. 10നു നടന്ന ഐ.ടി പരീക്ഷയില്‍ അര്‍ജ്ജുന്‍ കോപ്പിയടിച്ചതായി ഇന്‍വിജിലേറ്റര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വൈസ് പ്രിന്‍സിപ്പല്‍ രാജീവ് കുട്ടിയുടെ വീട്ടുകാരെ വിളിപ്പിക്കുകയും സ്വാഭാവിക പ്രതികരണമെന്ന നിലയില്‍ കുട്ടിയെ പരീക്ഷയില്‍ നിന്ന് ഡീ ബാര്‍ ചെയ്യുമെന്ന് പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് റീ ടെസ്റ്റ് നടത്താമെന്ന ധാരണയിലാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത്.

'എന്നാല്‍ തുടര്‍ന്ന് മാനേജര്‍ സുകുമാരന്റെ റൂമിലേക്ക് വിളിപ്പിച്ച അര്‍ജ്ജുനോട് അയാള്‍ വളരെ മോശമായി സംസാരിക്കുകകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് അര്‍ജ്ജുനെ മാനസികമായി തളര്‍ന്ന രീതിയില്‍ കണ്ടതെന്ന് സഹപാഠികള്‍ തന്നെ പറയുന്നു. ഏതൊരു സ്‌കൂളിലും ഇത്ര വലിയൊരു സംഭവം നടന്നാല്‍ അതിന്റെ ഉത്തരവാദിത്തം സ്വാഭാവികമായും വന്നുചേരുന്നത് പ്രിന്‍സിപ്പലിനാണ്. പക്ഷെ ഇവിടെ സ്‌കൂള്‍ മാനേജരുടെ മകള്‍ തന്നെയാണ് പ്രിന്‍സിപ്പല്‍ എന്ന വസ്തുത നിലനില്‍ക്കെ വൈസ് പ്രിസിപ്പലില്‍ ആരോപണം ചുമത്ത പെടുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.

വേണ്ടത്ര യോഗ്യത പോലും ഇല്ലാതെയാണ് അവരെ പ്രിന്‍സിപ്പലായി നിയമിച്ചത്. സംഭവത്തില്‍ നിന്നും മാനേജരെയും പ്രിന്‍സിപ്പലിനെയും രക്ഷിക്കാന്‍ വേണ്ടി അവര്‍ തന്നെ രാജീവ് സാറിനെ മനപ്പൂര്‍വ്വം അതില്‍ പ്രതി ചേര്‍ക്കുകയാണുണ്ടായത്. കോപ്പിയടിയുമായി ബന്ധപ്പെട്ട് ഏതൊരു അധ്യാപകനും സംസാരിക്കുന്നതുപോലെ തീര്‍ത്തും സ്വാഭാവികമായിട്ടായിരുന്നു അദ്ദേഹത്തിന്റെയും പ്രതികരണം,' അര്‍ജ്ജുന്റെ മരണത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ രാജീവ് തീര്‍ത്തും നിരപരാധിയാണെന്നും പ്രമുഖ ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. ഇതേ സ്‌കൂളില്‍ പഠിച്ചിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയായിരുന്നു ശ്രീദര്‍ശ് പറയുന്നതിങ്ങനെ, 'രാജീവ് സാറിനെതിരായുള്ള ഈ കള്ളപ്രചാരണം യഥാര്‍ത്ഥ പ്രതികളെ ഒഴുവാക്കാന്‍ വേണ്ടിയാണ്. എന്തുകൊണ്ടാണ് സ്‌കൂള്‍ പ്രിന്‌സിപ്പലിന് നടപടി ഇല്ലാത്തത്? എന്ത് കൊണ്ടാണ് പ്രിന്‍സിപാലിനും മാനേജ്‌മെന്റിനും എതിരെ ആരും ഒന്നും മിണ്ടാത്തത്? അതാണ് ട്രസ്റ്റ് സെക്രെട്ടറി സുകുമാരന്‍ സാറിന്റെ രാഷ്ട്രീയ മാധ്യമ സ്വാധീനം. പ്രിന്‍സിപ്പല്‍ പൂജ അദ്ദേഹത്തിന്റെ മകള്‍ ആണെന്നത് കൂട്ടിച്ചേര്‍ക്കേണ്ടതില്ലലോ'

അതേ സമയം അര്‍ജ്ജുന്റെ മരണവുമായി ബന്ധപ്പെട്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചു പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അറിയുന്നു. ഇതിനു മുന്നോടിയായി തങ്ങളുടെ രാജീവ് സാറിനു നീതി വേണമെന്നും നിരപരാധിയെ ക്രൂശിക്കാതിരിക്കുകയെന്നും പ്ലക്കാര്‍ഡുകളേന്തി അനേകം വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഇന്ന് സ്‌കൂള്‍ പരിസരത്ത് പ്രധിഷേധ പ്രകടനം നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് എന്‍എംസി അനുമതി  (55 minutes ago)

പട്ടാമ്പിയിലെ ഗര്‍ഭിണിയുടെ മരണം ചികിത്സാ പിഴവല്ലെന്ന് റിപ്പോര്‍ട്ട്  (59 minutes ago)

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നുഴഞ്ഞുക്കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് അമിത് ഷാ  (1 hour ago)

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പ്രവേശന തടസ്സമുണ്ടാക്കി ഓട്ടോ തൊഴിലാളികള്‍  (1 hour ago)

ഇറക്കുമതി തീരുവ വീണ്ടും വര്‍ധിപ്പിച്ച് ട്രംപ്  (2 hours ago)

ആക്കുളം - ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: ചിലക്കൂര്‍ ടൂറിസം പദ്ധതി, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വികസന പദ്ധതി ഉദ്ഘാടനവും നടക്കും...  (7 hours ago)

ഐടി പാര്‍ക്കിനായി ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം: 'യൂ ഹബ് ട്രിവാന്‍ഡ്രം ബൈ ഹൈലൈറ്റ്' പദ്ധതി നടപ്പിലാക്കുന്നത് ഫേസ്-3 കാമ്പസില്‍...  (7 hours ago)

ചിലക്കൂര്‍ തുരങ്കം നവീകരണം സംസ്ഥാനത്തെ വാട്ടര്‍ ടൂറിസത്തിന് ഉണര്‍വേകും: ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും...  (7 hours ago)

ആയുധങ്ങൾ കൈയ്യിലേന്തി പോരാട്ടത്തിനൊരുങ്ങി ഷാജി പാപ്പനും സംഘവും; മാർച്ച് 19 ന് റിലീസ്; ആട് 3 പോസ്റ്റർ പുറത്ത്!!  (7 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; ചുട്ടുപൊള്ളുന്ന ചൂടിനിടെ ആശ്വാസമായി മഴയെത്തുന്നു, വിവിധ ജില്ലകളിൽ ജാഗ്രത!  (7 hours ago)

പി.പി. ദിവ്യക്കെതിരായ ബെനാമി ഇടപാട് പരാതി; വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ  (7 hours ago)

സംസ്ഥാനത്ത് മഴയെത്തി..  (8 hours ago)

ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...  (8 hours ago)

Sandeep Vachaspati ബാങ്കിന്റെ കണ്ണിൽച്ചോരയില്ലാത്ത ക്രൂരത  (8 hours ago)

Malayali Vartha Recommends