Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...

ഞാന്‍ മോശക്കാരിയല്ല സാറേ...സരിതയ്‌ക്കെന്നും കേരളത്തെ ഞെട്ടിപ്പിക്കാനെ സമയമുള്ളൂ,എന്നും പുതിയ വെളിപ്പെടുത്തലുകള്‍, സോഷ്യല്‍ മീഡിയ ചോദിക്കുന്നു, ഇവള് എവിടെന്ന് വരുവാ...

15 NOVEMBER 2017 07:54 AM IST
മലയാളി വാര്‍ത്ത

സരിതയ്ക്ക് എന്നും കേരളത്തെയും മലയാളികളെയും ഞെട്ടിപ്പിക്കാനെ സമയമുള്ളൂ. എന്നും വ്യാജ വെളിപ്പെടുത്തലുമായാണ് സരിതയുടെ വരവ്. സരിതയുടെ വെളിപ്പെടുത്തലില്‍ കുടുങ്ങുന്നത് യുഡിഎഫിലെ നേതാക്കളും. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ നിരവധി വെളിപ്പെടുത്തലുകളാണ് സരിത ഉന്നയിക്കുന്നത്. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടുണ്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ സ്വയം കുറ്റം സമ്മതിക്കുന്നതിനു തുല്യമാണെന്ന് കോസിലെ മുഖ്യപ്രതി കൂടിയായ സരിത ചൂണ്ടിക്കാട്ടി. രണ്ടു കേസുകളില്‍ ജാമ്യം എടുക്കുന്നതിനായി കൊട്ടാരക്കര കോടതിയില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

സരിത. ഉമ്മന്‍ ചാണ്ടിയെയും യുഡിഎഫ് നേതാക്കളെയും പ്രതിരോധത്തിലാക്കുന്നതായിരുന്നു സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്. സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിനു വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളമത്തിലാണ് മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചത്. താന്‍ ബ്ലാക്‌മെയിലിനു വിധേയനായെന്ന ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ കുറ്റസമ്മതായമായി വേണം കാണേണ്ടതെന്ന് സരിത അഭിപ്രായപ്പെട്ടു.

നേരത്തേ മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ താന്‍ ബ്ലാക്‌മെയിലിങിനു വിധേയനായിട്ടുണ്ടെന്ന് പറയുന്നത് ഭൂഷണമല്ല. അദ്ദേഹം സ്വയം തരം താഴുകയാണ് ഇതിലൂടെ സംഭവിച്ചതെന്നും സരിത കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ഒരാള്‍ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്നാണ് ഉമ്മന്‍ ചാണ്ടി നേരത്തേ വെളിപ്പെടുത്തിയത്. എന്നാല്‍ ഇയാളുടെ പേര് അദ്ദേഹം പുറത്തുപറഞ്ഞിരുന്നില്ല.


നേരത്തേ പുറത്തുവന്നിട്ടുള്ള കചത്തുകള്‍ താന്‍ തന്നെ എഴുതിയതാണെന്നു സരിത ആവര്‍ത്തിച്ചു. എഴുതായും വായിക്കാനുമറിയുന്ന വ്യക്കതിയാണ് താന്‍. കത്തില്‍ പേപ്പറിന്റെ ഇരുവശങ്ങളിലും എഴുതിയിട്ടുണ്ട്. 25 പുറമുള്ള കത്ത് സോളാര്‍ കമ്മീഷന്‍ തന്നെ നേരത്തേ പരിഗണിച്ചതാണെന്നും സരിത വ്യക്തമാക്കി. അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുമ്പോഴാണ് സരിത മൂന്നു കത്തുകള്‍ എഴുതിയത്. 2013ലാണ് രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരുമടക്കം തന്നെ പീഡിപ്പിച്ചന്ന് ആരോപിച്ച് സരിത ആദ്യം കത്തെഴുതിയത്. പിന്നീട് ഈ കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നിഷേധിച്ച് ഇവര്‍ രണ്ടു കത്തുകള്‍ കൂടി എഴുതിയിരുന്നു.

വഞ്ചകിയും വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടയാളുമായ അവരെ വിശ്വസിക്കരുതെന്ന ആഹ്വാനത്തോടെ സോളാര്‍ വിവാദത്തിന്റെ തുടക്ക കാലത്ത് സരിതയുടേതായി ചില മാധ്യമങ്ങള്‍ നടത്തിയ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടുകളായ കഥകള്‍ ചികഞ്ഞെടുത്താണ് പ്രചരണം. സ്വന്തം ഭര്‍ത്താവിനെ വഞ്ചിച്ച വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ട ഇരുപതു വര്‍ഷമായി നിരവധി പേരില്‍ നിന്നും വന്‍തുക തട്ടിയെടുത്ത നന്ദിനി നായര്‍, ലക്ഷ്മിനായര്‍, സരിതാ നായര്‍ എന്ന് പല പേരുകളിലും അറിയപ്പെടുന്ന വാക്ചാതുരിയും സൗന്ദര്യവും മുതലാക്കിയ തട്ടിപ്പുകാരിയെന്നാണ് കോണ്‍ഗ്രസ് പ്രചരണം.

