Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...

അത്യാഹിത വിഭാഗത്തില്‍ ചികിത്സാ കാലതാമസം ഉണ്ടാകരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ കര്‍ശന നിര്‍ദേശം

16 MARCH 2018 10:55 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അത്യാഹിത വിഭാഗങ്ങളില്‍ ചികിത്സാ കാലതാമസം ഉണ്ടാകരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ കര്‍ശന നിര്‍ദേശം. മെഡിക്കല്‍ കോളേജുകളിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ വിളിച്ചുകൂട്ടിയ എല്ലാ മെഡിക്കല്‍ കോളേജുകളിലേയും പ്രിന്‍സിപ്പല്‍മാരുടേയും സൂപ്രണ്ടുമാരുടേയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം നിര്‍ദേശിച്ചത്.

ഓരോ മെഡിക്കല്‍ കോളേജിലും വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തേണ്ടതാണ്. ഈ സംവിധാനം ഇല്ലാത്ത ആശുപത്രികളില്‍ വിജിലിന്‍സ് സംവിധാനം ഉണ്ടാക്കേണ്ടതാണ്. അത്യാഹിത വിഭാഗങ്ങളില്‍ നിയമിക്കുന്ന മെഡിക്കല്‍ ഓഫിസര്‍മാര്‍ രാത്രികാലങ്ങളില്‍ ഉള്‍പ്പടെ അവിടെ തന്നെ ഉണ്ടെന്നു ഉറപ്പുവരുത്തേണ്ടതാണ്. അത്യാഹിത വിഭാഗങ്ങളിലെ സര്‍ജറികള്‍ ക്യൂ അടിസ്ഥാനത്തില്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ. നിശ്ചയിച്ച ഒരു ശസ്ത്രക്രിയയും മാറ്റിവയ്ക്കരുത്. അടിയന്തിര ശസ്ത്രക്രിയ വേണ്ടിവന്നാല്‍ ക്യൂവിലുള്ളവരെ അതിന്റെ കാരണം അറിയിക്കേണ്ടതാണ്. ഇതിനായി പ്രത്യേകം രജിസ്റ്ററും സൂക്ഷിണം. പ്രിന്‍സിപ്പാളും സൂപ്രണ്ടും അത്യാഹിത വിഭാഗങ്ങള്‍ ഇടയ്ക്കിടെ സന്ദര്‍ശിച്ച് ഇക്കാര്യങ്ങള്‍ വിലയിരുത്തണം.

ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നതാണ്. എങ്കിലും ജീവനക്കാരില്ലെന്ന കാരണം പറഞ്ഞ് ആര്‍ക്കും ചികിത്സ നിഷേധിക്കരുത്. പുതിയ സംവിധാനം വരുന്നതുവരെ ചെറിയ ക്രമീകരണത്തിലൂടെ ആശുപത്രിയുടെ സേവനം മെച്ചപ്പെടുത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഒരു വിട്ടുവീഴ്ചയും വരുത്തരുത്. അത്യാഹിത വിഭാഗത്തില്‍ വച്ചുള്ള മരണങ്ങള്‍ യഥാസമയം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും അത് വിലയിരുത്തുകയും ചെയ്യേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

അത്യാഹിത വിഭാഗത്തിന്റെ മുമ്പില്‍ വാഹനത്തില്‍ കൊണ്ടുവരുന്ന രോഗിക്ക് അവിടം മുതല്‍ പരിചരണം ഉറപ്പാക്കേണ്ടതുണ്ട്. രോഗിക്ക് ചികിത്സ നല്‍കുന്നതോടൊപ്പം രോഗിയുടെ കൂടെയുള്ളവരോട് രോഗത്തെ കുറിച്ചും ചെയ്ത ചികിത്സയെക്കുറിച്ചും ഉത്തരവാദപ്പെട്ടവര്‍ വിവരം നല്‍കേണ്ടതാണ്.

