ഭര്‍ത്താവിന്റെ മുമ്പിലിട്ട് കാമുകിയെ അതിക്രൂരമായി വെട്ടി പ്രതികാരം തീര്‍ത്തു; അവിഹതത്തിനിടെയിലേക്ക് വില്ലനായെത്തിയത്...

പാലാ കടപ്ലാമറ്റത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അയൽവാസി ആത്മഹത്യ ചെയ്തു. കടപ്ലാമറ്റം കൂവള്ളൂർക്കുന്ന് കോളനിയിൽ അറക്കൽക്കുന്നേൽ കുഞ്ഞുമോൾ മാത്യു(42)വാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ കണ്‍മുന്‍പില്‍ ഭാര്യയെ വെട്ടിക്കൊന്നശേഷം അയല്‍വാസി ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് കോട്ടയം കടപ്ലാമറ്റം കൂവള്ളൂര്‍കുന്ന് കോളനിക്കാര്‍. സാമ്പത്തിക പരാധീനതയും പ്രണയവുമാകാം മരണകാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ യഥാര്‍ത്ഥ കാരണം ആര്‍ക്കും അറിയില്ല. കൊലപാതകത്തിലേക്ക് എത്തിച്ച വൈരാഗ്യത്തിന്റെ രഹസ്യം തേടുകയാണ് നാട്ടുകാരും പൊലീസും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ശര്‍മിളയും സിബിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്ന് ചിലര്‍ അടക്കം പറയുന്നു. എന്നാല്‍ സിബിയുടെ ഭാര്യയ്ക്ക് അത്തരത്തിലൊരു പരാതിയുമില്ല. ഇരുപതോളം വീടുകള്‍ ഉള്‍പ്പെട്ടതാണു കോളനി.
കടപ്ലാമറ്റം സഹകരണബാങ്കിലെ ജീവനക്കാരിയാണ് മരിച്ച കുഞ്ഞുമോള്‍. ഇവര്‍ ഉച്ചയ്ക്ക് വീട്ടിലെത്തി ഊണുകഴിഞ്ഞ് മുറ്റത്ത് തുണിവിരിച്ചുകൊണ്ടിരുന്നപ്പോള്‍ സിബി അവിടെയെത്തി വെട്ടിക്കൊല്ലുകയായിരുന്നു. വീടിനടുത്തുള്ള ചെറിയ വഴിയിലൂടെ സിബി പോകുന്നത് തൊട്ടടുത്ത വീട്ടിലെ ജോയിസിയാണ് ആദ്യം കണ്ടത്. സിബിയുടെ വീട്ടിലേക്കുകൂടി പോകുന്ന വഴിയായതുകൊണ്ട് അതില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. എന്നാല്‍ തൊട്ടുപിന്നാലെ കുഞ്ഞുമോളുടെ കരച്ചില്‍ കേട്ടാണ് ജോയിസി വീടിനു പുറത്തേക്ക് ഇറങ്ങിച്ചെന്നത്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുഞ്ഞുമോളെയാണ് ജോയിസി കണ്ടത്. കരച്ചില്‍കേട്ട് പുറത്തേക്കിറങ്ങിവന്ന ഭര്‍ത്താവ് മാത്യു തടസം പിടിക്കാന്‍ ശ്രമിച്ചെങ്കിലും മാത്യുവിനെ തള്ളിമാറ്റി കഴുത്തിനും മുഖത്തും ആഞ്ഞുവെട്ടുകയായിരുന്നു.
ഹൃദ്രോഗിയായ മാത്യു തളര്‍ന്നുവീണപ്പോള്‍ ജോയിസിയാണ് അലറിക്കരഞ്ഞ് ചുറ്റുമുള്ളവരെ വിളിച്ചുവരുത്തിയത്. അപ്പോഴേക്കും സിബി തൊട്ടടുത്ത റബ്ബര്‍ത്തോട്ടത്തിലേക്ക് ഓടിപ്പോയി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയാണ് കുഞ്ഞുമോള്‍ മരിച്ചത്. സിബിയെ റബ്ബര്‍ത്തോട്ടത്തില്‍ തളര്‍ന്നുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അതേ വെട്ടുകത്തി ഉപയോഗിച്ച് കൈയിലെ ഞരമ്പ് മുറിച്ച ശേഷം ആസിഡ് കുടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
സമീപത്തു പുതിയ വെട്ടുകത്തിയും കണ്ടെത്തി. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു സിബി. ഭാര്യയും രണ്ട് മക്കളുമുണ്ട്. കുഞ്ഞുമോള്‍ക്ക് രണ്ട് മക്കളുണ്ട്. ഇളയമകന്‍ ഇവര്‍ക്കൊപ്പം കുടുംബവീട്ടിലാണ് താമസം. സംഭവം നടക്കുമ്പോൾ മകന്‍ ജോലിക്കു പോയിരിക്കുകയായിരുന്നു. കൃത്യം നടന്ന സ്ഥലം ചോരക്കളമായിരുന്നു. കുഞ്ഞുമോളെ പലതവണ വാക്കത്തി ഉപയോഗിച്ച് വെട്ടിയതിനുശേഷം ഇതേ ആയുധം കൊണ്ട് സ്വയം മുറിവേല്‍പ്പിച്ച് സിബി പറമ്പിലേയ്ക്ക് മരണവെപ്രാളത്തില്‍ ഓടുകയായിരുന്നു.
