Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

യുവനടിയെ തട്ടിക്കൊണ്ടുപോയ കേസ്: പള്‍സര്‍ സുനിയുടെ മൊഴി പ്രകാരം അഭിഭാഷകനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും

20 APRIL 2017 07:40 AM IST
മലയാളി വാര്‍ത്ത

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഒന്നാംപ്രതി പള്‍സര്‍ സുനിയെ സഹായിച്ചെന്ന് പോലീസ് സംശയിക്കുന്ന അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നതിനായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും. കേസിലെ നിര്‍ണായക തെളിവായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. തുടര്‍ന്ന് പ്രതീഷ് ചാക്കോയെ രണ്ട് പ്രാവശ്യം ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ വിദഗ്ധമായി ഒഴിഞ്ഞുമാറി. ഈ സാഹചര്യത്തിലാണ് ഇയാളുടെ നുണപരിശോധന പോലീസ് ആലോചിക്കുന്നത്.

അതേസമയം, അക്രമത്തിനിരയായ നടി ചില മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ സ്ത്രീയുടെ ക്വട്ടേഷനാണെന്ന് സുനി പറഞ്ഞു എന്നത് ആവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നടിയില്‍നിന്ന് മൊഴിയെടുത്തേക്കും. സംഭവത്തിന്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വീണ്ടും മൊഴിയെടുക്കുക.

കേസില്‍ ഏഴു പേരെ പ്രതിയാക്കി ചൊവ്വാഴ്ച ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ഫോണ്‍ കണ്ടെത്താനായില്ല. ഈ ഫോണിനെക്കുറിച്ച് പ്രതീഷ് ചാക്കോയ്ക്ക് അറിവുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.

പള്‍സര്‍ സുനിക്കായി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതും കോടതിയില്‍ കീഴടങ്ങാന്‍ സൗകര്യം ചെയ്തുകൊടുത്തതും പ്രതീഷ് ചാക്കോയായിരുന്നു. പള്‍സര്‍ സുനിക്കും മറ്റൊരു പ്രതി വിജീഷിനും കോടതിയില്‍ ഒളിച്ചുകടക്കാന്‍ അഭിഭാഷക കുപ്പായം അടക്കം നല്‍കി ഇയാള്‍ സഹായിച്ചെന്നാണ് പോലീസിനു ലഭിച്ച വിവരം. കോടതിയില്‍ കയറി പ്രതികളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഒരു സംഘം അഭിഭാഷകര്‍ പോലീസിനെ തടയാന്‍ ശ്രമിക്കുകയും ഈ നടപടിക്കെതിരേ ജഡ്ജിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളിലൊക്കെ പ്രതീഷ് ചാക്കോയുടെ പങ്ക് പോലീസ് പരിശോധിച്ചിരുന്നു.

പോലീസ് ചോദ്യംചെയ്യുന്നത് ഒഴിവാക്കാന്‍ ഇയാള്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇയാളെ പോലീസ് ചോദ്യം ചെയ്തത്. എന്നാല്‍ ചോദ്യംചെയ്യലില്‍ പോലീസിനോട് സഹകരിക്കാന്‍ തയാറായില്ല. കേസിലെ നിര്‍ണായക തെളിവാണ് നടിയുടെ ദൃശ്യങ്ങടങ്ങിയ മൊബൈല്‍ ഫോണ്‍ എന്ന് അറിയാവുന്ന പള്‍സര്‍ സുനി ഫോണിന്റെ കാര്യത്തില്‍ പോലീസിനെ വട്ടംകറക്കി. ഓടയിലെറിഞ്ഞു എന്ന് ആദ്യം പറഞ്ഞ സുനി പിന്നീട് ഗോശ്രീ പാലത്തില്‍നിന്ന് താഴേയ്‌ക്കെറിഞ്ഞെന്ന് മൊഴി മാറ്റി. ഇതിന്റെ അടിസ്ഥാനത്തില്‍ ഓടയിലും ഗോശ്രീ പാലത്തിനു താഴെ കായലിലും പോലീസ് തെരച്ചില്‍ നടത്തിയിരുന്നു.

