കാവ്യയെ തൊട്ടപ്പോള്‍ ദിലീപിനായി പത്തി വിരിച്ച് സിനിമയിലെ ദിലീപ് ഭക്തര്‍

ഒടുവില്‍ നാദിര്‍ഷയെ കൂടി പോലീസ് പൊക്കുമെന്നായപ്പോള്‍ ദിലീപിനെ രക്ഷിക്കാനുള്ള ഗുര്‍മിത് മോഡല്‍ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തതും നാദിര്‍ഷയുടെ മിമിക്രി ബുദ്ധി. തലേന്ന് ഹോസ്പിറ്റലിലേക്ക് തിരിക്കുമ്പോള്‍ തന്നെ സിനിമയിലെ പലരുമായും നാദിര്‍ഷ ബന്ധപ്പെട്ടു. കൂടെയുള്ള സഹായികളെ കൊണ്ട് ദിലീപിനനുകൂലമായ പ്രസ്താവനകളിറക്കാനും നാദിര്‍ഷയ്ക്കു കഴിഞ്ഞു.
ഇടതു പക്ഷ സഹയാത്രികനായ നടന്‍ ശ്രീനിവാസനാണ് ആദ്യ വെടി പൊട്ടിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കു സീറ്റു ലഭിച്ചില്ല എന്ന പരിഭവം പിണറായിയോടും സിപിഎമ്മിനോടും മനസ്സില്‍ സൂക്ഷിക്കുന്ന ശ്രീനി ദിലീപിനായി രംഗത്തെത്തി. ശ്രീനിവാസന് പിന്നാലെ ദിലീപിനെ അനുകൂലിച്ച് ഇടത് സഹയാത്രികനും മുന്‍ എംപിയുമായ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ രംഗത്തെത്തിയിരുന്നു.
നല്ല എതിര്‍ വിസ്താരം നടത്തിയാല്‍ പൊളിഞ്ഞുവീഴുന്ന കേസാണിതെന്നാണ് സെബാസ്റ്റ്യന്‍ പോൾ താന്‍ ചെയര്‍മാനായ ഓണ്‍ലൈന്‍ മാധ്യമത്തില്‍ ലേഖനം എഴുതിയത്. സിപിഎം സഹയാത്രികനായ സെബാസ്റ്റ്യന്‍ പോളിന്റെ പ്രതികരണം അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിക്കുന്നതിന് തുല്യമായിരിക്കുന്നു.

പോലീസിനെ വിശ്വസിച്ച് ഒരാളെ നിഗ്രഹിക്കുന്നത് ശരിയല്ല. താന്‍ ഇരയ്ക്ക് എതിരല്ല. പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെപ്പോലെ പോലീസ് ഭീകരതയുടെ ഇരയാണ് ദിലീപ്. വീഴുന്നവനെ ചവിട്ടുന്നതാണ് സമൂഹമെന്നും അദ്ദേഹം പറഞ്ഞു. ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന ശ്രീനിവാസന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം വന്നത്.

ദിലീപിനെ പിന്തുണയ്ക്കുന്നവരെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിക് അബു രംഗത്തെത്തിയതോടെ ഓപ്പറേഷൻ പാളി. വെളുക്കാൻ തേച്ചത് പാണ്ടായി. ദിലീപ് ഇങ്ങനെ ചെയ്യില്ലെന്ന് താനടക്കമുള്ളവര്‍ വിശ്വസിച്ചിരുന്നു. പക്ഷേ, പോലീസ് നീക്കം എല്ലാ തിരക്കഥയും പൊളിച്ചു. ശ്രീനിവാസനെപ്പോലെ കുറെയാളുകള്‍ ഇതെക്കുറിച്ച് സംസാരിക്കണം. പറ്റുകയാണെങ്കില്‍ ബാബയുടെ ആളുകളെ പോലെ ഒരു ചെറിയ കലാപമെങ്കിലും നടത്തണം. ആക്രമിക്കപ്പെട്ട നടിക്കൊപ്പം മാത്രമാണെന്നും പറഞ്ഞാണ് ഫേസ്ബുക്കിലെ തന്റെ കുറിപ്പ് ആഷിക് അവസാനിപ്പിച്ചിരിക്കുന്നത്.

ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്‍ പോലീസിന് മൊഴി നല്‍കിയതാണ് മറ്റൊരു വാര്‍ത്ത. മോസ് ആന്‍ഡ് ക്യാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് തന്നെ ദിലീപ് ഭീഷണിപ്പെടുത്തിയെന്നും പിന്നീട് സിനിമയില്‍ നിന്ന് ഒതുക്കിയെന്നുമാണ് മൊഴി. എറണാകുളം റൂറല്‍ എസ്പി ഫോണില്‍ വിളിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ മിമിക്രിക്കെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ദിലീപ് ഫോണില്‍ വിളിച്ച് രോഷത്തോടെ സംസാരിച്ചെന്നും മൊഴിയില്‍ പറയുന്നു. ഇതോടെ സിനിമ ലോകത്തെ പലരും അവൾക്കൊപ്പം എന്ന ഹാഷ് ടാഗിൽ നടിക്ക് പിന്തുണയുമായെത്തി.

നടി കാവ്യാമാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചു. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിന് മുമ്പും ശേഷവുമുള്ള രജിസ്റ്ററാണ് നശിച്ചത്. വെള്ളം വീണ് നശിച്ചുപോയെന്നാണ് സുരക്ഷ ജീവനക്കാര്‍ പറയുന്നത്.

കാവ്യയുടെ വില്ലയില്‍ പോയിട്ടുണ്ടെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. തന്റെ പേരും ഫോണ്‍ നമ്പരും രജിസ്റ്ററില്‍ കുറിച്ചിട്ടുണ്ടെന്നായിരുന്നു സുനിലിന്റെ മൊഴി. ഇതേത്തുടര്‍ന്നാണ് രജിസ്റ്റര്‍ പരിശോധിച്ചത്.

കാവ്യയുമായുള്ള സുനിലിന്റെ അടുപ്പം സ്ഥിരീകരിക്കാനാണ് പോലീസിന്റെ ശ്രമം. രജിസ്റ്റര്‍ മനപ്പൂര്‍വം നശിപ്പിച്ചതാണോയെന്ന് പോലീസ് സംശയിക്കുന്നു. കണ്ണികൾ കൃത്യമായി വിളക്കിച്ചേർത്തു കുറ്റപത്രത്തിലേക്കു നീങ്ങുമ്പോൾ ദിലീപിന് പുറം ലോകം കാണാനൊക്കില്ല എന്നുറപ്പായിക്കഴിഞ്ഞു. കൂടെ കാവ്യയും നാദിർഷായും.

https://www.facebook.com/Malayalivartha
























