Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

അവിഹിത ബന്ധം തുടരാന്‍ ഭര്‍തൃമാതാവിനെയും മൂന്നര വയസുകാരി മകളെയും കാമുകനെകൊണ്ട് വെട്ടിനുറുക്കിയ അനുശ്രീ ഇന്ന് ജയിലിലെ പാചക വിദഗ്ധ...

04 JANUARY 2018 12:39 PM IST
മലയാളി വാര്‍ത്ത

ആറ്റിങ്ങലില്‍ കാമുകനൊപ്പം ചേര്‍ന്ന് മകളെയും ഭര്‍തൃമാതാവിനെയും കൊലചെയ്ത കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഐ.ടി സ്ഥാപനത്തിലെ ടീം ലീഡറായിരുന്ന അനുശാന്തി ഇപ്പോൾ ജയിലിലെ ചമ്മന്തിപ്പൊടി സ്പെഷ്യലിസ്റ്റ്. എന്ത് ജോലി ഏൽപ്പിച്ചാലും ഇപ്പോൾ അനുശാന്തി അത് മടികൂടാതെ ചെയ്യും. അത് ബാത്ത് റൂം കഴുകലാകട്ടെ, സഹതടവുകാരെ കമ്പ്യൂട്ടർ പഠിപ്പിക്കലാകട്ടെ എന്തും.. പാചകം ചെയ്യാൻ പറഞ്ഞാലും സന്തോഷത്തോടെ ഏറ്റെടുക്കും.

ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അനുശാന്തി അട്ടക്കുളങ്ങര വനിതാ ജയിലിൽ ശാന്ത സ്വാഭവക്കാരിയായി കഴിയുകയാണ്. ഒരു വീട്ടമ്മയെപ്പോലുള്ള പെരുമാറ്റവും പ്രകൃതവും. ജയിലിൽ പാചകപ്പുരയുടെ ചുമതലയാണ് അനുശാന്തിയെ ഏൽപ്പിച്ചിരിക്കുന്നത്. സഹപ്രവർത്തകർ തമ്മിലുള്ള പ്രണയം അതിരുവിടുകയും വേർപിരിയാനാകാത്ത വിധം വളരുകയും ചെയ്തതിന്റെ ദുരന്തഫലമായിരുന്നു മൂന്നുവർഷം മുമ്പ് ആറ്റിങ്ങലിനെ നടുക്കിയ അരുംകൊല.

മൂന്നരവയസുകാരി മകളെയും ഭർതൃ മാതാവിനെയും കൊലപ്പെടുത്താൻ കൂട്ടുനിന്ന കുറ്റത്തിനാണ് അനുശാന്തി ജയിലിലായത്. ടെക്നോപാർക്കിലെ ഒരു ഐ.ടി കമ്പനിയിലെ ടീം ലീഡറായിരുന്ന അനുശാന്തി ജയിലിലും ചുറുചുറുക്കോടെയാണ് കാര്യങ്ങൾ ചെയ്യുന്നത്. കണ്ടറിഞ്ഞ് എല്ലാ കാര്യങ്ങളിലും മേൽനോട്ടം വഹിക്കാൻ ഒരു പ്രത്യേക വിരുതാണ് അനുശാന്തിക്കെന്ന് ജയിലുദ്യോഗസ്ഥർ പറയുന്നു.


വിദ്യാസമ്പന്നയും ടെക്നോപാർക്കിലെ ജീവനക്കാരിയുമായിരുന്ന അനുശാന്തിയ്ക്ക് ജയിലിൽ നിന്ന് ന്യായവിലയ്ക്ക് പൊതുജനങ്ങൾക്ക് വിൽപ്പന നടത്താറുള്ള ഇഡ്ഡലി, സാമ്പാർ, വിവിധ പലഹാരങ്ങൾ തുടങ്ങി എല്ലാ ഉത്പന്നങ്ങളുടേയും മേൽനോട്ടമുണ്ട്. ഇതുമാത്രമല്ല, പാചകം ചെയ്യാൻ പറഞ്ഞാലും യാതൊരു മടിയുമില്ലാതെ കർത്തവ്യം രണ്ടു കൈയും നീട്ടി സ്വീകരിക്കും. ചമ്മന്തിപ്പൊടിയാണ് അനുശാന്തിയുടെ സ്പെഷ്യൽ ഐറ്റം. പുറത്തുവിൽക്കാനുള്ള ചമ്മന്തിപ്പൊടി ഉണ്ടാക്കുന്നതിൽ കേമിയാണ്. ജയിലിലെ ജോലികൾക്ക് അനുശാന്തിയ്ക്ക് ദിവസം 138 രൂപ ശമ്പളമായി കിട്ടുന്നുണ്ട്.

