Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം അറിഞ്ഞുകൊണ്ട് സി.പി.ഐ പണി തന്നെന്ന് മുഖ്യമന്ത്രി, രാജിക്ക് നാല് ദിവസം വേണമെന്ന് എന്‍.സി.പി ചോദിച്ചു; പറ്റില്ലെന്ന് പറഞ്ഞെന്നും പിണറായി

16 NOVEMBER 2017 01:25 PM IST
മലയാളി വാര്‍ത്ത

തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ച സംഭവ വികാസങ്ങളില്‍ സി.പി.ഐ നേതൃത്വം സഹകരിച്ചില്ലെന്ന് ചൂണ്ടാക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എം പൊളിറ്റ്ബ്യൂറോയെ സമീപിച്ചു. സര്‍ക്കാരിലെയും മുന്നണിയിലെയും സ്ഥിതിഗതികള്‍ വഷളായതോടെയാണ് രാവിലെ പിണറായി ഇന്ദ്രപ്രസ്ഥത്തിലേക്ക് പറന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വിദേശത്തായതിനാല്‍ പ്രകാശ് കാരാട്ട്, വൃന്ദകാരാട്ട്, എസ്.രാമചന്ദ്രന്‍പിള്ള, എം.എ ബേബി എന്നിവരടങ്ങുന്ന അവയ്‌ലബിള്‍ പി.ബി ചേര്‍ന്നു. മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു. സി.പി.ഐയുടെ നിലപാടില്‍ അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തി. 

ബുധനാഴ്ച രാവിലെ തന്നെ തോമസ് ചാണ്ടിയുടെ രാജി ഉറപ്പാക്കിയിരുന്നു. എന്നിട്ടും സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അസാധാരണ നടപടിയുണ്ടായി. ഇത് മുന്നണിയിലും സര്‍ക്കാരിലും ആശയക്കുഴപ്പം സൃഷ്ടിച്ചു. രാജിക്കായി നാല് ദിവസത്തെ സമയാണ് എന്‍.സി.പി ചോദിച്ചത്. അത് പറ്റില്ലെന്ന് പറഞ്ഞിരുന്നു. പിന്നീട് ഹൈക്കോടതി പരാമര്‍ശം നീക്കാന്‍ സുപ്രീംകോടതിയില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. അതുംപറ്റില്ലെന്ന് വ്യക്തമാക്കി. ബുധനാഴ്ച രാവിലെ പതിനൊന്ന് മണി വരെ സമയം നല്‍കിയിരുന്നു. ഇതോടെയാണ് തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്. ഇതറിയാമായിരുന്നിട്ടും സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തില്ല. രാജിക്കാര്യത്തില്‍ ഓരോ പാര്‍ട്ടികള്‍ക്കും നല്‍കുന്ന മര്യാദ പാലിച്ചു. ഇ.പി ജയരാജന്റെ കാര്യത്തിലും ശശീന്ദ്രന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. 

സി.പി.ഐ മുന്നണി മര്യാദപാലിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ദേശീയതലത്തില്‍ സി.പി.ഐയും സി.പി.എമ്മും പ്രശ്‌നങ്ങളില്ലാത്തതിനാല്‍ പ്രശ്‌നം കേരളത്തില്‍ പരിഹരിക്കാന്‍ പി.ബി നിര്‍ദ്ദേശിച്ചു. അതിനൊപ്പം മുഖ്യമന്ത്രിയുടെ വാദങ്ങളും അംഗീകരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വ്യക്തമാക്കും. രാജി നീട്ടിക്കൊണ്ടുപോയതില്‍ സി.പി.എം കേന്ദ്രനേതൃത്വം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അതൃപ്തി അറിയിച്ചിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന അവയ്‌ലബിള്‍ പി.ബിയില്‍ ഇക്കാര്യം ചര്‍ച്ചയായില്ല. പി.ബിയുടെ ഗ്രീന്‍ സിഗ്നല്‍ കിട്ടിയതോടെ സി.പി.ഐക്കെതിരെ സി.പി.എം സംസ്ഥാന നേതൃത്വം ആഞ്ഞടിക്കുമെന്ന് ഉറപ്പായി.a

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (3 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (3 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (3 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (4 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (4 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (4 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (4 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (5 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (5 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (6 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (7 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (7 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (9 hours ago)

Malayali Vartha Recommends