വമ്പന്മാർ കളത്തിലിറങ്ങി; ജാമ്യ ഹര്‍ജി അനുകൂലമാക്കാന്‍ വിഷം ചീറ്റുന്ന ഗൂഢാലോചനാ സിദ്ധാന്തം

ശത്രുക്കള്‍ക്കെതിരെ മൃഗീയ പ്രത്യാക്രമണവുമായി ദിലീപും, വക്കീലും. ആക്രമണ മുന മഞ്ചുവാര്യര്ക്കും ശ്രീകുമാര്‍ മേനോനുമെതിരെ തൊടുത്ത് കൃത്യമായ പ്രത്യാക്രമണം. ദിലീപ്, രാമന്പിളള വക്കീലിലൂടെ ലക്ഷ്യമിടുന്നത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകര്‍ക്കാന്‍. ഒരു വശത്ത് ജാമ്യപേക്ഷയില് പറയുന്നതെന്ന് പ്രചരിപ്പിച്ച് മാധ്യമങ്ങളില്‍ ജാമ്യത്തിന് വഴിയൊരുങ്ങുന്നു എന്ന പ്രതീതിയുണ്ടാക്കുക.
മറുവശത്ത് പി.സി.ജോര്‍ജിനെ മുന്‍നിര്‍ത്തി രാഷ്ട്രീയ പോരാട്ടമൊരുക്കുക. കൊടിയേരി ബാലകൃഷണന്റെ അടുത്ത സുഹൃത്തായ ലിബര്‍ട്ടിബഷീറിന്റെ വ്യക്തിവിരോധവും മാര്‍സിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ശ്രീകുമാറിന് മഞ്ചുവാര്യരമായുളള സൗഹൃദവും ഗുഢാലോചനയിലേക്ക് എത്തിച്ച് തന്നെ തകര്‍ക്കാനുളള ശ്രമമാണ് ഇപ്പോഴെന്ന് ദിലീപ് കോടതിയേയും സമൂഹത്തെയും ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്.
ഡി.ജി.പി ലോക്നാഫ് ബഹ്റയുമായി ദിലീപിനുളള സൗഹൃദം വെട്ടിത്തുറന്ന് വെളുപ്പെടുത്തിയാണ് ജ്യാമ്യാപേക്ഷ ഹര്‍ജ്ജി എ.ഡി.ജി.പി സന്ധ്യക്ക് മഞ്ചുവാര്യരോടുളള സൗഹൃദവും ദിലീപ് ആയുധമാക്കുന്നു. സിനിമയിലെ ഒരുവിഭാഗം നടത്തിയെന്ന് പറയുന്ന ഗൂഢാലോചന മുനയൊടിക്കാന്‍ പള്‍സര്‍ സുനിയെ നേരിട്ട് കണ്ടിട്ടില്ല എന്ന പച്ചക്കളളമാണ് ജാമ്യാപേക്ഷയിലെ ഹൈലൈറ്റ്.

കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയിലും എറണകുളത്തും നിയമ വിദഗ്ധരായ പലരില്‍ നിന്നും സ്വീകരിച്ച ഉപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ സഹോദരനും നാദിര്‍ഷയും നിര്‍മ്മാതാവ് സുരേഷ് കുമാറുമടങ്ങുന്ന ടീം ഇത്തരമൊരു നിലപാടിലെത്തിയത്. അതുകൊണ്ടു തന്നെ രാമന് പിളളയുടെ നേതൃത്വത്തിലുളള ഈ അഭിഭാഷകസംഘം അറ്റകൈ പ്രയോഗങ്ങള്‍ക്ക് മുതിരുന്നത്. ദിലീപിന് ജാമ്യം നേടിക്കൊടുക്കാനായാല്‍ വന്‍ ഓഫറുകളാണ് വക്കീല്‍ സംഘത്തിന് മുന്നിലുളളത്.
അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ദിലീപിനുവേണ്ടി സംഘടിപ്പിക്കുകയും കീഴടങ്ങള്‍ നാടകമുള്‍പ്പടെ പള്‍സര്‍ സുനിയ്ക്കുവേണ്ടി ക്രമീകരണങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്ത വമ്പന്‍ സ്രാവ് ഇപ്പോഴും കളത്തിനു പുറത്തു തന്നെ. ദിലീപിനെ എങ്ങനെയും പുറത്തിറക്കാന്‍ നിര്മ്മാതാക്കളുള്പ്പടെ പലരും രംഗത്തുണ്ട്. രണ്ടു ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ മൂന്നുകോടി രൂപ മുടക്കിയാലും കുഴപ്പമില്ല ദിലീപിനെ പുറത്തിറക്കി സിനിമാ രംഗത്തെ സംരക്ഷിക്കണം എന്നു പരസ്യമായി പറഞ്ഞ് രംഗത്തുണ്ട്. ദിലീപിന്റെ ബിസിനസ്സ് പങ്കാളികളും പണം വാരിയെറിയാന്‍ തയ്യാറായി നില്ക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ അനുകൂല തരംഗമുണ്ടാക്കാനുളള ശ്രമം ഇപ്പോഴും തുടരുന്നു. ശത്രു പക്ഷത്ത് ശ്രീമുമാര്‍ മേനോനെയും മഞ്ചുവാര്യരെയും ലിബര്‍ട്ടി ബഷീറിനെയും എ.ഡി.ജി.പി സന്ധ്യയെയും നിര്‍ത്തുമ്പോള്‍ തന്നെ രാഷ്ട്രീയ നേതാക്കളെ നേരിട്ടാക്രമിക്കുന്നതില് നിന്ന് ദിലീപ് മാറി നില്ക്കുന്നു. പകരം ആ ഉത്തരവാദിത്വം പി.സി.ജോര്‍ജ്ജ് ഏറ്റെടുത്തിരിക്കുകയാണ്. ഇത്തരത്തിലുളള ദ്വിമുഖ ആക്രമണവും ഗൂഢാലോചന സിദ്ധാന്തവും പൊളിച്ചടുക്കുന്നതാണ് പ്രോസിക്യൂഷന് നീക്കങ്ങള്‍.

നടിക്കുനേരെ ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെ കൊച്ചിയിൽ താരസംഘടനയായ അമ്മ എറണാകുളം ദർബാർഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ ദിലീപ് അടക്കമുള്ള മലയാള സിനിമയിലെ ഭൂരിഭാഗം താരങ്ങളും പങ്കെടുത്തിരുന്നു. ഈ പ്രതിഷേധയോഗത്തിൽ മഞ്ജുവാര്യർ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചിരുന്നു.
ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും മഞ്ജു ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ഗൂഢാലോചനാരോപണം അമ്മയിലെ മറ്റു അംഗങ്ങളാരും മുഖവിലയ്ക്കെടുത്തിരുന്നില്ല. പക്ഷേ കേസിൽ ദിലീപ് അറസ്റ്റിലായതോടെ പോലീസിന് ഇത് നിർണായക തെളിവുകളിലൊന്നായിത്തീർന്നു ഇത് . മഞ്ജു മൊഴിനൽകാൻ സഹകരിച്ചില്ലെങ്കിലും അന്നത്തെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ കുറ്റപത്രത്തിൽ ചേർക്കാൻ കോടതിയിൽ സമർപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

അതേ സമയം നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത വെള്ളിയാഴ്ത്തേക്ക് മാറ്റി. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അന്നേ ദിവസം പ്രോസിക്യൂഷന് വിശദീകരണം നല്‍കും. ഇപ്പോഴത്തെ അഭിഭാഷകന് ബി. രാമന്‍പിള്ള മുഖേനയാണ് ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ മുന്‍ അഭിഭാഷകന് മുഖേന ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും ഹൈക്കോടതി തള്ളുകയായിരുന്നു. 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha



























