സംസ്ഥാനത്തെ ഒരു പ്രമുഖ ആശുപത്രിയിൽ കാൻസറിന് ചികിത്സയിലായിരുന്ന മൂന്നു പേർക്ക് എച്ച് ഐ വി ബാധിച്ചതായി ആരോപണം

സംസ്ഥാനത്തെ ഒരു പ്രമുഖ ആശുപത്രിയിൽ കാൻസറിന് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾക്കും ഒരു മുതിർന്നയാളിനും എച്ച് ഐ വി ബാധിച്ചതായി ആരോപണം. ഹരിപ്പാട് സ്വദേശിനിയായ സ്കൂൾ വിദ്യാർത്ഥിനിക്ക് കാൻസർ ചികിത്സക്കിടയിൽ എച്ച്ഐവി ബാധിച്ചത് വിവാദമായിരുന്നു. ഇതേ സമയത്ത് തന്നെയാണ് 15 , 17 , 21 വയസുള്ള മൂന്നു പേർക്ക് എച്ച് ഐ വി ബാധിച്ചതായി പരാതി ഉയർന്നിരിക്കുന്നത്.
ഇതിനെതിരെ തൃശുർ കേന്ദ്രമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനായ ജോയ് കൈതാരം ഇക്കാര്യം സ്ഥിതികരിച്ചു. സ്കൂൾ വിദ്യാർത്ഥിനിയുടെ പിതാവും ഇക്കാര്യം സ്ഥിതീകരിച്ചു.
അതിനിടെ കാൻസർ ചികിത്സക്ക് വിധേയയായ ഹരിപ്പാട് സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് എച്ച് ഐ വിയുണ്ടെന്ന് സ്ഥിതീകരിക്കപ്പെട്ടതായി കുട്ടിയുടെ അഛൻ പറഞ്ഞു. കുട്ടിക്ക് എച്ച് ഐ വി ഇല്ലെന്ന് വരുത്തി തീർക്കാൻ ചെന്നൈയിൽ കുട്ടിയെ കൊണ്ടുപോയി പരിശോധന നടത്തിയിരുന്നു. തുടർന്ന് എച്ച്ഐവി ഇല്ലെന്ന് പത്രപ്രസ്താവനയും നൽകി. എന്നാൽ അത് അവാസ്തവമാണെന്ന് കുട്ടിയുടെ അച്ഛൻ നടത്തിയ പരിശോധനയിൽ മനസിലാക്കി. കുട്ടിയുടെ പിതാവ് ഇതിനകം രണ്ട് സ്ഥലങ്ങളിൽ പരിശോധന നടത്തി. രണ്ടിടത്തും റിസൾട്ട് പോസിറ്റീവായിരുന്നു.
അർബുദം ബാധിച്ച പെൺകുട്ടി ജീവിച്ചിരിക്കില്ലെന്ന് ഉറപ്പായിരുന്നു. അതു കൊണ്ടു കൂടിയാണ് ചെന്നൈയിൽ ഡോക്ടർമാർക്ക് അവർ വേണ്ടപ്പെട്ട ലാബിൽ നിന്നും പരിശോധന നടത്തി തെറ്റായ റിപ്പോർട്ട് നൽകിയത്. പെൺകുട്ടി മരിച്ചാൽ കേസിൽ നിന്നും ഊരാമെന്നാണ് ആർസിസി കരുതിയത്. എന്നാൽ ആശുപത്രിയുടെ പ്രതീക്ഷകൾ തെറ്റിച്ച് കുഞ്ഞ് ഇന്നും ജീവിച്ചിരിക്കുന്നു. ആയുർവേദ ചികിത്സയാണ് കുട്ടി ഇപ്പോൾ നടത്തുന്നത്.
കുട്ടിയുടെ പിതാവുമായി മലയാളി വാർത്ത സംസാരിച്ചിരുന്നു. ആർസിസിയിൽ നിന്നും ഇവർ വിടുതൽ വാങ്ങുകയായിരുന്നു. കാൻസർ ചികിത്സിക്കാൻ പോയ കുട്ടി എച്ച് ഐ വി ബാധിതയായതിലാണ് പിതാവിന് സങ്കടം. മകൾക്ക് എച്ച്.ഐ.വി. ഇല്ലെന്ന് ചെന്നൈയിലെ ലാബിന്റെ ഫലം വരുമ്പോൾ ഡോക്ടർമാർ ചിരിച്ചു തള്ളിയെന്നാണ് പിതാവ് പറയുന്നു. തന്റെ മകൾ എച്ച് ഐ വി ബാധിതയാണെന്ന് ഡോക്ടർക്ക് ഉറപ്പുണ്ടായിരുന്നു എന്നാണ് പിതാവ് പറയുന്നത്. ആർ സി സി തന്നെ ചതിക്കുകയായിരുന്നു എന്നാണ് കൂലി പണിക്കാരനായ പിതാവ് പറയുന്നത്.
കാൻസർ ചികിത്സിക്കാൻ പോയപ്പോൾ എച്ച് ഐ വി ബാധിച്ചിട്ടും ഒരു സഹായവും ലഭിച്ചില്ലെന്ന് പിതാവ് പറയുന്നു. തനിക്ക് മകളെ ചികിത്സിക്കാൻ പാങ്ങില്ല. സർക്കാർ പോലും ഇക്കാര്യത്തിൽ ഇടപെട്ടില്ല. കുട്ടിക്ക് എച്ച് ഐ വി ഇല്ലെന്ന ധാരണയിലാണ് സർക്കാർ. അല്ലെങ്കിൽ ഉത്തരവാദപ്പെട്ടവർ സർക്കാരിനെ അങ്ങനെയാണ് ധരിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ട റിപ്പോർട്ട് പോലും നൽകാതെ കാൻസർ ചികിത്സ കേന്ദ്രം ഒളിച്ചുകളിക്കുന്നു.
ഒരേ സമയത്ത് ചികിത്സ നടത്തിയവർക്കാണ് എച്ച് ഐ വി ബാധിച്ചത്. ഇതിൽ തമിഴ്നാട് സ്വദേശിയായ ബാലൻ ഹയർ സെക്കന്ററി വിദ്യാർത്ഥിയായിരുന്നു. ആരോഗ്യ ദൃഢഗാത്രനായ യുവാവായിരുന്നു ഇയാൾ. എച്ച് ഐ വിയാണെന്ന് സ്ഥിതികരിച്ചതോടെ കേസ് ഒതുക്കിയെന്നാണ് കേൾക്കുന്നത്. രോഗി തമിഴ് നാട്ടിലേക്ക് തിരിച്ചു പോയി.
https://www.facebook.com/Malayalivartha


























