Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍

25 JUNE 2026 04:24 PM IST
മലയാളി വാര്‍ത്ത

താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തിന് പിന്നാലെയുണ്ടായ കലുഷിതാന്തരീക്ഷത്തിനും ഭരണസമിതിയുടെ കൂട്ടരാജിക്കും ശേഷം നിലപാടുകള്‍ വ്യക്തമാക്കി മുതിര്‍ന്ന അംഗവും നടനുമായ കെ. ബി. ഗണേഷ് കുമാര്‍. നിലവിലെ പ്രതിസന്ധികള്‍ക്ക് പരിഹാരമായി മുതിര്‍ന്ന അംഗങ്ങളായ മമ്മൂട്ടിയോ മോഹന്‍ലാലോ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കണമെന്ന് ഗണേഷ് കുമാര്‍ പറയുന്നു. അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂ എന്നും, എന്നാല്‍ നിലവിലെ വിവാദങ്ങള്‍ കാരണം ഇരുവരും മാറിനില്‍ക്കാന്‍ ആഗ്രഹിക്കുകയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചര്‍ച്ചകള്‍ക്ക് കൃത്യമായൊരു രഹസ്യസ്വഭാവം വേണമെന്നും, അത് നഷ്ടപ്പെട്ടതാണ് നിലവിലെ കലുഷിതാന്തരീക്ഷത്തിന് കാരണമായതെന്നും പറഞ്ഞ അദ്ദേഹം, തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും അടച്ചിട്ട മുറിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതായിരുന്നുവെന്നും വ്യക്തമാക്കി.

ഗണേഷ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ:

''ഇപ്പോള്‍ ഒരു അഡ്‌ഹോക് കമ്മറ്റിയെ ജനറല്‍ ബോഡി തെരഞ്ഞെടുത്തിട്ടുണ്ട്. ഞങ്ങള്‍ സംഘടനയെ റെഗുലറൈസ് ചെയ്തുകൊണ്ട് ഒരു ഇലക്ഷനിലേക്ക് കൊണ്ടുപോവുക എന്ന ദൗത്യം ആണ് ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴത്തെ അക്കൗണ്ട്‌സും കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്ന എല്ലാ ഇടപാടുകളും റെഗുലറൈസ് ചെയ്യണം. ക്രമക്കേട് നടന്നു എന്ന് കരുതുന്നില്ല എന്നാലും പരിശോധിക്കും. നിയമപരമായി നമ്മുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും വക്കീലുമായും ആലോചിച്ച് ചെയ്യും. 'അമ്മ' മുന്‍പ് എങ്ങനെ ആയിരുന്നോ അതുപോലെ ആക്കി എടുക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. സിസ്റ്റമാറ്റിക്ക് ആകിയതിനു ശേഷം വരുന്ന തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൈമാറും.

ഇപ്പോള്‍ ആള്‍ക്കാര്‍ക്ക് മുന്നോട്ട് വരാന്‍ പേടിയാണ് കാരണം പഴയ കണക്കുകളും കാര്യങ്ങളും ഒക്കെ തലയിലാകുമോ എന്ന പേടി. നമ്മള്‍ ഒന്ന് റെഗുലറൈസ് ചെയ്ത് സുതാര്യമാക്കി വയ്ക്കുമ്പോള്‍ 'അമ്മ'യുടെ ഭാരവാഹിത്വം ഏറ്റെടുക്കാന്‍ ആള് വരും. എന്നെ നിര്‍ബന്ധിച്ചതുകൊണ്ട് സീനിയര്‍ അംഗം എന്ന നിലയിലാണ് കമ്മറ്റിയില്‍ ചേര്‍ന്നത്. മത്സരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്കിതിന്റെ കണക്ക് എഴുതാനും ഒപ്പിടാനും ഒന്നും പറ്റില്ല. പിഷാരടി തന്നെ അതൊക്കെ ചെയ്യട്ടെ. വന്നിരിക്കുന്നവര്‍ എല്ലാം ചെറുപ്പക്കാരാണ്, ഞാന്‍ മാത്രമേ ഉള്ളൂ സീനിയര്‍ ആയ ആള്‍. ഞാന്‍ കൂടെ നിന്ന് അവര്‍ക്ക് വേണ്ട ഉപദേശങ്ങളെല്ലാം കൊടുക്കും. അടുത്ത മീറ്റിങിന് തീയതി തീരുമാനിച്ച് എല്ലാവരെയും അറിയിക്കും, ഉടനെ തന്നെ ഇലക്ഷന്‍ നടത്തും.

