പുതുച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസിൽ നടൻ സുരേഷ് ഗോപി എം.പിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ ഉത്തരവ് ഹൈക്കോടതി പത്ത് ദിവസത്തേക്ക് കൂടി നീട്ടി

വാഹന രജിസ്ട്രേഷനിൽ നികുതി വെട്ടിച്ചെന്ന കേസിൽ നടൻ സുരേഷ് ഗോപി എം.പിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ ഉത്തരവ് ഹൈക്കോടതി പത്ത് ദിവസത്തേക്ക് കൂടി നീട്ടി. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷയും അന്ന് പരിഗണിക്കും. അതേസമയം, കേരളത്തിലുള്ളവർ വാങ്ങുന്ന വാഹനങ്ങൾക്ക് പുതുച്ചേരി വിലാസത്തിൽ രജിസ്ട്രേഷൻ നടത്തിക്കൊടുക്കുന്നതിനായി ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
പുതുച്ചേരിയിൽ മോട്ടോർ വാഹനവ കുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 1500 ഓളം വ്യാജ വിലാസങ്ങൾ കണ്ടെത്തിയെന്നും ഒരേ മേൽവിലാസത്തിൽ തന്നെ പല വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയെന്നും പൊലീസ് കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നേരത്തെ സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
സുരേഷ് ഗോപിഅന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറഞ്ഞു. അമിത വേഗത്തിന് സുരേഷ് ഗോപിയുടെ കാർ കാമറയിൽ പതിഞ്ഞെന്നും അതുപ്രകാരം പുതുച്ചേരിയിലെ വിലാസത്തിൽ നോട്ടീസ് അയച്ചെങ്കിലും അങ്ങനെയൊരു ആളില്ല എന്നാണ് മറുപടി ലഭിച്ചതെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha


























