ഷുഹൈബ് വധത്തിൽ കണ്ണൂർ പുലി കെ.സുധാകരൻ നടത്തിയ മുന്നേറ്റത്തിൽ അമർഷം പൂണ്ട് രമേശ് ചെന്നിത്തല

സുധാകരനെ ഒതുക്കാൻ വേണ്ടിയാണ് അദ്ദേഹം നടത്തിവന്നിരുന്ന നിരാഹാര സമരം പിൻവലിക്കാൻ തീരുമാനിച്ചത്. സുധാകരൻ ഇതിന് തയ്യാറായിരുന്നില്ല. പണ്ട് 15 ദിവസം നിരാഹാരം കിടന്ന പാരമ്പര്യവുമുണ്ട്. സി ബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള സുധാകരന്റെ നീക്കം പൊളിച്ചതും കോൺഗ്രസ് നേത്യത്വമാണ്. സുധാകരന് മുമ്പേ ഹൈക്കോടതിയിലെത്തിയ ഷുഹൈബിന്റെ കുടുംബം അതിനുള്ള സാധ്യതയും പൊളിച്ചു.
സുധാകരൻ ഐ ഗ്രൂപ്പാണെങ്കിലും ഉള്ളിന്റയുള്ളിൽ സുധാകരനോട് രമേശിന് വിരോധമുണ്ട്. രമേശ് ചെന്നിത്തലക്ക് പിന്നാലെ ഐ ഗ്രൂപ്പിലെ ശക്തരായ നേതാക്കളായി സുധാകരൻ, മുരളി, കെ സി വേണുഗോപാൽ എന്നിവരുമുണ്ട്.
ഇവരിൽ നാലുപേരും പരസ്പരം ശത്രുക്കളാണ്. നാലുപേർക്കും നാല് തരം നിലപാടുകളാണ് ഉള്ളത്. വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന നേതാക്കളെ എ ഗ്രൂപ്പിൽ ഉമ്മൻ ചാണ്ടിയെന്ന വണ്ണം നയിക്കാൻ രമേശിന് കഴിയുന്നില്ല. ചെന്നിത്തല പറയുന്നതൊന്നും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ മറ്റ് നേതാക്കൾ കേൾക്കാറില്ല. മുരളിയും വേണഗോപാലും സുധാകരനും രമേശിന്റെ ഗോഡ്ഫാദർ എന്ന നിലയിലാണ് മുന്നോട്ട് പോകുന്നത്. ഇവരൊന്നും തന്നെ തന്നെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കില്ലെന്ന് രമേശിനറിയാം. എന്നാൽ അവരെ എതിർക്കാനുള്ള ധൈര്യം രമേശിനില്ല.
സുധാകരനോട് സംസാരിക്കാനുള്ള ധൈര്യം പോലും രമേശിനില്ല. നിരാഹാരം കിടക്കാനുള്ള തീരുമാനം സുധാകരൻ സ്വയം എടുത്തതാണ്. അതിന് രമേശ് തടസം നിന്നില്ലെന്നേയുള്ളു. തടസം നിന്നാലും സുധാകരൻ അംഗീകരിക്കുകയില്ല. സുധാകരന്റെ ആളായിരുന്നു ഷുഹൈബ്. കണ്ണൂരിലെ തന്റെ പ്രധാന സ്ഥാനം നിലനിർത്താനാണ് സുധാകരന്റെ ശ്രമം.
മുരളി രമേശിനെ വെട്ടാൻ ഉമ്മൻ ചാണ്ടിയുമായി പാലം ഇട്ടിട്ടുണ്ട്. എ ഗ്രൂപ്പിന് മുരളി പ്രിയങ്കരനാണ്. ഉമ്മൻ ചാണ്ടി തന്റെ പിൻഗാമിയായി മുരളിയെ കാണുന്ന ഘട്ടം വരെയെത്തി നിൽക്കുകയാണ് കാര്യങ്ങൾ. എ ഗ്രൂപ്പിൽ ഉശിരുള്ള നേതാക്കൾ ഇല്ലാത്തതാണ് മുരളിയെ പോലൊരു നേതാവിനെ കടമെടുക്കാൻ ചാണ്ടിയെ പ്രേരിപ്പിക്കുന്നത്.
സുധാകരനോട് ഉമ്മൻ ചാണ്ടിക്ക് താത്പര്യമില്ല. സുധാകരന്റെ വർത്തമാനം തന്നെയാണ് കാരണം. സുധാകരനെ ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആരും വിശ്വസിക്കുകയില്ല. സുധാകരന് സ്വന്തം നിലയ്ക്ക് വളരാൻ മാത്രമാണ് ആഗ്രഹം. സുധാകരൻ പെട്ടെന്ന് ക്ഷോഭിക്കും. സുധാകരനോട് പലരും പലതും ആവശ്യപ്പെടാറുണ്ട്. സുധാകരനാകട്ടെ അദ്ദേഹത്തിന് താത്പര്യമുള്ളത് മാത്രം ചെയ്യും.
സുധാകരനെ വെട്ടി സമരം യു ഡി എഫ് ഏറ്റെടുത്തു. വ്യക്തമായ ലക്ഷ്യത്തോടെയാണ് നീക്കങ്ങൾ . ഇതിൽ ചെന്നിത്തലക്കൊപ്പം ഉമ്മൻ ചാണ്ടിക്കും പങ്കുണ്ട്. മറ്റ് പല നേതാക്കൾക്കും പങ്കുണ്ട്. സുധാകരന് കെ.പി.സി സി പ്രസിഡൻറാകാൻ ആഗ്രഹമുണ്ട്. രമേശ് ചെന്നിത്തലയും സുധാകരനും ഒരേ ഗ്രൂപ്പുകാരായതിനാണ് കാരണം. ഒരേ ഗ്രൂപ്പുകാർക്ക് പ്രതിപക്ഷ നേതൃസ്ഥാനവും കെ പി സി സി അധ്യക്ഷ സ്ഥാനവും നൽകാൻ കഴിയില്ല.
എന്നാൽ സുധാകരന്റെ സമരം കോൺഗ്രസ് ഹൈക്കമാന്റിനെ വരെ ഉണർത്തി. ചത്തു കിടന്ന കോൺഗ്രസിനെ ഉണർത്തിയത് സുധാകരനാണ് എന്ന് രാഹുൽ വിശ്വസിക്കുന്നു. അതിന് സുധാകരനെ അഭിനന്ദിക്കാൻ രാഹുൽ തയ്യാറാവുകയും ചെയ്തു. രാഹുലിന്റെ അഭിനന്ദനം സുധാകരൻ മികച്ച രീതിയിൽ ഉപയോഗിക്കുമെന്ന കാര്യം ഉറപ്പാണ്. ചുരുക്കത്തിൽ വരാൻ പോകുന്നത് സുധാകരന്റെ കാലമാണ്.
https://www.facebook.com/Malayalivartha

