ഒരു നിമിഷം പോലും പഴയകാര്യങ്ങൾ ഓർത്ത് സങ്കടപ്പെടാൻ അനുശാന്തി തയാറല്ല. എപ്പോഴും എന്തെങ്കിലും ജോലികളിൽ ഏർപ്പെടാനാണ് ഇഷ്ടം. കംമ്പ്യൂട്ടർ പരിജ്ഞാനത്തിൽ, ഇരട്ടക്കൊലക്കേസിൽ തൂക്കുകയർ വിധിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കാമുകൻ നിനോ മാത്യുവിനോളം പ്രാഗത്ഭ്യം അനുശാന്തിയ്ക്കില്ലെങ്കിലും കഴിഞ്ഞ വർഷം ജയിലിലെ വെൽഫെയർ ബോർഡിന്റെ കമ്പ്യൂട്ടർ സാക്ഷരത ക്ലാസുകളിൽ അനുശാന്തി അന്തേവാസികളെ കമ്പ്യൂട്ടർ പഠിപ്പിക്കുന്നതിന് സഹായിയായിട്ടുണ്ട്.

രണ്ടാം ബ്ലോക്കിൽ മറ്റൊരു ജീവപര്യന്തം തടവുകാരിക്കൊപ്പമാണ് അനുശാന്തി കഴിയുന്നത്. അട്ടക്കുളങ്ങര വനിതാ ജയിലിലെ ഏക ഇരട്ട ജീവപര്യന്തം തടവുകാരിയും അനുശാന്തിയാണ്. അച്ചടക്കത്തിന്റെ കാര്യത്തിലും എൻജിനിയറിംഗ് ബിരുദധാരിയായ അനുശാന്തി ജയിലിൽ വിട്ടുവീഴ്ച ചെയ്യാറില്ല. ജയിൽ അധികൃതരോടും സഹതടവുകാരോടും വിനയത്തോടെയുള്ള പെരുമാറ്റം. ജയിലിൽ എത്തി നാലാം വർഷത്തോടുക്കുമ്പോഴും ഒരു പരാതി പോലും അനുശാന്തിക്കെതിരെ ഉയർന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

സ്വന്തം മകളുടേയും ഭര്‍തൃമാതാവിന്റേയും കൊലപാതകത്തിലേക്ക് നയിച്ച അനുശാന്തിയുടെ കഥ ആരേയും ഞെട്ടിക്കുന്നതായിരുന്നു. എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരു മാനസിക നിലയിലായിരുന്നു അന്ന് അനുശാന്തി. എട്ട് മാസം മാത്രമാണ് അനുശാന്തി-നിനോ പ്രണയത്തിനുള്ളത്. ഇതിനിടെ ഇവര്‍ വാട്ട്‌സ് ആപ്പിലൂടെ നഗ്ന ചിത്രങ്ങള്‍ കൈമാറുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തിരുന്നു.


അവിഹിതബന്ധം തുടരാൻ കാമുകിയുടെ മകളെയും അമ്മായിയമ്മയെയും കൊലപ്പെടുത്താൻ നിനോ മാത്യു എത്തിയതു കല്യാണം ക്ഷണിക്കാനെന്ന വ്യാജേനയായിരുന്നു. അനുശാന്തിയുടെ ഭർതൃമാതാവായ ഓമനയെയും മകൾ സ്വസ്തികയെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഇവരുടെ അന്ത്യരംഗങ്ങൾ വീഡിയോയയിൽ പകർത്തുകയും ചെയ്താണു ക്രൂരനായ നരാധമൻ അനുശാന്തിയുടെ ഭർത്താവിനായി കാത്തിരുന്നത്. ലിജേഷിനെ വധിക്കാന്‍ പ്രതി നിനോ മാത്യു ശ്രമിച്ചെങ്കിലും നടന്നില്ല.


