കൊലയാളി ഗെയിമിന് കേരളത്തിലും ആരാധകര്‍;ബ്ലൂ വെയിൽ ലിങ്കുകള്‍ സ്വവർഗാനുരാഗികളുടെ ക്ലോസ്ഡ് ഗ്രൂപ്പുകൾ വഴി പ്രചരിക്കുന്നു

മരണക്കളി ബ്യൂവെയില്‍ ഗെയിമിന് കേരളത്തിലും ആരാധകര്‍. ഗെയിമിന്റെ ലിങ്കുകള്‍ സ്വവർഗാനുരാഗികളുടെ കൂട്ടായ്മകളിലൂടെ. വഴിയാണ് പ്രചരിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ. തിരുവനന്തപുരത്ത് ബ്ലുവെയിൽ ഗെയിമിന് അടിമയായ കുട്ടി ആത്മഹത്യ ചെയ്തതായി വാർത്ത പുറത്തു വന്നതോടെയാണ് ഇതിന്‍റെ ലിങ്ക് തേടി പൊലീസ് സൈബർ സെൽ അന്വേഷണം ആരംഭിച്ചത്.
കേരളത്തിൽ നിലവിൽ 2000 പേർ കൊലയാളി ഗെയിം കളിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സൈബർ സെല്ലിന് ലഭിച്ചിരിക്കുന്ന വിവരം. യുവതീ യുവാക്കൾ മുതൽ 12 വയസിനു താഴെയുള്ള കുട്ടികൾ വരെ ഗെയിമിന് അടിമയായിട്ടുള്ളതായി റിപ്പോർട്ടുണ്ട്. സേർച്ച് എഞ്ചിനുകളിൽ ലഭ്യമല്ലാത്ത ഗെയിം ലിങ്ക് എങ്ങന ഇത്രയധികം പേരിലേക്ക് വ്യാപിച്ചുവെന്ന അന്വേഷണത്തിലാണ് പൊലീസ്.
കളിച്ചു തുടങ്ങിയാല്‍ കളിയുടെ അവസാനം മരണം, ഇതാണ് ബ്ലൂ വെയില്‍ ഗെയിം. അന്‍പത് ഘട്ടങ്ങള്‍ ഉള്ള ഈ കളി ആരംഭിക്കുമ്പോള്‍ ഒരിക്കലും അവസാനഘട്ടം തങ്ങളുടെ ജീവനാണ് നഷ്ടമാകുന്നതെന്ന് അറിയില്ല. മരണക്കളിയില്‍ കമ്പം കൂടുതല്‍ കൗമാരക്കാര്‍ക്കാണ് കുടുതലെന്ന് പഠനങ്ങള്‍ പറയുന്നു. കളി അവസാനിക്കുന്ന അന്‍പതാം ദിവസമാകുമ്പോഴേക്കും ഗെയിം കളിക്കുന്നയാള്‍ ആത്മഹത്യ ചെയ്യും. ഇപ്പോള്‍ കേരളത്തിലെ കൗമാരക്കാരിലും ബ്ലൂ വെയില്‍ തരംഗമാകുന്നുവെന്ന് സൈബര്‍ ഡോം മേധാവി ഐ ജി മനോജ് പറയുന്നു.
സൈബർ സെൽ അന്വേഷണം ആരംഭിച്ചതോടെയാണ് ലിങ്കുകൾ പ്രചരിക്കുത് സ്വവർഗാനുരാഗികളുടെ സൈറ്റുകളിലൂടെയാണെന്ന നിർണായക വിവരം സൈബർ സെല്ലിനു ലഭിക്കുന്നത്. ക്ലോസ്ഡ് ഗ്രൂപ്പുകളായ ഇത്തരം കൂട്ടായ്മകളിൽ ബ്ലൂ വെയിൽ ഗെയിമിനെ കുറിച്ചുള്ള ചർച്ചകളും സജീവമാണത്രേ. കളിച്ചുകൊണ്ടിരിക്കുന്ന ഒരാൾ ലിങ്ക് അയച്ചുകൊടുത്തെങ്കിൽ മാത്രമേ മറ്റൊരാൾക്ക് ഗെയിം കളിക്കാനാകു. 50 റൗണ്ടുകളിലായുള്ള കളിയിൽ ഗെയിം കളിക്കുന്നവരുടെ മനോനില ഗെയിം കവർന്നെടുക്കുകയാണ് ചെയ്യുന്നത്. പല വെല്ലുവിളികളും ഏറ്റെടുക്കാൻ നിർദേശിക്കുന്ന ഗെയിം ഒടുക്കം കളിക്കുന്നവരെ ആത്മഹത്യയിലേക്ക് നയിക്കും. ഇത്തരത്തിൽ കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് അടുത്തിടെയായി സ്വവർഗാനുരാഗികളുടെ കൂട്ടായ്മകൾ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. വാട്സ് അപ് കളിലും ഫെയ്സ് ബുക്ക് കളിലും ഗ്രൂപ്പുകൾ ഉണ്ടാക്കുന്ന ഇവരിൽ നിന്നാണ് ഗെയിം ലിങ്ക് ചോരുന്നതെന്നാണ് സൂചന. ഇവർ മനഃപൂർവം ലിങ്ക് പ്രചരിപ്പിക്കുന്നുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























