തീവ്രവാദ റിക്രൂട്ട്മെന്റിന്റെ മുഖ്യ കണ്ണി തലശ്ശേരിക്കാരനായ ഹംസ; സ്ലീപ്പര്‍ സെല്ലുകള്‍ ശക്തി പ്രാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍: കരുതലെടുക്കാന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്

ഭീകരസംഘടനയായ ഐഎസിന്റെ പരിശീലനം ലഭിച്ച മൂന്ന് കണ്ണൂർ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടേരി കൈപ്പക്കയ്യിൽ ബൈത്തുൽ ഫർസാനയിലെ മിഥ്ലാജ്(26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി. അബ്ദുൾ റസാഖ്(34), മുണ്ടേരി പടന്നോട്ട്മെട്ടയിലെ എം.വി. റാഷിദ് (24) എന്നിവരെയാണ് കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മൂന്നു പേരും പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു.
കണ്ണൂർ ജില്ലയിൽനിന്ന് അഞ്ചു പേരാണ് ഐഎസ് കേന്ദ്രങ്ങളിൽ തീവ്രവാദ പരിശീലനം നേടിയശേഷം തിരിച്ചെത്തിയിരിക്കുന്നതെന്നും മറ്റു രണ്ടുപേർ വൈകാതെ വലയിലാകുമെന്നും ഡിവൈഎസ്പി പി.പി. സദാനന്ദൻ പറഞ്ഞു. കഴിഞ്ഞ വർഷമാണ് അഞ്ചംഗസംഘം ഐഎസ് ക്യാമ്പിലെത്തിയത്. കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ദുബായ് വഴി ഇറാനിലേക്കു കടക്കുകയായിരുന്നു.
വിമാനടിക്കറ്റും വീസയും എടുത്താണ് ഇറാൻവരെ എത്തിയത്. അവിടെനിന്ന് ഐഎസിന്റെ സഹായത്തോടെ കള്ള വണ്ടികയറി തുർക്കിയിലെത്തി. അവിടെ നാലുമാസം ഐഎസ് ക്യാമ്പിൽ തീവ്രവാദപരിശീലനം ലഭിച്ചു. അവിടെനിന്നു സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ സംഘത്തെ തുർക്കി പോലീസ് പിടികൂടുകയും തുടർന്ന് ഇന്ത്യയിലേക്ക് നാടുകടത്തുകയുമായിരുന്നു. തുർക്കിയിൽ ഹിസ്ബുൾ പരിശീലന കേന്ദ്രത്തിലാണ് ഇവർ താമസിച്ചിരുന്നത്.
അതേ സമയം ഇത്തരത്തിലുള്ള തീവ്രവാദികളുടെ മടക്കത്തെ അതീവ ഗൗരവമായാണ് പൊലീസ് കാണുന്നത്. കേരളത്തിന് കേന്ദ്ര ഇന്റലിജന്‍സും വേണ്ടത്ര മുന്‍കരുതലെടുക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇറാഖോ സിറിയയോ അഫ്ഘാനിസ്ഥാന് വഴിയോ ആവാം ഇവരുടെ മടക്കമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘമായോ ഒറ്റയക്കായോ ഇവര്‍ കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്.
കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത റസാഖ്, റാഷിദ്, മിദ്ലാജ് എന്നിവരെപ്പോലെ സ്വന്തം നാട്ടിലേക്ക് തിരിച്ച് വരാന്‍ സാധ്യതയുള്ളവര്‍ വളരെക്കുടുതല്‍ ആണ്. തുര്‍ക്കിയിലും സിറിയയിലുമൊക്കെയായി യുദ്ധം ചെയ്യുന്നവരാണ് തിരിച്ച് വരാന്‍ സാധ്യതയുള്ളത്. ഇത് പോലെ തന്നെ സ്ലീപ്പര്സെല്സും ഇന്ത്യയില്‍ ശക്തി കൂടാന്‍ സാധ്യതയുള്ളതായി കേന്ദ്ര രഹസ്യനേഷണ ഏജന്‍സി പറയുന്നു.
ഇന്ത്യന്‍ പൗരത്വമുള്ള വ്യാജ രേഖകള്‍ ഉള്ളവരെ ശ്രദ്ധിക്കണമെന്ന് അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്,തുര്‍ക്കി, ദുബായ്, ഇറാന്, സൗദി തുടങ്ങിയ രാജ്യങ്ങളോട് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടുണ്ട്. അതിനിടെ ഉത്തരമലബാറില്‍നിന്ന് ഐ.എസിലേക്ക് ആളെ റിക്രൂട്ടുചെയ്യുന്നതിന് പിന്നിലുള്ള പ്രധാന കണ്ണി തലശ്ശേരിക്കാരനായ ഹംസയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ വലയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ബിരിയാണി ഹംസ, താലിബാന് ഹംസ എന്ന പേരിലും മറ്റും അറിയപ്പെടുന്ന ഇയാളാണ് പലരെയും സിറിയയിലേക്ക് അയക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്. നേരത്തേ ഡല്‍ഹിയില്‍ പിടിയിലായ ഷാജഹാന്, കൊല്ലപ്പെട്ട ഷമീര്‍, ഷജില്‍ എന്നിവരെയാണ് ആദ്യം റിക്രൂട്ട് ചെയ്തത്. ഇവര്‍ മുഖേനയാണ് മറ്റുള്ള പലരെയും ചേര്‍ത്തത്.തീവ്ര ഇസ്ലാം ചിന്താഗതികളും ജിഹാദിസന്ദേശങ്ങളും ഇവരില്‍ അടിച്ചേല്‍പ്പിച്ചതും ഹംസയാണ്. അല്‍മുജാഹിര്‍ എന്ന പേരില്‍ വെബ്സൈറ്റും ഇതിനായി ഉപയോഗപ്പെടുത്തി.
കുടുംബങ്ങളൊന്നിച്ച് സിറിയയിലേക്ക് പോകാനുള്ള പ്രേരണയും ഇയാളാണ് നല്‍കിയതെന്നും പൊലീസ് പറയുന്നു.രാജ്യത്ത് ഒരിടത്തുമില്ലാത്ത രീതിയില്‍ ഇത്രയധികം പേര് ഒന്നിച്ച് ഐ.എസില്‍ ചേരാനിടയാവാനുള്ള സാഹചര്യത്തെ വളരെ ഗൗരവത്തോടെയാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി കാണുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഐ.എസില്‍ചേര്‍ന്ന എഴുപതോളം പേരില്‍ ഭൂരിഭാഗവും കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ നിന്നാണ്. കാസര്‍കോട് ജില്ലയിലെ പടന്ന-തൃക്കരിപ്പൂര്‍ മേഖലയില്‍നിന്ന് 21 പേര്, കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തുനിന്ന് കുടുംബമടക്കം 15 പേര്, ചക്കരക്കല്‍ ഭാഗത്തുനിന്ന് പത്തുപേര്‍, കനകമലയില്‍നിന്ന് 10 പേര് എന്നിവരും ഇതില്‍പ്പെടും.
https://www.facebook.com/Malayalivartha