അത്യാഹിത വിഭാഗത്തില്‍ ഉപയോഗിക്കുന്ന വീല്‍ ചെയറും, ട്രോളിയും പൂര്‍ണമായും നല്ലതാണെന്ന് ഉറപ്പുവരുത്തണം. ആശുപത്രി ജീവനക്കാര്‍ വരുന്ന രോഗിയോടും, കൂടെയുള്ളവരോടും നന്നായി പെരുമാറണം. രോഗിക്ക് എക്‌സ്‌റേ, ഇ.സി.ജി, മറ്റ് പരിശോധനകള്‍ മുതലായവ അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന് തന്നെ ഒരുക്കേണ്ടതാണ്. അത്യാഹിത വിഭാഗത്തിലെ രോഗി പരിചരണവുമായി ബന്ധപ്പെട്ട് ഒരു പ്രോട്ടോകോള്‍ ഉണ്ടാക്കണം. അത്യാഹിത വിഭാഗത്തിലെ ജീവനക്കാര്‍ പരീശീലനം ലഭിച്ചവര്‍ ആയിരിക്കണം. എമര്‍ജന്‍സി മെഡിസിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളേജുകളിലേയും ജീവനക്കാര്‍ക്ക് എയിംസില്‍ നിന്നും പരിശീലനം നല്‍കിയിരുന്നു. ഇനിയും പരിശീലനം ആവശ്യമായവര്‍ക്ക് എയിംസിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതാണ്.

മെഡിക്കല്‍ കോളേജുകളില്‍ ഓരോ വിഭാഗത്തിന്റെയും യൂണിറ്റിന്റെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതോടൊപ്പം രോഗികളുടെ ബാഹുല്യവും ഉണ്ട്. ആയതിനാല്‍ സര്‍ജറി, മെഡിസിന്‍, ഓര്‍ത്തോ, ഗൈനക്കോളജി, ന്യുറോ വിഭാഗങ്ങളില്‍ എന്‍ട്രി കേഡര്‍ (അസിസ്റ്റന്റ് പ്രൊഫസര്‍ ) തസ്തികകള്‍ സൃഷ്ട്ടിക്കേണ്ടതുണ്ട്.

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മെഡിക്കല്‍ കോളേജുകളില്‍ 1739 തസ്തികകളും സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 721 നഴ്‌സുമാരുടെ അധിക തസ്തികകളും സൃഷ്ടിച്ചു.

അത്യാഹിത വിഭാഗങ്ങളില്‍ സിസിടിവി സ്ഥാപിക്കുകയും സമയം ഉള്‍പ്പെടെ റെക്കോഡ് ചെയ്ത് നഷ്ടപ്പെടാതെ സൂക്ഷിക്കുകയും വേണം. ജീവനക്കാര്‍ യൂണിഫോമും ഐഡന്റിറ്റി കാര്‍ഡും കര്‍ശനമായി ധരിക്കേണ്ടതാണ്. മെഡിക്കല്‍ കോളേജിലെ ഭരണ നിര്‍വഹണം ശക്തിപ്പെടുത്തണം. ബയോമെഡിക്കല്‍ വിംഗിന്റെ സേവനം ഉറപ്പാക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അജയകുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍  (3 minutes ago)

ക്ഷേത്രോത്സവത്തിന് തിരുവാതിര കളി തുടങ്ങി 7 മിനിട്ട്..തല കറങ്ങി വീണ് വീട്ടമ്മ..!പിന്നാലെ മരണം  (13 minutes ago)

DELHI 19 കാരന് ലവലേശം കുറ്റബോധമില്ല  (17 minutes ago)

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (29 minutes ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (32 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (40 minutes ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (1 hour ago)

അല്‍ജോയുടെ വീട്ടില്‍ നിന്നും ഇതുവരെ കിട്ടിയത് അഞ്ച് പാമ്പുകളെ  (1 hour ago)

വര്‍ദ്ധിച്ചുവരുന്ന ചൂടിനെത്തുടര്‍ന്ന് പാമ്പുകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങാന്‍ സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി  (1 hour ago)

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ  (1 hour ago)

തർക്കത്തിനൊടുവിൽ... കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു...  (2 hours ago)

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!  (2 hours ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (2 hours ago)

Malayali Vartha Recommends