സരിതയെ മോശക്കാരി എന്ന നിലയില്‍ പ്രചരിപ്പിക്കാന്‍ ഒരു പഴയ മാസികയില്‍ അവരുടെ പേരില്‍ വന്ന കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ടാണ് ആയുധമാക്കിയിരിക്കുന്നത്. ഇരുപത് വര്‍ഷമായി തട്ടിപ്പ് ആയുധമാക്കിയ സുന്ദരിയാണ് സരിതയെന്നും പറയുന്നു. 1997 ഡിസംബര്‍ 13 ന് നിയമപരമായി വിവാഹം കഴിച്ച ആറന്മുള സ്വദേശിയാണ് തട്ടിപ്പില്‍ സരിതയുടെ ആദ്യ ഇരയെന്ന് പറയുന്നു. പ്രവാസിയായ ഇയാളുടെ പണമെല്ലാം ധൂര്‍ത്തടിച്ച ശേഷം ഇവര്‍ക്ക് പിറന്ന ആദ്യ കുട്ടി മറ്റൊരാളുടെതാണെന്ന് പറഞ്ഞ് ഭര്‍ത്താവിനെ ആദ്യം ഞെട്ടിച്ച സരിത അദ്ദേഹം വിവാഹമോചനം ആവശ്യപ്പെട്ടപ്പോള്‍ ഭീഷണി ആയുധമാക്കി. കുഞ്ഞിനെ കൊന്ന് ഭര്‍ത്തൃവീട്ടുകാരുടെ തലയില്‍ കുറ്റം കെട്ടിവെയ്ക്കുമെന്നാണ് ഭീഷണി മുഴക്കിയത്.

പിന്നീട് കേരളാ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ കോഴഞ്ചേരി ബ്രാഞ്ചില്‍ ജോലി ചെയ്യുകയും അവിടുത്തെ എംഡിയെ കബളിപ്പിച്ച് മാനേജരാകുകയും ലക്ഷങ്ങള്‍ തട്ടിയെടുത്ത മുങ്ങുകയും ചെയ്തു. ഇതിനിടയില്‍ ബിജു രാധാകൃഷ്ണനെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്നതോടെ തട്ടിപ്പിന് കൂടുതല്‍ മുഖങ്ങള്‍ ഉണ്ടാകുകയും ചെയ്തു. വിവാഹിതനായ ബിജുവുമായുള്ള കൂട്ടു ജീവിതം കുമാരപുരത്തുള്ള ഫഌറ്റിലായിരുന്നു. പന്തളത്തെ നക്ഷത്ര വേശ്യാലയത്തില്‍ നടന്ന റെയ്ഡില്‍ പിടിയിലായ ആളാണ് തന്റെ കൂടെ ജീവിക്കുന്നതെന്ന ബിജു അറിഞ്ഞിരുന്നു. ഇതിനിടയിലാണ് കവടിയാറില്‍ ബിജു എംഡിയായും സരിത അഡ്മിനിസ്‌ട്രേറ്ററായുമുള്ള 15,000 രൂപ വാടകയ്ക്ക് എടുത്ത ഓഫീസില്‍ ക്രെഡിറ്റ് ഫിനാന്‍സ് എന്ന തട്ടിപ്പ് ധനകാര്യ സ്ഥാപനം തുടങ്ങിയത്.

ആറു മാസത്തിനുള്ളില്‍ ഇത് അടച്ചുപൂട്ടുമ്പോള്‍ അനേകം ചെറുപ്പക്കാര്‍ ജോലിക്കാരായി ഉണ്ടായിരുന്നു. പത്ത് ലക്ഷത്തോളം തട്ടിയെടുത്തെന്നായിരുന്നു പരാതി ഉയര്‍ന്നത്. ക്രെഡിറ്റ്കാര്‍ഡ്, ഹോംലോണ്‍, പ്രൊജക്ട് ലോണ്‍ എന്നീ പേരുകളില്‍ ഇടപാടുകാരില്‍ നിന്നും അഡ്വാന്‍സായി ലക്ഷങ്ങള്‍ സരിത നന്ദിനി നായരെന്ന വ്യാജപ്പേരില്‍ ഒപ്പിട്ടു വാങ്ങിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വരെ സരിത വലയിലാക്കിയിരുന്നു. പിന്നീട് സരിതയും ബിജുവും സെക്രട്ടേറിയേറ്റിന് സമീപത്തെ നവരത്‌ന ഹോട്ടലിലേക്ക് താമസം മാറ്റുകയും കന്റോണ്‍മെന്റ് എസ്‌ഐ സരിതയെ വ്യഭിചാരകുറ്റത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രോത്സവത്തിന് തിരുവാതിര കളി തുടങ്ങി 7 മിനിട്ട്..തല കറങ്ങി വീണ് വീട്ടമ്മ..!പിന്നാലെ മരണം  (4 minutes ago)

DELHI 19 കാരന് ലവലേശം കുറ്റബോധമില്ല  (8 minutes ago)

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (20 minutes ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (23 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (31 minutes ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (57 minutes ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (1 hour ago)

അല്‍ജോയുടെ വീട്ടില്‍ നിന്നും ഇതുവരെ കിട്ടിയത് അഞ്ച് പാമ്പുകളെ  (1 hour ago)

വര്‍ദ്ധിച്ചുവരുന്ന ചൂടിനെത്തുടര്‍ന്ന് പാമ്പുകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങാന്‍ സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി  (1 hour ago)

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ  (1 hour ago)

തർക്കത്തിനൊടുവിൽ... കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു...  (1 hour ago)

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!  (1 hour ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (2 hours ago)

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി  (2 hours ago)

Malayali Vartha Recommends