പ്രവാസി കാമുകന്റെ ആസിഡ് ആക്രമണത്തിൽ അധ്യാപിക ആശുപത്രിയിൽ; ഫോൺ കോളുകളും ഫേസ്ബുക്ക് മെസ്സേജും പരിശോധിച്ച പോലീസ് കള്ളി വെളിച്ചത്താക്കിയപ്പോൾ...

സ്വകാര്യ സ്കൂള്‍ അദ്ധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് പിടിയില്‍. കാട്ടാക്കട കുറ്റിച്ചല്‍ പരുത്തിപ്പള്ളി സ്വദേശി സുധീഷെന്ന യുവാവാണ് പിടിയിലായത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പകപോക്കലാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. കുറ്റിച്ചല്‍ മന്തിക്കളം തടത്തരികത്ത് വീട്ടില്‍ മോഹനന്-ലില്ലിക്കുട്ടി ദമ്ബതികളുടെ മകള്‍ ജീന മോഹനനില്‍ (23) നിന്ന് പൊലീസിന് ലഭിച്ച ചില സൂചനകളാണ് ഇയാളെ പിടികൂടാനിടയാക്കിയത്.
ജീനയുടെ ഫേസ്ബുക്ക് അക്കൗണ്ടും ഫോണ്‍ കോള്‍ വിവരങ്ങളും പരിശോധിച്ച പൊലീസ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സുധീഷിന്റെ പ്രണയാഭ്യര്‍ത്ഥന അടങ്ങിയ പോസ്റ്റുകള്‍ കണ്ടെത്തി. തുടര്‍ന്ന് ജീനയോട് കാര്യങ്ങള്‍ വിശദമായി ചോദിച്ച് മനസിലാക്കിയതോടെയാണ് കേസിന് വഴിത്തിരിവായത്.
ഏതാനും മാസം മുമ്ബ് ഫേസ് ബുക്ക് വഴി ഇയാള്‍ നടത്തിയ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചത് നീരസത്തിനും പിണക്കത്തിനും കാരണമായിട്ടുണ്ടെന്ന് ജീന പൊലീസുദ്യോഗസ്ഥരോട് സമ്മതിച്ചു. തുടര്‍ന്ന് സൈബര്‍ പൊലീസ് സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് രണ്ടാഴ്ച മുമ്ബ് ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയ സുധീഷ് പിടിയിലായത്.
ജീനയുടെ ചേച്ചിയുടെ കൂട്ടുകാരിയുടെ പരിചയത്തിലുള്ളയാളാണ് സുധീഷെന്നാണ് വിവരം. കുറ്റിച്ചല്‍ തച്ചന്‍കോട് കരിംഭൂതത്താന്‍ പാറ വളവില്‍ കഴിഞ്ഞദിവസം വൈകിട്ട് 6.30യോടെയായിരുന്നു സംഭവം. സംഭവസമയത്ത് ഹെല്‍മറ്റും കോട്ടും ധരിച്ചിരുന്നതിനാല്‍ ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. കഴുത്തിലും മുതുകത്തും കൈകളിലും പൊള്ളലേറ്റ ജീന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ മുഖത്ത് ആസിഡ് വീഴുന്നത് ഒഴിവായി. ആര്യനാട്ടെ സ്വകാര്യ സ്കൂള്‍ അദ്ധ്യാപികയായ ജീന കുറ്റിച്ചലില്‍ ബസിറങ്ങറിയ ശേഷം സ്കൂട്ടറില്‍ വീട്ടിലേക്ക് പോകവെയാണ് ബൈക്കില്‍ പിന്തുടര്ന്നെത്തിയ സുധീഷ് ആസിഡ് ഒഴിച്ച് കടന്നത്.
https://www.facebook.com/Malayalivartha























