ഇന്നത്തെ കക്ഷിരാഷ്ട്രീയ കുടിലതന്ത്രങ്ങളില്‍പ്പെട്ട് മലീമസമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തോട് പുച്ഛമാണ്...

കൂട്ടുകാർക്ക് വാട്സാപ്പിലൂടെ ആത്മഹത്യക്കുറിപ്പ് അയച്ചശേഷം ബാങ്ക് ട്രേഡ് യൂണിയന്‍ മുന്‍ നേതാവ് വി. പ്രേമചന്ദ്ര കമ്മത്ത് (വി.പി. കമ്മത്ത് - 67) ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാത്രി 12.40-ന് 'അന്ത്യയാത്ര' എന്ന തലക്കെട്ടോടെ തന്റെ ആത്മഹത്യാക്കുറിപ്പ് കൂട്ടുകാർക്ക് അയക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ എളമക്കരയിലെ വെണ്‍ചന്ദ്ര ഹൗസിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ത്യയിലെ ബാങ്കിങ് ജീവനക്കാരുടെ ദേശീയ സംഘടനയായ AIBEA യുടെ മുന്‍കാല പ്രവര്‍ത്തകനായിരുന്നു. ലോഡ് കൃഷ്ഷ്ണ ബാങ്ക് മുന്‍ ജീവനക്കാരനായിരുന്നു. ബാങ്കിലെ അഴിമതി ക്കെതിരെയും തെറ്റായ നയങ്ങള്‍ക്കെതിരെയും ശബ്ദമുയര്‍ത്തിയതിന് ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അവഹേളനവും അവഗണനയും സാമ്പത്തിക ബുദ്ധിമുട്ടുകളും വളരെയധികം പരീക്ഷിച്ചെങ്കിലും പൊതു നന്‍മയ്ക്കായുള്ള വിപി കമ്മത്തിന്റെ പോരാട്ടങ്ങള്‍ക്ക് ഇതൊന്നും യാതൊരു വിധ തടസവും സൃഷ്ടിച്ചിരുന്നില്ല.
ബാങ്കിങ് മേഖലയിലെ അഴിമതിയ്ക്കും തൊഴിലാളി വിരുദ്ധ നടപടിക്കുമെതിരെ അദ്ദേഹം മരണം വരെ പോരാടുകയായിരുന്നു രോഗബാധിതനായതോടെ തന്റെ പോരാട്ടം അവസാനിപ്പിക്കാനും അദ്ദേഹം തയ്യാറാല്ലായിരുന്നു. ഒരു നിമിഷത്തെ മനസിന്റെ പതര്‍ച്ചയാകാം ആത്മഹത്യ എന്ന മുനമ്പിലേക്ക് അദ്ദേഹം കൊണ്ടെത്തിച്ചതെന്ന് കമ്മത്തിന്റെ സുഹൃത്തുകളും വിശ്വസിക്കുന്നു. മരിക്കുന്നതിന് തൊട്ട് മുന്‍പ് സുഹൃത്തുകള്‍ക്ക് അയച്ച 'അന്ത്യയാത്ര' എന്ന വാട്സാപ്പ് സന്ദേശം ഇങ്ങനെ;
''ബാങ്ക് ട്രേഡ് യൂണിയന്‍ രംഗത്ത് സത്യസന്ധമായി പ്രവര്‍ത്തിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്. ജീവിതത്തില്‍ കഷ്ടത അനുഭവിച്ച കാലങ്ങളില്‍ സംഘടന അഴിമതിക്കാര്‍ക്ക് ഗുണകരമായ നയസമീപനങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്തത്. ഞാനും കുടുംബവും ഇതുവഴി പെരുവഴിയിലായി. ആപത്തുകാലത്ത് സഹായിച്ച് സഹകരിക്കേണ്ട ബാധ്യതയുള്ള യൂണിയന്‍ നേതൃത്വം സര്‍ക്കുലറുകളിലൂടെ വാഗ്ദാനങ്ങള്‍ നല്‍കിയതല്ലാതെ സഹായിച്ചില്ല. വഞ്ചിക്കുകയും ചെയ്തു.
ഊമക്കത്തുകള്‍ പ്രചരിപ്പിച്ചും വീട്ടിലേക്ക് അയച്ചും ഫോണിലൂടെ വീട്ടുകാരെ നിരന്തരം ഭീഷണിപ്പെടുത്തിയും ദ്രോഹിച്ചു. നല്ലൊരു സമൂഹം പടുത്തുയര്‍ത്തുന്നതിനു വേണ്ടി പരിശ്രമിച്ചത് മിത്രങ്ങളെക്കാളേറെ ശത്രുക്കളെയാണ് സമ്മാനിച്ചത്. ഇന്നത്തെ കക്ഷിരാഷ്ട്രീയ കുടിലതന്ത്രങ്ങളില്‍പ്പെട്ട് മലീമസമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തോട് പുച്ഛമാണ്. നേരിനു വേണ്ടി പോരാടിയ എന്നെ മാറ്റിനിര്‍ത്തി.''
https://www.facebook.com/Malayalivartha


























