കേന്ദ്ര സര്‍ക്കാരിനെ കളിയാക്കി വാര്‍ത്തയിറങ്ങുമ്പോള്‍ രാമേട്ടനെ ഒരുനാള്‍ മുമ്പെ പുറത്തെത്തിക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ ചര്‍ച്ച സജീവം; സര്‍ക്കാരിനോ പാര്‍ട്ടിക്കോ ജാമ്യം നില്‍ക്കാനാവാത്തതിനാല്‍ ജാമ്യത്തിനായുള്ള വഴിയിങ്ങനെ...
അറ്റ്‌ലസ് രാമചന്ദ്രനെ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ആരും രക്ഷിച്ചില്ലെങ്കിലും രാമചന്ദ്രന്‍ ഇറങ്ങുമെന്ന വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിച്ച രാമചന്ദ്രന്‍ സാധാരണ ഗതിയില്‍ പുറത്തിറങ്ങാന്‍ വീണ്ടും ഏഴെട്ടുമാസമെടുക്കും. മാത്രമല്ല പുറത്തിറങ്ങുന്നതിന് മുമ്പ് അടുത്ത കേസ് ചാര്‍ജ് ചെയ്യുകയും ചെയ്യും. ഇതൊന്നുമറിയാതെ കുപ്രചാരണം നടത്തുന്നവര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ കണ്ടില്ലെന്ന് നടിക്കുന്നവരാണ്. അദ്ദേഹം പുറത്തിറങ്ങരുതെന്ന് ആരൊക്കെയോ ആഗ്രഹിക്കുന്നതുപോലെ...
ഒരു കേസുകൂടി തീര്‍പ്പാക്കിയാല്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനാകുമെന്ന വാര്‍ത്തകളാണ് വരുന്നത്. ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ വഴി മോചനം ഉടന്‍ സാധ്യമാകുമെന്ന് രാമചന്ദ്രന്റെ മോചനശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ബിജെപി. എന്‍.ആര്‍.ഐ. സെല്‍ സംസ്ഥാന കണ്‍വീനര്‍ എന്‍. ഹരികുമാര്‍ പറയുന്നു. എന്നാല്‍ ഇപ്പോഴും കീറാമുട്ടികള്‍ ഏറെയാണ്. ഡല്‍ഹിയിലെ വജ്രവ്യാപാരികളാണ് മോചനത്തിന് ഇപ്പോള്‍ തടസ്സം. ഇവരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഡല്‍ഹിയിലെ വജ്ര വ്യാപാരികള്‍ക്ക് ഏഴര മില്ല്യണ്‍ ദിര്‍ഹമാണ് രാമചന്ദ്രന്‍ നല്‍കാനുള്ളത്. പത്ത് മില്ല്യണില്‍ അധികം കൊടുക്കാനുള്ളവര്‍ പോലും ധാരണയിലെത്തി. എന്നാല്‍ ഇവര്‍ ഗാരന്റി വേണമെന്ന പിടിവാശിയിലും. ബിജെപിയുടെ ദേശീയ നേതാവ് അരവിന്ദ് മേനോന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്. ഹരികുമാറും സജീവമായി ഇടപെടുന്നു. ഗാരന്റി കൊടുക്കാന്‍ സര്‍ക്കാരിന് കഴിയില്ല. പാര്‍ട്ടിക്കും പറ്റില്ല. ഇതാണ് ഇപ്പോള്‍ രാമചന്ദ്രന്റെ മോചനത്തിനുള്ള തടസ്സം. ഈ പടിവാശിക്ക് പിന്നീല്‍ മലയാളിയായ ബിസിനസ്സുകാര്‍ ഉണ്ടോയെന്നും സംശയമുണ്ട്. ദുബായിലെ കേസ് വഷളാക്കിയതിന് പിന്നിലും ചില ശക്തികളുണ്ടായിരുന്നു. ഇവര്‍ രാമചന്ദ്രന്റെ മോചനത്തിന് ഇപ്പോഴും തടസ്സം നില്‍ക്കുകയാണ്. വിഷയത്തില്‍ മോദി ഇടപെട്ടതോടെ ഇവര്‍ അണിയറയിലേക്ക് പിന്‍വലിഞ്ഞു. എന്നാല്‍ ഇപ്പോഴും പാരകളുണ്ടെന്നാണ് വിലയിരുത്തല്‍.
