Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാള സൂപ്പര്‍ താരങ്ങളെ വാര്‍ത്തെടുത്ത ഐവി ശശിയെ മമ്മൂട്ടിയും മോഹന്‍ലാലും കരയിപ്പിച്ചുവെന്ന് സുഹൃത്തുക്കള്‍

25 OCTOBER 2017 09:27 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്... ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മര്‍ ബംപര്‍ ഭാഗ്യക്കുറി വില്പനയില്‍ റെക്കോര്‍ഡ് ....

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു, പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

മലയാളം കണ്ട എക്കാലത്തെയും മികച്ച സംവിധാന പ്രതിഭകളില്‍ ഒരാളായ ഐവി ശശിയുടെ വേര്‍പാടില്‍ വേദനിക്കുകയാണ് പ്രിയ സുഹൃത്തുക്കള്‍. ആ വേദനയില്‍ ശശിയേട്ടന്‍ വളര്‍ത്തി വലുതാക്കിയവര്‍ തിരിച്ച് കുത്തിയത് അവര്‍ ഓര്‍മ്മിക്കുകയാണ്. ഈ അവഗണനയെക്കുറിച്ച് അടുത്ത സുഹൃത്തുക്കളോട് അദ്ദേഹം മനസ് തുറന്നിട്ടുണ്ട്. 

എഴുപതുകളിലും എണ്‍പതുകളിലുമായി ഒരേസമയം രണ്ടുമൂന്നും സിനിമകള്‍വരെ ഷൂട്ടുചെയ്യത്തക്ക തിരക്കുള്ള ആളായിരുന്നു ഈ കോഴിക്കോട്ടുകാരന്‍. എം ടിയും, പത്മരാജനും, ലോഹിതദാസും ടി.ദാമോദരനും രഞ്ജിത്തും അടക്കമുള്ള മുന്‍നിര എഴുത്തുകാരെവെച്ച് ഹിറ്റുകളുടെ പരമ്പരയാണ് അദ്ദേഹം ഒരുക്കിയത്.

എന്നാല്‍ പിന്നീട് നല്ല തിരക്കഥകള്‍ ഇല്ലാതായതോടെ എ.വി ശശിയുടെ തിരിച്ചടിയും തുടങ്ങി. കൃത്യമായി പറഞ്ഞാല്‍ 1993ല്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ ഇറങ്ങിയ ദേവാസുരമായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ സൂപ്പര്‍ ഹിറ്റ്. പിന്നീട് 1997ല്‍ മോഹന്‍ലാലിനെ നായകനാക്കിയുള്ള വര്‍ണ്ണപകിട്ട് അദ്ദേഹത്തിന്റെ അവസാനമായി സാമ്പത്തിക വിജയം നേടിയ ചിത്രവുമായി. 2000ത്തില്‍ ഇറങ്ങിയ മോഹന്‍ലാല്‍ നായനായ ശ്രദ്ധ വലിയ പരാജയമായതോടെ താരങ്ങള്‍ അദ്ദേഹത്തെ അവഗണിക്കാനും തുടങ്ങി.

തുടര്‍ന്നുണ്ടായ രണ്ട് പരാജയ ചിത്രങ്ങള്‍ക്ക്‌ശേഷം 2006ല്‍ എടുത്ത ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന ചിത്രം തീര്‍ത്തും കൈപ്പേറിയ അനുഭവമാണ് അദേഹത്തിന് സമ്മാനിച്ചത്. മലയാള സിനിമ ഈ രീതിയില്‍ താരാധിപത്യത്തിലേക്ക് വീണാല്‍ പിന്നെ സംവിധായകന് എന്തുപ്രസക്തിയെന്ന് , ആ പടത്തിന്റെ അനുഭവങ്ങള്‍ പറഞ്ഞുകൊണ്ട് ശശി സുഹൃത്തുക്കളോട് വ്യക്തമാക്കിയിരുന്നു. കാസ്റ്റിങ്ങ് തൊട്ട് തിരക്കഥയും ഡയലോഗുകളുംവരെ മമ്മൂട്ടിയെന്ന സൂപ്പര്‍താരം തീരുമാനിക്കുന്ന അവസ്ഥ കണ്ട് ഐ.വി ശശിയും അമ്പരന്നുപോയി.