ഭാര്യ മഞ്ജുവും സിബിയും ഉച്ചയ്ക്കു വിറകു ശേഖരിച്ച് ഓട്ടോ റിക്ഷയില്‍ വീട്ടില്‍ വന്നശേഷം ഇരുവരും ഭക്ഷണം കഴിക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് 2.30ന് ഞൊടിയിടയ്ക്കുള്ളിലാണ് സിബി പ്രകോപിതനായി വാക്കത്തിയുമായി ഓടിയിറങ്ങിയത്. സിബിയുടെ വീടിനു തൊട്ടുസമീപമാണു കുഞ്ഞുമോളുടെ വീട്. അയയില്‍ തുണി വിരിച്ചുകൊണ്ടിരുന്ന കുഞ്ഞുമോളുടെ പിന്‍കഴുത്തിലാണു തുടരെ വെട്ടിയത്. സിബിയും അയല്‍വാസി കുഞ്ഞുമോളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
എന്നാല്‍ സിബിയുടെ ഭാര്യയ്ക്ക് ഇത്തരത്തില്‍ പരാതിയൊന്നുമില്ല. എനിക്കും പിള്ളേര്‍ക്കും ഇനിയാരുമില്ല, ആരെല്ലാം എന്തെല്ലാം പറഞ്ഞാലും സിബി ഞങ്ങളെ പോന്നുപോലെ നോക്കിയിരുന്നു. തിങ്കളാഴ്ച വീട്ടില്‍ കറിയില്ലാതെ വന്നതോടെ തട്ടുകടയില്‍ പോയി സിബി ഞങ്ങള്‍ക്കു കറി വാങ്ങിക്കൊണ്ടു വന്നിരുന്നു. കടപ്ലാമറ്റത്തെ പാറമടയില്‍ ജോലിയില്ലാതായതോടെ പഴയ ഓട്ടോറിക്ഷ വാങ്ങി ടൗണില്‍ ഓടിച്ചു സിബി കുടുംബ പുലര്‍ത്തുകയായിരുന്നുവെന്നു മഞ്ജു പറയുന്നു. എന്നാല്‍ സിബിക്കു ലൈസന്‍സില്ലാതിരുന്നതിനാല്‍ സ്റ്റാന്‍ഡില്‍ ഓട്ടം നടത്താന്‍ ചിലര്‍ അനുവദിച്ചില്ല. ഇതിനിടയില്‍ ലൈസന്‍സില്ലാത്തതിന്റെ പേരില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ഒരാഴ്ചയായി ഇതോടെ ഓട്ടോറിക്ഷയുമായി പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു സിബി. ഇതു സിബിയെ മാനസികമായി തകര്‍ത്തിരുന്നതായി ഭാര്യ മഞ്ജു പറഞ്ഞു. സ്വര്‍ണം വിറ്റും കടം വാങ്ങിയും സ്വന്തമാക്കിയ ഓട്ടോറിക്ഷ ഓട്ടം നടത്താന്‍ സാധിക്കാതെ വന്നതോടെ ജീവിതംതന്നെ വലിയ ചോദ്യചിഹ്നമായെന്നു സിബി പറഞ്ഞിരുന്നതായി മഞ്ജു പറയുന്നു. ഓട്ടം പോകാനാകാതെ വന്നതോടെ ഭക്ഷണം കഴിക്കാന്‍ പോലും കൂട്ടാക്കാതിരുന്ന സിബി തിങ്കളാഴ്ച ഒന്നും കഴിച്ചില്ലെന്നും മഞ്ജു പറയുന്നു. ഇന്നലെ വലിയമരുതു ഭാഗത്ത് ഇരുവരും ഒരുമിച്ചെത്തി ഓട്ടോറിക്ഷയില്‍ വിറകുമായി വീട്ടിലേക്കു പോന്നിരുന്നു.
https://www.facebook.com/Malayalivartha

