ഡല്‍ഹിയിലെ വ്യവസായികളുമായുള്ള ചര്‍ച്ച ഉടന്‍ പൂര്‍ത്തിയാകും. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സജീവമായി തന്നെ കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. രാമചന്ദ്രന്‍ ജയില്‍ മോചിതനായാല്‍ ഉറപ്പായും പണം കിട്ടുമെന്ന വാക്കാണ് ബിജെപി നേതാക്കള്‍ കടം നല്‍കിയവര്‍ക്ക് കൊടുക്കുന്നത്. അതിനുള്ള ആസ്തി രാമചന്ദ്രനുണ്ട്. അതുകൊണ്ട് തന്നെ ഗാരന്റിയെന്ന പിടിവാശിയില്‍ നിന്ന് പിന്മാറണമെന്നാണ് ആവശ്യം. അതിനിടെ മറ്റ് വ്യവസായികളെ പ്രശ്‌നത്തില്‍ ഇടപെടുത്തി ഡല്‍ഹിക്കാരെ അനുനയിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. രാമചന്ദ്രന്റെ മോചനത്തില്‍ നിര്‍ണ്ണായക സഹായം ചെയ്തത് ബിആര്‍ ഷെട്ടിയാണ്. ഷെട്ടിയെ പോലുള്ളവരുടെ സഹായവും ബിജെപി നേതാക്കള്‍ തേടുന്നുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്നാണ് സൂചന.
ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരേ കേസ് നല്‍കിയത്. നല്‍കിയ വായ്പകള്‍ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ കൂട്ടമായി കേസ് നല്‍കിയത്. ഇതിനെത്തുടര്‍ന്ന് 2015 ഓഗസ്റ്റ് മാസത്തില്‍ അദ്ദേഹം ദുബായില്‍ ജയിലിലായി. കൂടെ മകള്‍ മഞ്ജുവും മരുമകന്‍ അരുണിനും കോടതി ജയില്‍ ശിക്ഷ വിധിച്ചു. മഞ്ജു കടുത്ത ജാമ്യവ്യവസ്ഥകളോടെ പുറത്തിറങ്ങിയെങ്കിലും അറ്റ്‌ലസ് രാമചന്ദ്രനും മരുമകന്‍ അരുണും ഇപ്പോഴും ജയിലിലാണ്. ബാങ്കുകളുമായി ഒത്തുതീര്‍പ്പിലെത്തിയെങ്കിലും, സ്വര്‍ണം വാങ്ങാന്‍ വായ്പനല്‍കിയ വ്യക്തി നല്‍കിയ കേസ് ധാരണയിലെത്തിയിട്ടില്ല.
കേന്ദ്രമന്ത്രി സുഷമാസ്വരാജും ഒ. രാജഗോപാല്‍ എംഎ!ല്‍എ.യും ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനവും പ്രശ്‌നത്തില്‍ സജീമായി ഇടപെടുന്നുണ്ട്. ഒമാനിലെ അറ്റ്‌ലസിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രി എന്‍.എം.സി. ഹെല്‍ത്ത് കെയര്‍ വാങ്ങിയിരുന്നു. ബി.ആര്‍. ഷെട്ടി നേരിട്ടിടപെട്ടാണ് രാമചന്ദ്രനെ സഹായിക്കാന്‍ മുന്നോട്ട് വന്നതെന്നും ഇതുമായി ബന്ധപ്പെട്ട് നൂറ് മില്യണ്‍ യു.എ.ഇ. ദിര്‍ഹം എന്‍.എം.സി. നേരിട്ട് ബാങ്കുകള്‍ക്ക് നല്‍കുമെന്നും ബിജെപി. എന്‍.ആര്‍.ഐ. സെല്‍ സംസ്ഥാന കണ്‍വീനര്‍ കൂടിയായ ഹരികുമാര്‍ പറയുന്നു.
