മുഖ്യമന്ത്രിയുടെ ധന ഉപദേഷ്ടാവ് ഗീതാഗോപിനാഥും ധനമന്ത്രി ഡോ.തോമസ് ഐസക്കും തമ്മിൽ പരസ്യമായി ഏറ്റുമുട്ടി

മുഖ്യമന്ത്രിയുടെ ധന ഉപദേഷ്ടാവ് ഗീതാഗോപിനാഥും ധനമന്ത്രി ഡോ.തോമസ് ഐസക്കും പരസ്യമായി ഏറ്റുമുട്ടി. ധനമന്ത്രിയുമായി നടത്തിയ കൂടികാഴ്ചക്കിടയിലാണ് ഐസക് ഗീതാ ഗോപിനാഥിനെ ഇരുത്തി കളഞ്ഞത്. ഗീത കരുതുന്നതു പോലെയല്ല കേരളത്തിന്റെ മനശാസ്ത്രമെന്നും ഐസക് പറഞ്ഞതായാണ് വിവരം.
സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ച് ഗീതാ ഗോപിനാഥ് നടത്തിയ പത്ര പ്രസ്താവനക്കെതിരെ ധനമന്ത്രിക്ക് അമർഷവും വേദനയുമുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ സ്വന്തം ആൾ എന്ന നിലയ്ക്ക് അവർക്ക് എന്തിനുമുള്ള അവകാശമുണ്ടല്ലോ എന്ന് ഐസക് പരിഹസിക്കുന്നുമുണ്ടന്നാണ് വിവരം.
ഐസക്കിനോടുള്ള പിണറായിയുടെടെ മനോഭാവമാണ് ഗീതയുടെ പരസ്യ പ്രസ്താവനയിലൂടെ കേരളം കണ്ടത്. ഇന്ത്യ കണ്ട എണ്ണപ്പെട്ട സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളാണ് ഐസക്. ഐ.എസ് ഗുലാത്തിയുടെയും മറ്റും ശിഷ്യൻ. അമർത്യാസെന്നുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി. ഇങ്ങനെയൊരാളുടെ സാമ്പത്തിക മാനേജ്മെന്റാണ് പൊള്ളയെന്ന് ഗീത പറഞ്ഞത്. ഇത്രയും പറയാൻ ഗീത വളർന്നോ എന്നും കേരളം സംശയിക്കുന്നു.
ഗീതാ ഗോപിനാഥിന്റെ പ്രസ്താവനക്കെതിരെ സി പി എം സംസ്ഥാന കമ്മിറ്റിയിലും അതിരൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ട്. കാരണം കേരളത്തിലെ സി പി എമ്മിന്റെ നട്ടെല്ല് ശമ്പളക്കാരും പെൻഷൻകാരുമാണ്. അവരാണ് സി പി എമ്മിനെ വളർത്തുന്നത്. അവർക്കെതിരെയാണ് ഗീതാ ഗോപിനാഥ് സംസാരിച്ചത്. പാർട്ടിയെ വളർത്തുന്നവർക്കെതിരെ സംസാരിക്കുമ്പോൾ സൂക്ഷിച്ച് വേണമെന്നാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ മനസിലിരുപ്പ്. വരും ദിവസങ്ങളിൽ ഐസക് ഗീതക്കെതിരെ പരസ്യമായി രംഗത്തെത്തിയേക്കാം.
ഐസകിനെ ഗീത കണ്ടിരുന്നു. അതോ ഐസക് ഗീതയെ കണ്ടോ എന്നും സംശയിക്കുന്നവരുണ്ട്. ഐസക്കിന്റെ പരിചയ സമ്പത്തൊന്നും ഗീത കണക്കിലെടുക്കുന്നില്ല. അങ്ങനെ മൈൻഡ് ചെയ്യേണ്ടതില്ലെന്ന് ചിലപ്പോൾ മുഖ്യമന്ത്രി പറഞ്ഞിരിക്കാം. ഐസക് ആരുമല്ലെന്ന് കാണിക്കാനാണ് ഗീതയെ മുഖ്യമന്ത്രി തന്റെ ഉപദേഷ്ടാവാക്കിയത്. ഉപദേശമൊക്കെ മുഖ്യമന്ത്രിക്ക് നൽകിയാൽ മതിയെന്നാണ് ഐസക്കിന്റെ വിചാരം. തന്നെ ഉപദേശിക്കാൻ ഗീത വളർന്നില്ലെന്നും ഐസക് പറയുന്നു. കേരളത്തിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് തന്നെ ഉപദേശിക്കേണ്ടതില്ലെന്നും ഐസക് ഗീതയോട് പറഞ്ഞതായാണ് വിവരം. അതോടെ ഉപദേശി ഉപദേശം മതിയാക്കി പോയത്രേ.
https://www.facebook.com/Malayalivartha






















