Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾക്ക് പരിമിതികളുണ്ട്; രോഗികളുടെ ബാഹുല്യവുമുണ്ട്! വേണുവിന്റെ മരണത്തിൽ പ്രതികരിച്ച് ഡോക്‌ടർ ഹാരിസ് ചിറയ്‌‌ക്കൽ...


ശ്രീകോവിൽ വാതിൽ സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താൻ അനുമതി നൽകി കോടതി: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായത് 13 പവൻ തൂക്കം വരുന്ന സ്വർണ ബാർ...


യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...


സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...


രണ്ട് മാസം നീണ്ട് നില്‍ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ മാറ്റങ്ങള്‍ പരിഗണിക്കുമെന്ന് ജയകുമാര്‍...

വര്‍ക്കല എംജിഎം മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി

17 MARCH 2017 11:01 AM IST
മലയാളി വാര്‍ത്ത

കോപ്പിയടി പിടിച്ചതില്‍ മനം നൊന്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതിയ വെളിപ്പെടുത്തുമായി പൂര്‍വ്വ വിദ്യാര്‍ഥി. വര്‍ക്കല അയിരൂര്‍ എംജിഎം മോഡല്‍ സ്‌കൂള്‍ പ്ലസ് വൺ വിദ്യാര്‍ത്ഥിയായിരുന്ന മരക്കടമുക്ക് സുകേശിനി ബംഗ്‌ളാവില്‍ പ്രദീപ് കുമാര്‍-ശാലി ദമ്പതിമാരുടെ മകന്‍ അര്‍ജുന്‍(16) ആണു മരിച്ചത്. 10നു നടന്ന പ്ലസ് വൺ  ഐടി പരീക്ഷയില്‍ കോപ്പിയടിച്ചെന്നു ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച അര്‍ജുനെ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം സ്‌കൂളിലേക്കു വിളിപ്പിച്ചിരുന്നു. വൈകിട്ട് തിരികെ വീട്ടിലെത്തി മുറിയില്‍ കയറിയ അര്‍ജുനെ ഏറെ നേരം കഴിഞ്ഞും പുറത്തേയ്ക്കു കാണാതായതിനെ തുടര്‍ന്നു വാതില്‍ തുറന്നു നോക്കിയപ്പോഴാണ് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അര്‍ജുന്റെ മരണത്തിനുത്തരവാദിയെന്നാരോപിച്ച് എം.ജി.എം മോഡല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ബി.എസ് രാജീവിനെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ അര്‍ജ്ജുന്റെ മരണത്തില്‍ ഇദ്ദഹം നിരപരാധിയാണെന്നും യഥാര്‍ത്ഥ കാരണക്കാര്‍ സ്‌കൂള്‍ മാനേജര്‍ സുകുമാരനും അദ്ദേഹത്തിന്റെ മകളുമായ പ്രിന്‍സിപ്പല്‍ എസ്.പൂജയുമാണെന്നാണ് എംജിഎം സ്‌കൂളിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ഥിയായ നിഷാമിന്റെ ആരോപണം.

നിഷാമിന്റെ വാക്കുകളിലൂടെ.


'പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അര്‍ജ്ജുന്‍ സ്മാര്‍ട് വാച്ച് ഉപയോഗിച്ചിട്ടായിരുന്നു എല്ലാ പരീക്ഷകളും എഴുതിയിരുന്നത്. 10നു നടന്ന ഐ.ടി പരീക്ഷയില്‍ അര്‍ജ്ജുന്‍ കോപ്പിയടിച്ചതായി ഇന്‍വിജിലേറ്റര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വൈസ് പ്രിന്‍സിപ്പല്‍ രാജീവ് കുട്ടിയുടെ വീട്ടുകാരെ വിളിപ്പിക്കുകയും സ്വാഭാവിക പ്രതികരണമെന്ന നിലയില്‍ കുട്ടിയെ പരീക്ഷയില്‍ നിന്ന് ഡീ ബാര്‍ ചെയ്യുമെന്ന് പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് റീ ടെസ്റ്റ് നടത്താമെന്ന ധാരണയിലാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത്.

'എന്നാല്‍ തുടര്‍ന്ന് മാനേജര്‍ സുകുമാരന്റെ റൂമിലേക്ക് വിളിപ്പിച്ച അര്‍ജ്ജുനോട് അയാള്‍ വളരെ മോശമായി സംസാരിക്കുകകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് അര്‍ജ്ജുനെ മാനസികമായി തളര്‍ന്ന രീതിയില്‍ കണ്ടതെന്ന് സഹപാഠികള്‍ തന്നെ പറയുന്നു. ഏതൊരു സ്‌കൂളിലും ഇത്ര വലിയൊരു സംഭവം നടന്നാല്‍ അതിന്റെ ഉത്തരവാദിത്തം സ്വാഭാവികമായും വന്നുചേരുന്നത് പ്രിന്‍സിപ്പലിനാണ്. പക്ഷെ ഇവിടെ സ്‌കൂള്‍ മാനേജരുടെ മകള്‍ തന്നെയാണ് പ്രിന്‍സിപ്പല്‍ എന്ന വസ്തുത നിലനില്‍ക്കെ വൈസ് പ്രിസിപ്പലില്‍ ആരോപണം ചുമത്ത പെടുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.