ബാങ്കുകള്‍ക്ക് വായ്പതിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് രാമചന്ദ്രന്‍ അറസ്റ്റിലായത്. പ്രധാനപ്പെട്ട 23 കേസില്‍ 22 എണ്ണവും ഒത്തുതീര്‍പ്പാക്കാന്‍ എതിര്‍കക്ഷികള്‍ സമ്മതിച്ചിട്ടുണ്ട്. രാമചന്ദ്രന്റെ നാട്ടിലെയും വിദേശത്തെയും സ്വത്തുവിവരങ്ങള്‍ എതിര്‍കക്ഷികളെ അറിയിച്ചിട്ടുണ്ട്. പുറത്തുവന്നാലുടന്‍ ബാധ്യത തീര്‍ക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നും ധരിപ്പിച്ചിട്ടുണ്ട്. രാമചന്ദ്രന്റെ കുടുംബാംഗങ്ങള്‍ ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി ചര്‍ച്ച നടത്തിയിരുന്നു. ബാധ്യതാവിവരങ്ങള്‍ ഇദ്ദേഹംവഴി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും ബിജെപി. ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിനും കൈമാറി. നിലവില്‍ രണ്ടു വ്യക്തികളുമായുള്ള കേസാണ് തീരാനുള്ളത്. ഡല്‍ഹിയില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശികളാണ് ഇവര്‍.
ആദ്യഘട്ട ചര്‍ച്ചകളില്‍ ഇവര്‍ ഒത്തുതീര്‍പ്പിനു സമ്മതിച്ചിട്ടില്ല. ഇവരും കേസ് പിന്‍വലിച്ചാല്‍ മോചനം എളുപ്പമാകും. ഇവരോട് മധ്യസ്ഥര്‍ ചര്‍ച്ച തുടരുകയാണ്. രാമചന്ദ്രന്റെ ആരോഗ്യം മോശമായ സ്ഥിതിക്ക്, അദ്ദേഹത്തെ എത്രയുംവേഗം നാട്ടിലെത്തിക്കണമെന്നാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നത്. ബിജെപിയുടെ വിദേശസെല്ലുകളുടെ ചുമതലയുള്ള രാംമാധവ് അവിടെയും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. സ്വത്തുവിവരം അറിഞ്ഞതോടെ, രാമചന്ദ്രന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ കേസില്‍നിന്നു പിന്മാറും എന്നാണ് ബാങ്കുകള്‍ അറിയിച്ചത്. കടം വീട്ടാന്‍ അദ്ദേഹത്തിനു ശേഷിയുണ്ടെന്നു ബോധ്യമായതോടെയാണിത്. എംബസിവഴി ഇതിനുള്ള രേഖകള്‍ കൈമാറി എന്നാണ് വിവരം.
2015 ആഗസ്റ്റിലാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബൈയിലെ ജയിലിലായത്. 3.40 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബൈ കോടതി ശിക്ഷിച്ചത്. അറ്റ്‌ലസ് ജൂവലറിയുടെ 50 ബ്രാഞ്ചുകളുടെ ഉടമയായിരുന്ന രാമചന്ദ്രന് 22 ബാങ്കുകളിലുമായി 500 ദശലക്ഷം ദിര്‍ഹത്തിന്റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ 22 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് രാമചന്ദ്രനെതിരെ നടപടി സ്വീകരിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെയും മധ്യസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന് ബാങ്കുകള്‍ ഒത്തുതീര്‍പ്പിന് സന്നദ്ധത അറിയിച്ചു.
യു.എ.ഇ വിടാതെ കടബാധ്യത തീര്‍ക്കാന്‍ സന്നദ്ധമാണെന്ന് രാമചന്ദ്രന്റെ ഭാര്യ സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. കടംവീട്ടാനുള്ള സ്വത്തുവകകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ബാധ്യത തീര്‍ക്കാന്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ആശുപത്രികള്‍ നേരത്തെ എന്‍.എം.സി ഗ്രൂപ്പിന് വിറ്റിരുന്നു. 1990ല്‍ കുവൈറ്റ് യുദ്ധ സമയത്ത് തകര്‍ന്ന ശേഷം പിടിച്ചുകയറിയാണ് അറ്റ്‌ലസിന്റെ ബിസിനസ് സാമ്രാജം വികസിപ്പിച്ചത്. 350 കോടി ദിര്‍ഹത്തിന്റെ വാര്‍ഷിക വിറ്റുവരവുണ്ടായിരുന്ന സ്ഥാപനമാണ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞത്. 19 ജൂവലറികള്‍ ദുബൈയില്‍ മാത്രം അറ്റ്‌ലസിനുണ്ടായിരുന്നു.
