ഇന്ത്യൻ പൗരന്മാരെ രണ്ടു തരത്തിലാക്കുന്ന പാസ്പോർട്ട് പരിഷ്കരണം മൗലികാവകാശങ്ങളുടെ ലംഘനം; സാധാരണ തൊഴിലാളികളെയും അഭ്യസ്തവിദ്യരെയും രണ്ടായി തിരിക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ത്യൻ പൗരന്മാരെ രണ്ടു തരത്തിലാക്കുന്ന പാസ്പോർട്ട് പരിഷ്കരണം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും എല്ലാ പൗരന്മാരെയും ഒന്നായി കാണുന്ന മൗലിക അവകാശത്തിന്‍റെ നിഷേധമാണ് കേന്ദ്രസര്‍ക്കാരിന്‍റെ നടപടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇസിആര്‍) പാസ്‌പോര്‍ട്ടുകള്‍ ഓറഞ്ച് നിറത്തിലും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവ നീലനിറത്തിലുമാണ് ഇനി ഉണ്ടാവുക എന്ന് കേന്ദ്ര ഗവർമെന്റ് പ്രഖ്യാപിച്ചിരുന്നു.
സാധാരണ തൊഴിലാളികളെയും അഭ്യസ്തവിദ്യരെയും രണ്ടായി തിരിക്കുന്ന തീരുമാനമാണിത്. പത്താംതരം പാസാകാത്ത തൊഴിലാളികൾ രണ്ടാംതരക്കാരായി പരിഗണിക്കപ്പെടും എന്ന അവസഥയാണ് ഈ തീരുമാനത്തിലൂടെ നടപ്പാകുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജോലിക്കായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് മഹാഭൂരിപക്ഷവും സാധാരണ തൊഴിലാളികളാണ്. അവർക്കുള്ള പാസ്പോർട്ടിന് പ്രത്യേക നിറം നൽകിയാൽ ഇതര രാജ്യങ്ങളിലെത്തുമ്പോൾ അവർ രണ്ടാംതരക്കാരാണ് എന്ന പ്രതീതിയാണ് സൃഷ്ടിക്കുകയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഈ തരം തിരിക്കൽ തൊഴിലവസരം നഷ്ടപ്പെടുന്നതിലേക്കും അപമാനിക്കപ്പെടുന്നതിലേക്കും നയിക്കും. സ്വന്തം രാജ്യം തന്നെ പൗരൻമാരെ ഇങ്ങനെ തരംതിരിക്കുന്നതിന്‍റെ ഗൗരവം മനസ്സിലാക്കി തീരുമാനം കേന്ദ്ര സർക്കാർ തിരുത്താൻ തയ്യാറാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
https://www.facebook.com/Malayalivartha






