ഈ കമ്മറ്റിയില്‍ സ്ത്രീകള്‍ ആയിരുന്നു കൂടുതല്‍. അവര്‍ ഒന്നിച്ച് നിന്നെങ്കില്‍ കുഴപ്പം വരില്ലായിരുന്നു. അവര്‍ ഒന്നിച്ച് നിന്നില്ല എന്നതാണ് പ്രശ്‌നം. ട്രഷററും പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ടാല്‍ മാത്രമേ അക്കൗണ്ട്‌സ് പാസ്സാകുകയുള്ളൂ. ഇവിടെ ട്രഷറര്‍ ഒപ്പിടാന്‍ തയാറല്ല. അപ്പൊ പിന്നെ അവര്‍ക്ക് നടത്തിപ്പിനുള്ള അധികാരം നഷ്ടപ്പെടും അല്ലാതെ അവരെ പിണക്കിവിട്ടതോ അടിച്ചു പുറത്താക്കിയതോ അല്ല. അവര്‍ക്ക് കൂടുതല്‍ സമയം കൊടുക്കണം എന്ന് പറഞ്ഞ ഒരാളാണ് ഞാന്‍, പക്ഷേ ഇത് ജനറല്‍ ബോഡിയുടെ തീരുമാനം ആയിരുന്നു, അക്കൗണ്ട്‌സ് പാസ്സാക്കിയിട്ട് മുന്നോട്ട് പോയാല്‍ മതി എന്ന്.

ലാലേട്ടന്‍ പറഞ്ഞതുപോലെ ജനറല്‍ ബോഡിയുടെ തീരുമാനത്തോട് എല്ലാവരും യോജിക്കുകയായിരുന്നു. ഭരണസമിതിയില്‍ ഉള്ളവര്‍ തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടായി. വ്യക്തിപരമായ കാര്യങ്ങള്‍ പോലും അവിടെ ചര്‍ച്ച ചെയ്യപ്പെട്ടു. അത് മോശമായിപ്പോയി. 25 വര്‍ഷത്തോളം 'അമ്മ'യുടെ എക്‌സിക്യൂട്ടിവ് കമ്മറ്റിയില്‍ പല പോസ്റ്റിലായി ഉണ്ടായിരുന്ന ആളാണ് ഞാന്‍. ഞങ്ങളാരും ഇങ്ങനെ പ്രശ്‌നം ഒന്നും ഉണ്ടാക്കിയിട്ടില്ല. മീറ്റിങ്ങുകളില്‍ തര്‍ക്കം ഒക്കെ ഉണ്ടാകും, അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും, അത് നന്നായി കൈകാര്യം ചെയ്തിട്ട് വൈകിട്ട് എല്ലാവരും കാപ്പിയും കുടിച്ച് സന്തോഷമായി പിരിഞ്ഞു പോകും, ഒന്നും പുറത്തേക്ക് പോകില്ല. 'അമ്മ'യിലെ പ്രശ്‌നങ്ങള്‍ പുറത്തേക്ക് പോയത് മോശമായിപ്പോയി. അങ്ങനെ പോകാന്‍ പാടില്ല. ഇതൊരു സംഘടനയാണ് സംഘടനയില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി കൂടുമ്പോള്‍ അതിനൊരു രഹസ്യ സ്വഭാവം വേണം. എല്ലാ സംഘടനയ്ക്കും അതിന്റെതായ രഹസ്യ സ്വഭാവമുണ്ട്. അത് അടച്ചിട്ട മുറിക്കകത്ത് നടക്കേണ്ടതാണ്. ആ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതായിരിക്കണം ഈ പ്രശ്‌നങ്ങളുടെ കാരണം. ഇനി അങ്ങനെ ഉണ്ടാകില്ല.

രമേഷ് പിഷാരടിയുടെയും മറ്റുള്ളവരുടെയും ഡേറ്റ് നോക്കിയിട്ട് ഉടനെ ഒരു മീറ്റിങ് കൂടും. ഇതുവരെ കണക്കുകളെക്കുറിച്ചായിരുന്നല്ലോ ചര്‍ച്ച ചെയ്തത്, അതെല്ലാം ഒന്ന് പരിഹരിച്ച് ഇലക്ഷനിലേക്ക് സംഘടനയെ കൊണ്ടുപോകണം. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ലാലേട്ടനോ മമ്മൂക്കയോ വന്നു ഇത് ഏറ്റെടുത്താല്‍ മാത്രമേ സംഘടന പ്രശ്‌നങ്ങളില്ലാതെ പോവൂ. ഇതൊരു വലിയ പ്രസ്ഥാനമാണ് അതിനെ പിടിച്ചു നിര്‍ത്താന്‍ അവരെപ്പോലെയുള്ള നയിക്കാന്‍ കഴിവുള്ള ആളുകള്‍ക്ക് മാത്രമേ കഴിയൂ. ചെറുപ്പക്കാര്‍ക്ക് കഴിയില്ല എന്നല്ല പക്ഷേ ഇങ്ങനെ ഉള്ള പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവരുടെ വാക്കുകള്‍ മറ്റുള്ളവര്‍ കേള്‍ക്കും. പക്ഷേ ഈ വിവാദങ്ങള്‍ വരുന്നതുകൊണ്ട് അവര്‍ രണ്ടുപേരും നയിക്കാന്‍ മുന്നോട്ട് വരുന്നില്ല. സമാധാനമായി ജീവിക്കുമ്പോള്‍ ആവശ്യമില്ലാത്ത തലവേദന എന്തിനാണെന്ന് അവരും വിചാരിക്കും. നിലവില്‍ നടക്കുന്ന കൈനീട്ടവും മരുന്ന് വിതരണവുമൊന്നും മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ദൗത്യം, ബാക്കി എല്ലാവും ആലോചിച്ച് തീരുമാനിക്കാം.''

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (21 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (49 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (49 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (52 minutes ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (1 hour ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (2 hours ago)

Malayali Vartha Recommends