കാര്യമായ ജോലിയില്ലെങ്കിലും നയിക്കുന്നത് ആഡംബര ജീവിതം, ഉപയോഗിക്കുന്നത് വിലകൂടിയ വസ്ത്രങ്ങളും മൊബൈലും; ടാക്‌സി ഡ്രൈവറെ ആക്രമിച്ച യുവതികളുടെ ദുരൂഹത നിറഞ്ഞ ജീവിതത്തിന്റെ ചുരുളഴിയുമ്പോൾ...

കൊച്ചി വൈറ്റിലയില്‍ യൂബര്‍ ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികളായ മൂന്നു സ്ത്രീകളെ കുറിച്ച് ദിനം പ്രതി പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നത്. പട്ടാപ്പകലാണ് സ്ത്രീകള്‍ ടാക്‌സി ഡ്രൈവറെ കരിങ്കല്ലിന് ഇടിക്കുകയും വസ്ത്രം വലിച്ചു കീറുകയെ ചെയ്തത്. തുടര്‍ന്ന് നാട്ടുകാരാണ് പ്രതികളായ കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ മേരി, ക്ലാരഷിബിന്‍കുമാര്‍, പത്തനംതിട്ട ആയപുരയില്‍ ഷീജ.എം എന്നിവരെ തടഞ്ഞു വച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ പോലീസ് പ്രതികള്‍ക്കെതിരെ ദുര്‍ബലവകുപ്പ് ചുമത്തി വിട്ടയ്ക്കുകയായിരുന്നു. തുടര്‍ന്ന് കേസിലെ വാദി പ്രതിയാകുകയും ചെയ്തു. ഹൈക്കോടതി ഇടപ്പെട്ടാണ് ഡ്രൈവറുടെ അറസ്റ്റ് തടഞ്ഞത്.
വെറ്റിലെ അത്യാവശ്യം മികച്ച ഒരു അപ്പാര്‍ട്ട്മെന്റിലാണ് മൂന്നുപേരും താമസം. ഒപ്പം മറ്റ് ആറു സ്ത്രീകളുമുണ്ട്. താമസക്കാരല്ല ഈ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തതെന്നാണ്അയല്‍ക്കാര്‍ പറയുന്നു. കോണ്‍ഗ്രസിലെ ഒരു ജില്ലാ നേതാവിന്റെ ബന്ധുവാണ് ഇവര്‍ക്ക് ഈ ഫ്ളാറ്റ്എടുത്തു കൊടുത്തിരിക്കുന്നത്. ഇവരില്‍ ആരും തന്നെ ജോലിക്കു പോകുന്നവരല്ലെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. അസമയത്ത് കയറിവരുന്നതിനാല്‍ അയല്‍ക്കാര്‍ ഇവര്‍ക്കെതിരേ പരാതിയും നല്കിയിരുന്നു.
ഇവരുടെ താമസസ്ഥലത്ത് അസമയത്ത് അപരിചിതരായ പുരുഷന്മാര്‍ വന്നുപോകുന്നുവെന്ന പരാതിയുമുണ്ട്. സീരിയല്‍ താരങ്ങളെന്നാണ് ഈ സ്ത്രീകള്‍ മറ്റുള്ളവരോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതില്‍ എയ്ഞ്ചല്‍ മേരിക്കു മാത്രമാണ് സീരിയലുമായി ബന്ധമുള്ളത്. പ്രൈംടൈമില്‍ സംപ്രേക്ഷണം ചെയ്യുന്ന രണ്ടു സീരിയലുകളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്, അതും ചെറിയ റോളില്‍.
കാര്യമായ ജോലിയൊന്നുമില്ലെങ്കില്‍ ഇവര്‍ ആഡംബര ജീവിതമാണ് നയിക്കുന്നത്. വില കൂടിയവസ്ത്രങ്ങളും മൊബൈലുമൊക്കെയാണ് ഇവര്‍ ഉപയോഗിക്കുന്നത്. മരട് പോലീസ് സ്റ്റേഷനിലെഉദ്യോഗസ്ഥര്‍ക്ക് ഇവരുമായി നല്ല ബന്ധമുണ്ടെന്നും അതിനാലാണ് പോലീസ് അന്ന് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കാത്തതെന്നും ഡിജിപിക്കു പരാതി നല്കിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നവാസ് പായ്ച്ചിറ പറഞ്ഞു. ഈ മൂന്നു സ്ത്രീകളുടെയും യഥാര്‍ഥ മുഖം അടുത്തദിവസം തന്നെ പുറത്തുവരുമെന്നും നവാസ് പറയുന്നു.
https://www.facebook.com/Malayalivartha