ലിജീഷിനൊപ്പം കെഎസ്ഇബിയിൽ ഉദ്യോഗസ്ഥനാണെന്നായിരുന്നു പരിചയപ്പെടുത്തിയാണു വീട്ടിലേക്കു നിനോ എത്തിയത്. വിവാഹം ക്ഷണിക്കാനാണെന്ന വ്യാജേനയാണ് ഇയാൾ ഓമനയെക്കൊണ്ട് ലിജേഷിനെ വിളിച്ചു വരുത്തിയത്. വീട്ടിലേക്കുള്ള വഴി എങ്ങനെ മനസിലായി എന്ന് ഓമന ചോദിച്ചപ്പോൾ ലിജീഷിന്റെ വിവാഹത്തിന് വന്നിരുന്നു എന്നാണ് മറുപടി പറഞ്ഞത്. എന്നാൽ അനുശാന്തിയുമായുള്ള വിവാഹം നടക്കുമ്പോൾ ലിജീഷിന് കെഎസ്ഇബിയിൽ ജോലി കിട്ടിയിരുന്നില്ല. ഇക്കാര്യം ചോദ്യം ചെയ്തതോടെ നിനോ ആക്രമണകാരിയാവുകയായിരുന്നു

ബാഗിൽ കരുതിയിരുന്ന ബേസ്ബോൾ ബാറ്റുകൊണ്ട് ഓമനയെ അടിച്ചുവീഴ്‌ത്തി. അവരുടെ ഒക്കത്തിരുന്ന മൂന്നര വയസുകാരി സ്വസ്തികയേയും ആക്രമിച്ചു. ഇരുവരുടേയും മരണം ഉറപ്പാക്കാനായി കസേരയിൽ കാത്തിരുന്നു. ഇതിനിടയിൽ രക്തം പുരണ്ട വേഷം മാറുകയും ചെയ്തു. ഇരകളുടെ മരണം ഉറപ്പു വരുത്തിയതിന് ശേഷമാണ് നിനോ മാത്യു ലജീഷിനെ വിളിച്ചത്. അനുശാന്തിയുടെ ഭർതൃമാതാവിന്റേയും മകളുടേയും അവസാനരംഗങ്ങൾ കസേരയിൽ ഇരുന്ന് ശാന്തനായാണ് നിനോ വീക്ഷിച്ചത്. വാട്ടസ് ആപ്പ് വഴിയായിരുന്നു അനുശാന്തിയുടേയും നിനോ മാത്യുവിന്റേയും ഓപ്പറേഷന്‍. കൊല നടത്തിയതിന് ശേഷം വീട്ടില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ അനുശാന്തി ഫോട്ടോ സഹിതം വാട്ട്‌സ്ആപ്പിലൂടെ നിനോക്ക് മെസേജേ് അയച്ചിരുന്നു.

കുട്ടിയേക്കാൾ നീളമുള്ള ആയുധമുപയോഗിച്ചാണ് നിനോ മാത്യു അതിക്രൂരമായി കൊലപാതകം നടത്തിയത്, പ്രതിയുടെ ആക്രമണത്തിൽ കുട്ടിയുടെ തലച്ചോറ് ചിതറിത്തെറിച്ചിരുന്നു. കേസിൽ നിനോയ്ക്ക് വധശിക്ഷയും കൊലപാതകത്തിൽ നേരിട്ട് പങ്കെടുക്കാത്തതിനാലും ആരോഗ്യസ്ഥിതി കണക്കിലെടുത്തും സ്ത്രീയായതിനാലും അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (6 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (7 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (9 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (9 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (10 hours ago)

Malayali Vartha Recommends