വേണ്ടത്ര യോഗ്യത പോലും ഇല്ലാതെയാണ് അവരെ പ്രിന്‍സിപ്പലായി നിയമിച്ചത്. സംഭവത്തില്‍ നിന്നും മാനേജരെയും പ്രിന്‍സിപ്പലിനെയും രക്ഷിക്കാന്‍ വേണ്ടി അവര്‍ തന്നെ രാജീവ് സാറിനെ മനപ്പൂര്‍വ്വം അതില്‍ പ്രതി ചേര്‍ക്കുകയാണുണ്ടായത്. കോപ്പിയടിയുമായി ബന്ധപ്പെട്ട് ഏതൊരു അധ്യാപകനും സംസാരിക്കുന്നതുപോലെ തീര്‍ത്തും സ്വാഭാവികമായിട്ടായിരുന്നു അദ്ദേഹത്തിന്റെയും പ്രതികരണം,' അര്‍ജ്ജുന്റെ മരണത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ രാജീവ് തീര്‍ത്തും നിരപരാധിയാണെന്നും പ്രമുഖ ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. ഇതേ സ്‌കൂളില്‍ പഠിച്ചിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയായിരുന്നു ശ്രീദര്‍ശ് പറയുന്നതിങ്ങനെ, 'രാജീവ് സാറിനെതിരായുള്ള ഈ കള്ളപ്രചാരണം യഥാര്‍ത്ഥ പ്രതികളെ ഒഴുവാക്കാന്‍ വേണ്ടിയാണ്. എന്തുകൊണ്ടാണ് സ്‌കൂള്‍ പ്രിന്‌സിപ്പലിന് നടപടി ഇല്ലാത്തത്? എന്ത് കൊണ്ടാണ് പ്രിന്‍സിപാലിനും മാനേജ്‌മെന്റിനും എതിരെ ആരും ഒന്നും മിണ്ടാത്തത്? അതാണ് ട്രസ്റ്റ് സെക്രെട്ടറി സുകുമാരന്‍ സാറിന്റെ രാഷ്ട്രീയ മാധ്യമ സ്വാധീനം. പ്രിന്‍സിപ്പല്‍ പൂജ അദ്ദേഹത്തിന്റെ മകള്‍ ആണെന്നത് കൂട്ടിച്ചേര്‍ക്കേണ്ടതില്ലലോ'

അതേ സമയം അര്‍ജ്ജുന്റെ മരണവുമായി ബന്ധപ്പെട്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചു പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അറിയുന്നു. ഇതിനു മുന്നോടിയായി തങ്ങളുടെ രാജീവ് സാറിനു നീതി വേണമെന്നും നിരപരാധിയെ ക്രൂശിക്കാതിരിക്കുകയെന്നും പ്ലക്കാര്‍ഡുകളേന്തി അനേകം വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഇന്ന് സ്‌കൂള്‍ പരിസരത്ത് പ്രധിഷേധ പ്രകടനം നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി  (1 hour ago)

112 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വാഴ്ത്തപ്പെട്ട ഗണത്തിലേക്ക് മദര്‍ ഏലീശ്വ  (2 hours ago)

കളിക്കുന്നതിനിടെ ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്ന വീട് ഇടിഞ്ഞ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചങ്ങമ്പുഴ പാര്‍ക്കിന് സമീപമുണ്ടായ വാഹനാപകടം: മുന്‍ഭാഗം തകര്‍ന്നിട്ടും എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തത് അപകടത്തിന്റെ ആക്കം കൂട്ടി  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി....ബംഗളൂരുവില്‍ വാഹനാപകടത്തില്‍ 24 കാരന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തതില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

പാലക്കാട് ചികിത്സാ പിഴവ് മൂലം 9 വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം  (3 hours ago)

ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യ  (4 hours ago)

കോഴിക്കോട് ഗോതീശ്വരം ബീച്ച് വികസനം രണ്ടാം ഘട്ടത്തിന് 3.46 കോടിയുടെ രൂപഭരണാനുമതി...  (4 hours ago)

വയനാട് റിപ്പൺ-ആനടിക്കാപ്പ്-കാന്തൻപാറ റോഡ് നവീകരണത്തിന് സർക്കാർ ഭരണാനുമതി  (4 hours ago)

പുതിയ പരിഷ്‌കാരത്തിനെതിരെ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനകള്‍  (4 hours ago)

ഹഡില്‍ ഗ്ലോബല്‍ 2025: എച്ച്എന്‍ഐ, ഏയ്ഞ്ചല്‍ നിക്ഷേപകര്‍, എംഎസ്എംഇ എന്നിവര്‍ക്ക് നിക്ഷേപാവസരം: 'ചെക്ക് മേറ്റ്' പരിപാടിയിലേക്ക് കെഎസ്യുഎം അപേക്ഷ ക്ഷണിക്കുന്നു  (4 hours ago)

കിസ്മസ്-പുതുവത്സരം വരവേല്ക്കാന്‍ നഗരത്തില്‍ വസന്തോത്സവം...  (4 hours ago)

ബാലുശ്ശേരി കോട്ട ക്ഷേത്ര പൈതൃക പരിപാലന പദ്ധതി യ്ക്ക് 2.56 കോടി രൂപയുടെ ഭരണാനുമതി...  (4 hours ago)

ഹൃദയരോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും'' ഡോ. ജിക്കു സക്കറിയ, ഡോ. ഷില്ല സക്കറിയ എന്നിവർ നയിക്കുന്ന ക്ലാസ്സ്‌, നവംബർ 9ന് ഞായാറാഴ്ച ഉച്ചക്ക് 12മണിക്ക് ഫിലഡൽഫിയയിൽ  (5 hours ago)

Malayali Vartha Recommends