മൂക്കറ്റം കുടിച്ച ഐജിയും പൊലീസ് ഡ്രൈവരുടെയും മരണപാച്ചിൽ; എസ്.ഐയും സംഘവും ഐ.ജി യേയും പൊക്കിയെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയി

മദ്യപിച്ച് ലക്കുകെട്ട ക്രൈംബ്രാഞ്ച് ഐജി ഇ.ജെ.ജയരാജൻ, പൊലീസ് ഡ്രൈവർ സന്തോഷ് എന്നിവർ നഗരത്തിലൂടെ പോലീസ് വാഹനത്തിൽ മരണപാച്ചിൽ. മറ്റ് വാഹനങ്ങൾക്കെല്ലാം അപകടം ഉണ്ടാക്കുന്ന വിധം ഓടിച്ച വണ്ടി ഒടുവിൽ പോലീസ് എത്തി പിടികൂടുകയായിരുന്നു. വണ്ടി തടഞ്ഞ് അഞ്ചൽ ലോക്കൽ പോലീസ് പിടിച്ചപ്പോഴാണ് അറിയുന്നത് ഉള്ളിൽ പുലിയാണെന്ന്. 2 പേരും മൂക്കറ്റം കുടിച്ചിരുന്നു.
എന്നാൽ ഏമാനാണോ എന്നൊന്നും നോക്കിയില്ല.. എസ്.ഐയും സംഘവും ഐ.ജി യേയും ഡ്രൈവറേയും പൊക്കിയെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയി.
പൊലീസ് വാഹനം നിയന്ത്രണമില്ലാതെ പായുന്നതായുള്ള വിവരം അഞ്ചൽ സ്റ്റേഷനിൽ ലഭിച്ചതിനെ തുടർന്നാണു പരിശോധന നടത്തിയത്. സ്റ്റേഷനു സമീപത്തെ റോഡിൽവച്ചു പിടികൂടുമ്പോൾ വാഹനത്തിൽനിന്ന് ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു രണ്ടുപേരും. വിവരം ഉടൻ ഡിജിപിയെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരമാണു വൈദ്യപരിശോധന നടത്തിയത്.
പുനലൂർ താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനയിൽ രണ്ടുപേരും അമിതമായി മദ്യപിച്ചതായി വ്യക്തമായി. ജയരാജന്റെ കൊട്ടാരക്കരയിലുള്ള സുഹൃത്തിന്റെ സൽക്കാരത്തിൽ പങ്കെടുത്തശേഷമാണ് ഇവർ അഞ്ചലിൽ എത്തിയതെന്നു പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























