ജിഷ വധക്കേസിൽ ശിക്ഷ വിധി ഇന്ന്

പെരുമ്പാവൂർ ജിഷ വധകേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ഏകപ്രതിയാണ് അമീറുല്‍ ഇസ്ലാം. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസിലെ ഏക പ്രതി അമീറുല്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തില് പ്രോസിക്യൂഷനും പ്രതിഭാഗത്തിനും ശിക്ഷാ വിധി സംബന്ധിച്ച വാദം നടത്താന് കോടതി അവസരം നല്കിയിരുന്നു. ഇരുഭാഗത്തിന്റെയും വാദം പൂര്‍ത്തിയാക്കിയാണ് ഇന്ന് കേസില് വിധിപറയാനായി മാറ്റിയത്.
പ്രതിക്ക് വധ ശിക്ഷ നല്‍കുന്നതിനായി അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പരമാവധി ശിക്ഷ നല്‍കണമെന്ന് സുപ്രിം കോടതിയിലെയും ഹൈക്കോടതിയിലേയും വിധികൾ ചൂണ്ടികാട്ടി പ്രോസിക്യൂഷന് കോടതിയില് ആവശ്യപ്പെട്ടിരുന്നു.
ഡല്‍ഹി നിർഭയ കേസിന് സമാനമാണ് ജിഷയുടെ കൊലപാതകമെന്നും പോസിക്യൂഷന് വാദിച്ചു. കേസില് തുടരന്വോഷണം വേണമെന്നും പ്രതി നിരപരാധിയാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കുറ്റക്യത്യം അപൂര്വങ്ങളായി അപൂര്വമായി കണക്കാക്കരുതെന്നും പ്രതിയുടെ ഭാഗം കൂടി കണക്കിലെടുക്കണമെന്നും പ്രതിഭാഗവും കോടതിയില് ആവശ്യപ്പെട്ടിട്ടുണ്ട് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കൊലപാതകം ,ബലാല്‍സംഗം , പീഡനത്തിനായി ആയുധം ഉപയോഗിച്ച് പരിക്കേല്‍പിക്കല്‍,അന്യായമായി തടഞ്ഞുവെക്കുക, വീട്ടില്‍ അതിക്രമിച്ചു കടക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞിട്ടുള്ളത്ത്.
https://www.facebook.com/Malayalivartha


























