കാമുകിയുമായുള്ള അവിഹിത ബന്ധം തുടരാന്‍ അതിസമര്‍ത്ഥ കൊലപാതകം നടത്തിയ നിനോ മാത്യു ജയിലിലെ മേസ്തിരി

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ തൂക്കുകയർ കാത്ത് കഴിയുന്ന നിനോ മാത്യുവിന് ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിൽ മേസ്തിരിപ്പണി. കാമുകി അനുശാന്തിയുമായുള്ള അവിഹിതബന്ധം തുടരാന്‍ വിവാഹം ക്ഷണിക്കാനെന്ന വ്യാജേന വീട്ടിലെത്തി പിഞ്ച് കുഞ്ഞിനേയും കാമുകിയുടെ അമ്മായിയമ്മയെയും വെട്ടിനുറുക്കിയ നിനോ മാത്യുവിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. ജയിലിലെത്തി ഏതാനും ആഴ്ചകൾ കരച്ചിലും പിഴിച്ചിലുമായി കഴിഞ്ഞ നിനോ പിന്നീട് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. തനിക്ക് പറ്റിയ തെറ്റിൽ തരംകിട്ടുമ്പോഴൊക്കെ പശ്ചാതപിക്കുന്നുണ്ട്. നിനോ മാത്യുവിന്റെ വിദ്യാഭ്യാസവും കാര്യപ്രാപ്തിയും കണ്ടറിഞ്ഞാണ് തുടക്കത്തിൽ ജയിലിൽ ജോലികൾ നൽകിയിരുന്നത്. ആദ്യമൊക്കെ കിടന്നിരുന്ന ബ്ളോക്കിന്റെ ചുമതല മാത്രമായിരുന്നു നിനോയ്ക്ക് നൽകിയത്.
ബ്ളോക്കിൽ തടവുകാരുമായി നല്ല ബന്ധത്തിലായ നിനോ ജയിലുദ്യോഗസ്ഥർക്ക് സെല്ലിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ സഹായമായതോടെ സ്റ്റോറിന്റെ ചുമതലകൂടി നൽകി. സ്റ്റോറിലെ സാധനങ്ങളുടെ സ്റ്റോക്കും വിതരണവും കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്നതായിരുന്നു ആദ്യമൊക്കെ പണി. പിന്നീട് കമ്പ്യൂട്ടറിനും ജയിലുദ്യോഗസ്ഥരുടെ മൊബൈൽ ഫോണിനുമുണ്ടാകുന്ന തകരാറുകൾ ശരിയാക്കുന്നതിനും അതിൽ പുതിയ സോഫ്ട് വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതുമെല്ലാം നിനോയുടെ പണിയായി.
കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിനോയുടെ വൈദഗ്ധ്യം ജയിൽ ജീവനക്കാരെപ്പോലും അത്ഭുതപ്പെടുത്തി. കമ്പ്യൂട്ടർ എൻജിനീയറിംഗ് ബിരുദധാരിയായ നിനോ അങ്ങനെ ജയിലിലെ കമ്പ്യൂട്ടറുകളുടെ മാസ്റ്ററായി. സെല്ലിലെ മറ്റ് തടവുകാരുടെ മേൽനോട്ടവും ദൈനംദിന കാര്യങ്ങളുടെ ചുമതലയും ശിക്ഷിക്കപ്പെടുംമുമ്പ് ടെക്നോപാർക്കിലെ സോഫ്ട് വെയർ കമ്പനിയിലെ ഗ്രൂപ്പ് ലീഡറായിരുന്ന നിനോ മാത്യുവിനാണ്. വധശിക്ഷ വിധിച്ചവരെ സുരക്ഷാ കാരണങ്ങളാൽ അവർ പാർക്കുന്ന കണ്ടം സെല്ലിന് പുറത്തിറക്കാൻ പാടില്ലെന്നും ഒരു തരത്തിലുള്ള സ്വാതന്ത്ര്യവും അനുവദിച്ചുകൂടായെന്നുമാണ് ചട്ടമെങ്കിലും മാസങ്ങളായി സെൻട്രൽ ജയിലിലെ റൗണ്ട് ബ്ളോക്കിൽ സജീവമാണ് നിനോ മാത്യു.
തടവുപുള്ളികൾക്കുള്ള സാധനങ്ങൾ സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്റ്റോറാണ് നിനോയുടെ താവളം. ഇവിടെ തടവുകാർക്ക് ആവശ്യമായ എല്ലാ സാധനങ്ങളും നിനോ വഴിയാണ് വിതരണം. ഇവയുടെ കണക്കുകൾ സൂക്ഷിക്കുന്നതും ആവശ്യാനുസരണം സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതുമെല്ലാം നിനോതന്നെ. ഇതിനെല്ലാം ജയിലുദ്യോഗസ്ഥരുടെ മേൽനോട്ടമുണ്ടാകും. നാടിനെ ഞെട്ടിച്ച അരുംകൊലകളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിനോയെ റൗണ്ട് ബ്ളോക്കിലാണ് പാർപ്പിച്ചിരിക്കുന്നത്. ആലുവാ കൂട്ടക്കൊലക്കേസിലെ ആന്റണി, ഇരട്ടക്കൊലക്കേസിൽ ജയിലിലായ റിപ്പർ ജയാനന്ദൻ തുടങ്ങിയവരാണ് നിനോ മാത്യുവിന്റെ കൂട്ടാളികളായി റൗണ്ട് ബ്ളോക്കിൽ കഴിയുന്നവർ.
