എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് പോകുന്നതിനുമുമ്പ് പള്ളിയിൽ കുർബാനയ്ക്ക് എത്തിയതായിരുന്നു അക്ഷയ്; എന്നാൽ വിധി ഒരുക്കി വച്ചിരുന്നത് മറ്റൊന്നായിരുന്നു; താങ്ങാനാകാതെ പ്രിയപ്പെട്ടവർ

പതിനഞ്ചുകാരനായ അക്ഷയിയുടെ വിയോഗത്തിൽ നടുക്കം മാറാതെയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. ഇന്നലെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് പോകുന്നതിനുമുമ്പ് പള്ളിയിൽ കുർബാനയ്ക്ക് എത്തിയതായിരുന്നു അക്ഷയ്. എന്നാൽ മറ്റൊരു ദുരന്തമാണ് അവനെ കാത്തിരുന്നത്. സുഹൃത്ത് ആകാശുമായി ഉച്ചകഴിഞ്ഞു നടക്കുന്ന ഫിസിക്സ് പരീക്ഷയ്ക്കു മുന്നോടിയായി പൊറ്റക്കുഴി ചെറുപുഷ്പം പള്ളിയില്‍ പ്രാര്‍ഥിക്കാനായി എത്തിയതായിരുന്നു. പള്ളിയിൽനിന്നും മടങ്ങുംവഴി എളമക്കര താന്നിക്കല്‍ ജങ്ഷനില്‍ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ റോഡിലേക്കു തലയിടിച്ചുവീണ അക്ഷയിയെ ഉടന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കലൂര്‍ എ.സി.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും എളമക്കര കളത്തുംപുറത്ത് ലെയിന്‍ തൈക്കൂട്ടത്തില്‍ ജോസഫിന്റെ മകനുമായ അക്ഷയ് വര്‍ഗീസ്(15) ആണ് സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചത്. നിയന്ത്രണംവിട്ട സ്കൂട്ടര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു മറിയുകയായിരുന്നെന്ന് ട്രാഫിക് പോലീസ് പറഞ്ഞു. അക്ഷയിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് പൊറ്റക്കുഴി പറയന്തറ വീട്ടില്‍ ആകാശ് നെല്‍സണ് കാലിനും തോളിനുമാണു പരുക്കേറ്റത്. ആകാശ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്ഷയിയുടെ സംസ്കാരം പൊറ്റക്കുഴി ചെറുപുഷ്പം പള്ളിയില്‍ നടത്തി.
https://www.facebook.com/Malayalivartha
























