വീട്ടിൽ ആരുമില്ല... മെസ്സേജ് കണ്ട് കാമുകിയെകാണാൻ പര്‍ദ്ദയണിഞ്ഞ് കുട്ടികാമുകൻ ഇറങ്ങി ; കുശലാന്വേഷണത്തിന് എത്തിയ അയൽവാസി സംഭവം പൊളിച്ചടുക്കി: എട്ടിന്റെ പണി കിട്ടിയ 17കാരന്റെ അമ്മയുടെ മൊഴി പുറത്ത്

പര്‍ദ്ദയണിഞ്ഞ് കാമുകിയെ കാണാന്‍ പോയ കുട്ടികാമുകനെ നാട്ടുകാര്‍ കയ്യോടു പിടിച്ച സംഭവത്തില്‍ ആണ്‍കുട്ടിയുടെ മാതാവിന്റെ മൊഴി പുറത്ത്. കുട്ടികാമുകന്റെ മാതാവിന്റെ വാക്കുകള്‍ ഇങ്ങനെ…മകന്‍ പര്‍ദ്ദ ചോദിച്ചത് കൂട്ടുകാരെ കളിപ്പിക്കാനെന്ന പേരില്‍. ഇത് പ്രശ്നമാവുമെന്ന് ചൂണ്ടിക്കാട്ടിയിട്ടും അവന്‍ പിന്മാറാന്‍ തയ്യാറായില്ല.
നിര്‍ബന്ധത്തിന് വഴങ്ങി കറുത്ത പര്‍ദ്ദ നല്‍കി. മകന്‍ പൊലീസ് സ്റ്റേഷനിലാണന്നറിയുന്നത് സമീപത്ത് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ്”. പോലീസിനു നല്‍കിയ മൊഴിയിലാണ് അവര്‍ ഇങ്ങനെ പറഞ്ഞത്.
കഴിഞ്ഞ ദിവസം പോഞ്ഞാശേരിയിലായിരുന്നു സംഭവം. വിദ്യാര്‍ത്ഥിയുടെ വിവരക്കേടെന്ന് തിരിച്ചറിഞ്ഞ് സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. മാതാവിനെയും വിദ്യാര്‍ത്ഥിയെയും കാര്യത്തിന്റെ ഗൗരവം പറഞ്ഞുമനസ്സിലാക്കിയെന്നും ആവശ്യമായ ബോധവല്‍ക്കരണം നടത്തി മടക്കി അയക്കുകയായിരുന്നെന്നാണ് പെരുമ്പാവൂര്‍ പോലീസ് പറയുന്നു.
പട്ടിപ്പാറയില്‍ നിന്നുള്ള 17 കാരന്‍ കാമുകനാണ് മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലെന്ന് സന്ദേശമയച്ച കാമുകിയെ കാണാന്‍ പര്‍ദ്ദയണിഞ്ഞ് കൂട്ടുകാരന്റെ ബൈക്കില്‍ യാത്രതിരിച്ചത്. അയല്‍വാസിയായ വീട്ടമ്മ പരിചയമില്ലാത്ത സ്ത്രീയെക്കണ്ട്് കുശലാന്വേഷണത്തിന് എത്തിയതാണ് പുലിവാലായത്.
https://www.facebook.com/Malayalivartha


