പ്രതിസന്ധിവന്നതോടെ യു.എ.ഇക്ക് പുറമെ സൗദി, കുവൈത്ത്, ദോഹ, മസ്‌കറ്റ് എന്നിവിടങ്ങളിലെ ശാഖകള്‍ക്കും പൂട്ടുവീണു. ജൂവലറികള്‍ക്കും ആശുപത്രികള്‍ക്കും പുറമെ സിനിമാ നിര്‍മ്മാണം, സിനിമാ അഭിനയം, അക്ഷരശ്ലോകം എന്നിവയും അദ്ദേഹത്തിന്റെ ഇഷ്ടമേഖലകളായിരുന്നു.
ഒരു കേസുകൂടി തീര്‍പ്പാക്കിയാല്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനാകും. ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലും വഴി മോചനം ഉടന്‍ സാധ്യമാകുമെന്ന് രാമചന്ദ്രന്റെ മോചനശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ബിജെപി. എന്‍.ആര്‍.ഐ. സെല്‍ സംസ്ഥാന കണ്‍വീനര്‍ എന്‍. ഹരികുമാര്‍ പറയുന്നു. എന്നാല്‍ ഇപ്പോഴും കീറാമുട്ടികള്‍ ഏറെയാണ്. ഡല്‍ഹിയിലെ വജ്രവ്യാപാരികളാണ് മോചനത്തിന് ഇപ്പോള്‍ തടസ്സം. ഇവരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഡല്‍ഹിയിലെ വജ്ര വ്യാപാരികള്‍ക്ക് ഏഴര മില്ല്യണ്‍ ദിര്‍ഹമാണ് രാമചന്ദ്രന്‍ നല്‍കാനുള്ളത്. പത്ത് മില്ല്യണില്‍ അധികം കൊടുക്കാനുള്ളവര്‍ പോലും ധാരണയിലെത്തി. എന്നാല്‍ ഇവര്‍ ഗാരന്റി വേണമെന്ന പിടിവാശിയിലും. ബിജെപിയുടെ ദേശീയ നേതാവ് അരവിന്ദ് മേനോന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്. ഹരികുമാറും സജീവമായി ഇടപെടുന്നു. ഗാരന്റി കൊടുക്കാന്‍ സര്‍ക്കാരിന് കഴിയില്ല. പാര്‍ട്ടിക്കും പറ്റില്ല. ഇതാണ് ഇപ്പോള്‍ രാമചന്ദ്രന്റെ മോചനത്തിനുള്ള തടസ്സം. ഈ പടിവാശിക്ക് പിന്നീല്‍ മലയാളിയായ ബിസിനസ്സുകാര്‍ ഉണ്ടോയെന്നും സംശയമുണ്ട്. ദുബായിലെ കേസ് വഷളാക്കിയതിന് പിന്നിലും ചില ശക്തികളുണ്ടായിരുന്നു. ഇവര്‍ രാമചന്ദ്രന്റെ മോചനത്തിന് ഇപ്പോഴും തടസ്സം നില്‍ക്കുകയാണ്. വിഷയത്തില്‍ മോദി ഇടപെട്ടതോടെ ഇവര്‍ അണിയറയിലേക്ക് പിന്‍വലിഞ്ഞു. എന്നാല്‍ ഇപ്പോഴും പാരകളുണ്ടെന്നാണ് വിലയിരുത്തല്‍.
ഡല്‍ഹിയിലെ വ്യവസായികളുമായുള്ള ചര്‍ച്ച ഉടന്‍ പൂര്‍ത്തിയാകും. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സജീവമായി തന്നെ കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. രാമചന്ദ്രന്‍ ജയില്‍ മോചിതനായാല്‍ ഉറപ്പായും പണം കിട്ടുമെന്ന വാക്കാണ് ബിജെപി നേതാക്കള്‍ കടം നല്‍കിയവര്‍ക്ക് കൊടുക്കുന്നത്. അതിനുള്ള ആസ്തി രാമചന്ദ്രനുണ്ട്. അതുകൊണ്ട് തന്നെ ഗാരന്റിയെന്ന പിടിവാശിയില്‍ നിന്ന് പിന്മാറണമെന്നാണ് ആവശ്യം. അതിനിടെ മറ്റ് വ്യവസായികളെ പ്രശ്‌നത്തില്‍ ഇടപെടുത്തി ഡല്‍ഹിക്കാരെ അനുനയിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. രാമചന്ദ്രന്റെ മോചനത്തില്‍ നിര്‍ണ്ണായക സഹായം ചെയ്തത് ബിആര്‍ ഷെട്ടിയാണ്. ഷെട്ടിയെ പോലുള്ളവരുടെ സഹായവും ബിജെപി നേതാക്കള്‍ തേടുന്നുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്നാണ് സൂചന.
ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരേ കേസ് നല്‍കിയത്. നല്‍കിയ വായ്പകള്‍ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ കൂട്ടമായി കേസ് നല്‍കിയത്. ഇതിനെത്തുടര്‍ന്ന് 2015 ഓഗസ്റ്റ് മാസത്തില്‍ അദ്ദേഹം ദുബായില്‍ ജയിലിലായി. കൂടെ മകള്‍ മഞ്ജുവും മരുമകന്‍ അരുണിനും കോടതി ജയില്‍ ശിക്ഷ വിധിച്ചു. മഞ്ജു കടുത്ത ജാമ്യവ്യവസ്ഥകളോടെ പുറത്തിറങ്ങിയെങ്കിലും അറ്റ്‌ലസ് രാമചന്ദ്രനും മരുമകന്‍ അരുണും ഇപ്പോഴും ജയിലിലാണ്. ബാങ്കുകളുമായി ഒത്തുതീര്‍പ്പിലെത്തിയെങ്കിലും, സ്വര്‍ണം വാങ്ങാന്‍ വായ്പനല്‍കിയ വ്യക്തി നല്‍കിയ കേസ് ധാരണയിലെത്തിയിട്ടില്ല.
കേന്ദ്രമന്ത്രി സുഷമാസ്വരാജും ഒ. രാജഗോപാല്‍ എംഎ!ല്‍എ.യും ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനവും പ്രശ്‌നത്തില്‍ സജീമായി ഇടപെടുന്നുണ്ട്. ഒമാനിലെ അറ്റ്‌ലസിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രി എന്‍.എം.സി. ഹെല്‍ത്ത് കെയര്‍ വാങ്ങിയിരുന്നു. ബി.ആര്‍. ഷെട്ടി നേരിട്ടിടപെട്ടാണ് രാമചന്ദ്രനെ സഹായിക്കാന്‍ മുന്നോട്ട് വന്നതെന്നും ഇതുമായി ബന്ധപ്പെട്ട് നൂറ് മില്യണ്‍ യു.എ.ഇ. ദിര്‍ഹം എന്‍.എം.സി. നേരിട്ട് ബാങ്കുകള്‍ക്ക് നല്‍കുമെന്നും ബിജെപി. എന്‍.ആര്‍.ഐ. സെല്‍ സംസ്ഥാന കണ്‍വീനര്‍ കൂടിയായ ഹരികുമാര്‍ പറയുന്നു.
ബാങ്കുകള്‍ക്ക് വായ്പതിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് രാമചന്ദ്രന്‍ അറസ്റ്റിലായത്. പ്രധാനപ്പെട്ട 23 കേസില്‍ 22 എണ്ണവും ഒത്തുതീര്‍പ്പാക്കാന്‍ എതിര്‍കക്ഷികള്‍ സമ്മതിച്ചിട്ടുണ്ട്. രാമചന്ദ്രന്റെ നാട്ടിലെയും വിദേശത്തെയും സ്വത്തുവിവരങ്ങള്‍ എതിര്‍കക്ഷികളെ അറിയിച്ചിട്ടുണ്ട്. പുറത്തുവന്നാലുടന്‍ ബാധ്യത തീര്‍ക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നും ധരിപ്പിച്ചിട്ടുണ്ട്. രാമചന്ദ്രന്റെ കുടുംബാംഗങ്ങള്‍ ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി ചര്‍ച്ച നടത്തിയിരുന്നു. ബാധ്യതാവിവരങ്ങള്‍ ഇദ്ദേഹംവഴി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും ബിജെപി. ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിനും കൈമാറി. നിലവില്‍ രണ്ടു വ്യക്തികളുമായുള്ള കേസാണ് തീരാനുള്ളത്. ഡല്‍ഹിയില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശികളാണ് ഇവര്‍.