പിന്നീടാണ് അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്ന് സുനി മൊഴി മാറ്റിയത്. നുണ പരിശോധനയ്ക്ക് കക്ഷിയുടെ സമ്മതം കൂടി ആവശ്യമായ സാഹചര്യത്തില്‍ ഒരുപക്ഷേ, പ്രതീഷ് ചാക്കോ അതിനു സന്നദ്ധനായില്ലെങ്കില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് നീങ്ങും.
സുനി അങ്കമാലിയിലെ മറ്റൊരു അഭിഭാഷകന് കൈമാറിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും അഭിഭാഷകന്‍ കോടതിക്ക് കൈമാറിയിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധനാഫലവും കോടതിയുടെ കൈവശമാണ്. ഇത് വിചാരണവേളയില്‍ തെളിവായി കണക്കാക്കും. തുടര്‍ന്ന് ഈ അഭിഭാഷകന്‍ സുനിയുടെ വക്കാലത്ത് ഒഴിയുകയും സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തു. എന്നാല്‍, പ്രതീഷ് ചാക്കോ അതിനു തയാറായില്ല.

റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായി കസ്റ്റഡിയിലുള്ള പ്രതികള്‍ ജാമ്യം നേടാനുള്ള സാധ്യത ഒഴിവാക്കാനാണ് കഴിഞ്ഞ ദിവസം പോലീസ് ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. സംഭവത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. പ്രതികള്‍ക്ക് കുറ്റം ചെയ്യാനും പിന്നീട് ഒളിവില്‍പോകാനും സഹായിച്ചവര്‍ക്കെതിരേ അനുബന്ധകുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസിന്റെ നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല  (5 hours ago)

ഇറാനിലെ പ്രകൃതിവാതക കേന്ദ്രത്തിനുനേരെ ഇസ്രയേല്‍ ആക്രമണം  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (5 hours ago)

നേപ്പാളില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം  (6 hours ago)

വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി  (6 hours ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! സൗദിയിൽ വമ്പൻ നീക്കം പ്രവാസികൾക്ക് അറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും  (7 hours ago)

മലപ്പുറത്തെ കിനാവിന്റെ രാജകുമാരനെ തൂക്കി പോലീസ്...താടി നല്ല ഷെയ്പ്പ് ചെയ്ത് ഹാഫ് ഫെയ്‌ഡ്‌ മുടി വെട്ടിയൊരു മൊഞ്ചൻ  (7 hours ago)

യുദ്ധത്തിനിടെ ഇന്ത്യയുടെ മാനുഷിക സഹായം ഇറാന് മരുന്നുകൾ നൽകി....  (7 hours ago)

ഇറാനെ ഞെട്ടിച്ച് ഇസ്രയേൽ, രണ്ട് ദിവസത്തിൽ മൂന്നാമത്തെ കൊലപാതകം? ഇറാൻ ഇന്റലിജൻസ് മേധാവി ഖാത്തിബിനെ വധിച്ചെന്ന് ഇസ്രയേൽ  (7 hours ago)

ശ്രീനാദേവി കുഞ്ഞമ്മ കോടതിയിലേക്ക് ..!ശത്രുക്കളുടെ കടുംവെട്ട് വോട്ടര്‍ പട്ടികയില്‍ നിന്നും പേരുവെട്ടി...! തുരത്തിയടി തുടങ്ങി  (7 hours ago)

അഞ്ച് ദിവസം മുൻപ് ടെഹ്‌റാനിൽ ട്രംപിനെ വെല്ലുവിളിച്ചു...Target Attack രാത്രിക്ക് രാത്രി ലാരിജാനിയുടെ മയ്യത്ത്..! ഇറാൻ വിറയ്ക്കുന്നു കൊട്ടിക്കലാശം..!  (7 hours ago)

പാലക്കാട്, കൊടുവള്ളി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്  (8 hours ago)

കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ടിൽ ഇടതു - വലതു മുന്നണികളിൽ ഞ്ഞെട്ടൽ... താമര വിരിയുന്നത് നേമത്ത് മാത്രമല്ല?  (8 hours ago)

തളിപ്പറമ്പില്‍ സിപിഎം പടയൊരുക്കം ശ്യാമളയെ സഖാക്കള്‍ തോല്‍പ്പിക്കും എംവി ഗോവിന്ദന്‍ വെള്ളം കുടിക്കും പോസ്റ്റര്‍ ഒട്ടിക്കാനും സഖാക്കളില്ല  (8 hours ago)

ലാരിജാനി കൊല്ലപ്പെട്ടതോടെ ഇറാനെ ഇസ്രായേല്‍ തീര്‍ത്തു നെതന്യാഹുവിന്റെ ഉത്തരവില്‍ വന്‍ നേതാക്കളെ വധിക്കുന്നു  (8 hours ago)

Malayali Vartha Recommends