കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചത് വി.ശിവൻകുട്ടി കാരണമാണെന്ന് സി പി ഐ; ശിവൻകുട്ടി ഇതിന് മറുപടി പറയുമോ അതോ പ്രവർത്തിക്കുമോ എന്നാണ് അറിയേണ്ടത്

സി പി ഐ നേമം മണ്ഡലം സമ്മേളനത്തിലാണ് വിമർശനം ഉണ്ടായത്. ശിവൻകുട്ടിയുടെ നിലപാടാണ് ബി ജെ പി യെ ജയിപ്പിച്ചത്. ഇക്കാര്യത്തിൽ സി പി എമ്മിന്റെ നിലപാട് ഏകാധിപത്യപരമായിരുന്നു. ശിവൻകുട്ടിയെ ഇനിയും നേമത്ത് മത്സരിപ്പിച്ചാൽ ഇതേ അവസ്ഥ തന്നെയുണ്ടാകുമെന്നും സി പി ഐ പറയുന്നു. എം എൽ എ ആയിരിക്കെ ശിവൻകുട്ടി സിപിക്കെ നേതാക്കളെയും പ്രവർത്തകരെയും അകറ്റി നിർത്തി.
അതേ സമയം നേമത്ത് ബി ജെ പി യെ വളർത്തിയത് ശിവൻകുട്ടിയാണ്. അതു തങ്ങൾ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. എന്നിട്ടും ഫലമുണ്ടാകാതെ വന്നപ്പോൾ പോസ്റ്റർ ഒട്ടിച്ചു. ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനാണ് ശിവൻകുട്ടി ശ്രമിച്ചത്. അപ്പോൾ ഭൂരിപക്ഷം ബിജെപിക്ക് ഒപ്പം പോയി.
തൻ പ്രമാണിത്തമാണ് ശിവൻകുട്ടി കാണിച്ചത്. എൽ ഡി എഫ് തെരഞ്ഞടുപ്പ് യോഗം രണ്ട് തവണ മാത്രമാണ് കൂടിയത്. ബി ജെ പി സ്ഥാനാർത്ഥി ജയിക്കുമെന്ന് പ്രചരണമുണ്ടായിട്ടും അതിനെ പ്രതിരോധിക്കാൻ സി പി എം ശ്രമിച്ചില്ല. മണ്ഡലത്തിലെ സി പി ഐ കൗൺസിലർക്ക് എം എൽ എ ഫണ്ട് നൽകാൻ പോലും ശിവൻകുട്ടി തയ്യാറായില്ല. ശിവൻകുട്ടി എംഎൽഎ ആയിരിക്കെ അദ്ദേഹത്തെ കാണാൻ പോലും സി പി എം നേതാക്കൾക്ക് കഴിഞ്ഞിരുന്നില്ല.
വി.ശിവൻകുട്ടി സി പി ഐയുമായി പണ്ടും നല്ല ബന്ധത്തിലായിരുന്നില്ല. സി പി ഐക്കാർ നൽകുന്ന അപേക്ഷകൾ പോലും അദ്ദേഹം പരിഗണിച്ചിരുന്നില്ല. അതിന്റെ ഫലമാണ് അദ്ദേഹം അനുഭവിച്ചത്. സി പി ഐ ക്കാർ ഒന്നടങ്കം വോട്ട് ബഹിഷ്ക്കരിച്ചു. ശിവൻകുട്ടിയെ തോൽപ്പിക്കണമെന്ന ലക്ഷ്യം തന്നെയാണ് സി പി ഐ ക്കുണ്ടായിരുന്നത്.
ശിവൻകുട്ടി ജയിച്ചിരുന്നെങ്കിൽ അദ്ദേഹം മന്ത്രിയാകുമായിരുന്നു. ശിവൻ കുട്ടി മന്ത്രിയാകാതിരിക്കാൻ സി പി എമ്മിനുള്ളിൽ നിന്നു തന്നെ സമ്മർദ്ദമുണ്ടായി. തിരുവനന്തപുരം ജില്ലയിൽ നിന്നാണ് കടകംപള്ളി മത്സരിച്ചത്. ശിവൻകുട്ടിയും കടകംപള്ളിയും ജയിച്ചിരുന്നെങ്കിൽ ശിവൻകുട്ടി മന്ത്രിയാകുമായിരുന്നു.
ശിവൻകുട്ടിയെ പോലെ മണ്ഡലം നോക്കിയ ഒരു എം എൽ എ കേരളത്തിൽ മറ്റൊരാളില്ല. നിരന്തരം വിഷയങ്ങളിൽ ഇടപെട്ടുകൊണ്ടിരുന്നു. അക്കാലത്ത് യു ഡി എഫ് മന്ത്രിസഭയാണ് അധികാരത്തിലുണ്ടായിരുന്നത്. എന്നിട്ടും ശിവൻകുട്ടി തനിക്ക് കഴിയുന്ന വിധത്തിലൊക്കെ പ്രവർത്തിച്ചു. പക്ഷേ അതിന്റെ ഫലമുണ്ടായില്ല. കപ്പലിലെ കള്ളൻമാർ തന്നെയാണ് ശിവൻകുട്ടിയെ വീഴ്ത്തിയത്.
ഒ.രജഗോപാലിന് നേമംമടുത്ത് കഴിഞ്ഞതായി റിപ്പോർട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പിലും ശിവൻകുട്ടി നേമത്ത് നിന്നും മത്സരിക്കും. ഇത്തരം വിവാദങ്ങൾ അദ്ദേഹത്തെ സഹായിക്കുകയില്ല.
https://www.facebook.com/Malayalivartha


