ആദ്യഘട്ട ചര്‍ച്ചകളില്‍ ഇവര്‍ ഒത്തുതീര്‍പ്പിനു സമ്മതിച്ചിട്ടില്ല. ഇവരും കേസ് പിന്‍വലിച്ചാല്‍ മോചനം എളുപ്പമാകും. ഇവരോട് മധ്യസ്ഥര്‍ ചര്‍ച്ച തുടരുകയാണ്. രാമചന്ദ്രന്റെ ആരോഗ്യം മോശമായ സ്ഥിതിക്ക്, അദ്ദേഹത്തെ എത്രയുംവേഗം നാട്ടിലെത്തിക്കണമെന്നാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നത്. ബിജെപിയുടെ വിദേശസെല്ലുകളുടെ ചുമതലയുള്ള രാംമാധവ് അവിടെയും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. സ്വത്തുവിവരം അറിഞ്ഞതോടെ, രാമചന്ദ്രന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ കേസില്‍നിന്നു പിന്മാറും എന്നാണ് ബാങ്കുകള്‍ അറിയിച്ചത്. കടം വീട്ടാന്‍ അദ്ദേഹത്തിനു ശേഷിയുണ്ടെന്നു ബോധ്യമായതോടെയാണിത്. എംബസിവഴി ഇതിനുള്ള രേഖകള്‍ കൈമാറി എന്നാണ് വിവരം.
2015 ആഗസ്റ്റിലാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബൈയിലെ ജയിലിലായത്. 3.40 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബൈ കോടതി ശിക്ഷിച്ചത്. അറ്റ്‌ലസ് ജൂവലറിയുടെ 50 ബ്രാഞ്ചുകളുടെ ഉടമയായിരുന്ന രാമചന്ദ്രന് 22 ബാങ്കുകളിലുമായി 500 ദശലക്ഷം ദിര്‍ഹത്തിന്റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ 22 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് രാമചന്ദ്രനെതിരെ നടപടി സ്വീകരിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെയും മധ്യസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന് ബാങ്കുകള്‍ ഒത്തുതീര്‍പ്പിന് സന്നദ്ധത അറിയിച്ചു.
യു.എ.ഇ വിടാതെ കടബാധ്യത തീര്‍ക്കാന്‍ സന്നദ്ധമാണെന്ന് രാമചന്ദ്രന്റെ ഭാര്യ സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. കടംവീട്ടാനുള്ള സ്വത്തുവകകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ബാധ്യത തീര്‍ക്കാന്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ആശുപത്രികള്‍ നേരത്തെ എന്‍.എം.സി ഗ്രൂപ്പിന് വിറ്റിരുന്നു. 1990ല്‍ കുവൈറ്റ് യുദ്ധ സമയത്ത് തകര്‍ന്ന ശേഷം പിടിച്ചുകയറിയാണ് അറ്റ്‌ലസിന്റെ ബിസിനസ് സാമ്രാജം വികസിപ്പിച്ചത്. 350 കോടി ദിര്‍ഹത്തിന്റെ വാര്‍ഷിക വിറ്റുവരവുണ്ടായിരുന്ന സ്ഥാപനമാണ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞത്. 19 ജൂവലറികള്‍ ദുബൈയില്‍ മാത്രം അറ്റ്‌ലസിനുണ്ടായിരുന്നു.
പ്രതിസന്ധിവന്നതോടെ യു.എ.ഇക്ക് പുറമെ സൗദി, കുവൈത്ത്, ദോഹ, മസ്‌കറ്റ് എന്നിവിടങ്ങളിലെ ശാഖകള്‍ക്കും പൂട്ടുവീണു. ജൂവലറികള്‍ക്കും ആശുപത്രികള്‍ക്കും പുറമെ സിനിമാ നിര്‍മ്മാണം, സിനിമാ അഭിനയം, അക്ഷരശ്ലോകം എന്നിവയും അദ്ദേഹത്തിന്റെ ഇഷ്ടമേഖലകളായിരുന്നു.
https://www.facebook.com/Malayalivartha