പ്രാസാദ ശുദ്ധിയും ബിംബ ശുദ്ധിയും പൂര്‍ത്തിയായി; മകരവിളക്കിനായി തയ്യാറെടുത്ത് ശബരിമല

ശബരിമലയിൽ മകരവിളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മകരവിളക് ദർശനത്തിനായി ഭക്തജന പ്രവാഹം. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ആരംഭിച്ചു. പ്രാസാദ ശുദ്ധിയും ബിംബ ശുദ്ധിയും പൂര്‍ത്തിയായി. ഇന്നലെ പന്തളത്തു നിന്നും ആചാരപൂര്‍വം ശ്രീകൃഷ്ണ പരുന്ത് ആകാശത്ത് വട്ടമിട്ടതോടെ പുറപ്പെട്ടതിരുവാഭരണ ഘോഷയാത്ര രണ്ടാംനാള്‍ പ്രയാണം തുടരുകയാണ്. പന്തളത്ത് നിന്നും ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര നാളെ സന്നിധാനത്ത് എത്തിച്ചേരും.
ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 22 അംഗ സംഘമാണ് തിരുവാഭരണ പേടകങ്ങള്‍ തലയിലേറ്റുന്നത്. ഇന്ന് പുലര്‍ച്ചെ അയിരൂര്‍ പുതിയകാവില്‍ നിന്നും യാത്രതിരിച്ച തിരുവാഭരണ ഘോഷയാത്ര രാത്രി ളാഹയിലെ വനം സത്രത്തില്‍ തങ്ങും. നാളെ രാവിലെ പ്ലാപ്പള്ളി, നിലയ്ക്കല്‍ അട്ടത്തോട് വലിയാനവട്ടം, നീലിമല വഴി സന്നിധാനത്ത് എത്തും.
ഈ സമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേത്യത്യത്തില്‍ തിരുവാഭരണ യാത്രക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടു പോകും.
വൈകിട്ട് 6.45 ന് തിരുവാഭരണങ്ങള്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി ദൃശ്യമാകും.
https://www.facebook.com/Malayalivartha






