സഹപ്രവർത്തകർ തമ്മിലുള്ള പ്രണയം അതിരുവിടുകയും വേർപിരിയാനാകാത്ത വിധം വളരുകയും ചെയ്തതിന്റെ ദുരന്തഫലമായിരുന്നു മൂന്നുവർഷം മുമ്പ് ആറ്റിങ്ങലിനെ നടുക്കിയ അരുംകൊല. അവിഹിതബന്ധം തുടരാൻ കാമുകിയുടെ മകളെയും അമ്മായിയമ്മയെയും കൊലപ്പെടുത്താൻ നിനോ മാത്യു എത്തിയതു കല്യാണം ക്ഷണിക്കാനെന്ന വ്യാജേന. അനുശാന്തിയുടെ ഭർതൃമാതാവായ ഓമനയെയും മകൾ മൂന്നരവയസുകാരി സ്വസ്തികയെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഇവരുടെ അന്ത്യരംഗങ്ങൾ വീഡിയോയയിൽ പകർത്തുകയും ചെയ്താണു ക്രൂരനായ നരാധമൻ അനുശാന്തിയുടെ ഭർത്താവിനായി കാത്തിരുന്നത്.
ലിജീഷിനൊപ്പം കെഎസ്ഇബിയിൽ ഉദ്യോഗസ്ഥനാണെന്നായിരുന്നു പരിചയപ്പെടുത്തിയാണു വീട്ടിലേക്കു നിനോ എത്തിയത്. വിവാഹം ക്ഷണിക്കാനാണെന്ന വ്യാജേനയാണ് ഇയാൾ ഓമനയെക്കൊണ്ട് ലിജേഷിനെ വിളിച്ചു വരുത്തിയത്. വീട്ടിലേക്കുള്ള വഴി എങ്ങനെ മനസിലായി എന്ന് ഓമന ചോദിച്ചപ്പോൾ ലിജീഷിന്റെ വിവാഹത്തിന് വന്നിരുന്നു എന്നാണ് മറുപടി പറഞ്ഞത്. എന്നാൽ അനുശാന്തിയുമായുള്ള വിവാഹം നടക്കുമ്പോൾ ലിജീഷിന് കെഎസ്ഇബിയിൽ ജോലി കിട്ടിയിരുന്നില്ല. ഇക്കാര്യം ചോദ്യം ചെയ്തതോടെ നിനോ ആക്രമണകാരിയാവുകയായിരുന്നു
ബാഗിൽ കരുതിയിരുന്ന ബേസ്ബോൾ ബാറ്റുകൊണ്ട് ഓമനയെ അടിച്ചുവീഴ്‌ത്തി. അവരുടെ ഒക്കത്തിരുന്ന മൂന്നരവയസുകാരി സ്വസ്തികയേയും ആക്രമിച്ചു. ഇരുവരുടേയും മരണം ഉറപ്പാക്കാനായി കസേരയിൽ കാത്തിരുന്നു. ഇതിനിടയിൽ രക്തം പുരണ്ട വേഷം മാറുകയും ചെയ്തു. ഇരകളുടെ മരണം ഉറപ്പു വരുത്തിയതിന് ശേഷമാണ് നിനോ മാത്യു ലജീഷിനെ വിളിച്ചത്. അനുശാന്തിയുടെ ഭർതൃമാതാവിന്റേയും മകളുടേയും അവസാനരംഗങ്ങൾ കസേരയിൽ ഇരുന്ന് ശാന്തനായാണ് നിനോ വീക്ഷിച്ചത്. ലജീഷിനായി കാത്തിരിക്കുമ്പോൾ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ നിനോ മൊബൈലിൽ പകർത്തി വാട്സ്അപ്പിൽ കാമുകി അനുശാന്തിക്ക് അയക്കുകയും ചെയ്തു.
അനുശാന്തിയുടെ ഭർത്താവ് ലിജീഷിനെയും മാരകമായി വെട്ടിപരിക്കേൽപ്പിച്ചെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കുട്ടിയേക്കാൾ നീളമുള്ള ആയുധമുപയോഗിച്ചാണ് നിനോ മാത്യു അതിക്രൂരമായി കൊലപാതകം നടത്തിയത്, പ്രതിയുടെ ആക്രമണത്തിൽ കുട്ടിയുടെ തലച്ചോറ് ചിതറിത്തെറിച്ചിരുന്നു. കേസിൽ നിനോയ്ക്ക് വധശിക്ഷയും കൊലപാതകത്തിൽ നേരിട്ട് പങ്കെടുക്കാത്തതിനാലും ആരോഗ്യസ്ഥിതി കണക്കിലെടുത്തും സ്ത്രീയായതിനാലും അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്.
https://www.facebook.com/Malayalivartha


