പണ്ടൊക്കെ ഞങ്ങള്‍ ഒന്നിച്ച് ജോലിചെയ്ത് നടനെന്നോ, ടെക്‌നീഷ്യനെന്നോ ഭേദമില്ലാതെ ഒന്നിച്ച് കഴിയുകയായിരുന്നു പതിവ്. ആ കൂട്ടായ്മ എപ്പോഴോ നഷ്ടമായി. കാരവാന്‍ സംസ്‌ക്കാരം ഇവിടെയും വരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന ചിത്രം എടുത്തതോടെയാണ് മലയാളത്തില്‍ സംവിധകയകന്റെ റോള്‍ കുറഞ്ഞുവരികയാണെന്ന് മനസ്സിലായത്

എന്നാല്‍ ഈ ചിത്രത്തിന്റെ നിര്‍മ്മാതാവായ ലിബര്‍ട്ടി ബഷീര്‍ അടക്കമുള്ളവര്‍ക്ക് പറയാനുള്ളത് കുറേക്കൂടി ഞെട്ടിക്കുന്ന കഥകള്‍ ആയിരുന്നു. ഈ ചിത്രത്തിന്റെ സെറ്റില്‍ പലപ്പോഴും ഒറ്റക്കിരുന്ന കരയുന്ന ഐ.വി ശശിയെ താന്‍ കണ്ടിട്ടുണ്ടെന്നാണ് ലിബര്‍ട്ടി ബഷീര്‍ അന്ന് ഒരു സിനിമാ മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചത്. സൂപ്പര്‍സ്റ്റാര്‍ രജീനീകാന്ത്‌പോലും ശശിസാര്‍ എന്ന് വിളിക്കുന്ന സംവിധായകനാണ് ഈ അവസ്ഥ വന്നതെന്ന് ഓര്‍ക്കണം. ചിത്രത്തിലുള്ള മമ്മൂട്ടിയുടെ കൈകടത്തലുകള്‍ അദ്ദേഹത്തിന് താങ്ങാനായില്ല.

എല്ലാകാര്യവും മമ്മൂട്ടി തീരുമാനിക്കുന്നത് കടുത്ത മാനസിക പീഡനമാണ് ഐ.വി ശശിക്ക് ഉണ്ടാക്കിയത്.ശശിയുടെ ഹിറ്റ്‌മേക്കര്‍ ടി.ദാമോദരന്‍ എഴുതിയ തിരക്കഥയുടെ പുറത്ത് എസ്.എന്‍ സ്വാമിയെക്കൂടി സഹഎഴുത്തുകാരനായി കൊണ്ടുവന്നത് മമ്മൂട്ടിയാണ്. അതിന്റെ ഫലമോ,ദാമോദരന്മാഷുടെ തീപ്പൊരി ഡയലോഗുകള്‍ തുമ്പില്ലാതെ മാറിയെന്ന് ലിബര്‍ട്ടി ബഷീര്‍ തുറന്നടിച്ചിരുന്നു. ബല്‍റാം വേഴ്‌സസ് താരാദാസ് വലിയ ഫ്‌ളോപ്പായി മാറിയതോടെ കുറ്റം ഐ.വി ശശിയുടെ തലയിലുമായി.

തുടര്‍ന്ന് അദ്ദേഹം സ്വന്തം കൈയില്‍നിന്ന് പണം മുടക്കി 2009ല്‍ ഇറക്കിയ വെള്ളത്തൂവല്‍ എന്ന ചിത്രവും പരാജയമായി. അദ്ദേഹത്തിന്റെ അവസാന ചിത്രവും ഇതുതന്നെയാണ്. പല പരാജയ ചിത്രങ്ങളുടെയും നിര്‍മ്മാതാവും ശശിതന്നെയായിരുന്നതിനാല്‍ അവസാനകാലത്ത് അദ്ദേഹത്തിന് സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിരുന്നു. എന്നാല്‍ സിനിമ ഉയര്‍ച്ച താഴ്ചകളുടെ മേഖലയാണെന്ന് പറയുകയല്ലാതെ തന്റെ വിഷമങ്ങള്‍ അദ്ദേഹം ആരെയും അറിയിച്ചില്ല.

മോഹന്‍ലാലുമായും നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന ഐ.വി ശശി , പുതിയ പടത്തിന് ലാലിന്റെ ഡേറ്റിനായിഏറെക്കാലം കാത്തിരുന്നിരുന്നു. മൂന്നുവര്‍ഷത്തോളം ലാല്‍ ഇങ്ങനെ അദ്ദേഹത്തെ വട്ടംകറക്കി. ഒടുവില്‍ ശശിതന്നെ ആ പ്രൊജക്റ്റ് ഒഴിവാക്കുകയായിരുന്നു. അപ്പോഴും നല്ലൊരു സ്‌ക്രിപ്റ്റ് വന്നാല്‍ ഏത് നിമിഷവും തന്റെ സഹകരണം ഉണ്ടാവുമെന്ന് ലാല്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കിയിരുന്നു. എങ്കിലും കൃത്യമായി ഡേറ്റ് നല്‍കാത്തത് ഐവി ശശിയുടെ പതനത്തിന്റെ ആക്കം കൂട്ടി...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (2 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (50 minutes ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (55 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (1 hour ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (7 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (7 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (7 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (8 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (10 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (11 hours ago)

Malayali Vartha Recommends