ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടുള്ളവർ ഇതറിയണം; സ്വകാര്യകമ്പനികള്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്‍െ്റ പേരില്‍ നടത്തുന്നത് വൻതട്ടിപ്പാണെന്ന് അഭിഭാഷകയുടെ പരാതി

സ്വകാര്യകമ്പനികള്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്‍െ്റ പേരില്‍ നടത്തുന്നത് വൻതട്ടിപ്പെന്ന് അഭിഭാഷകയുടെ പരാതി. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായ മിനിമോളാണ് ഇത്തരത്തിൽ പരാതി നൽകിയിരിക്കുന്നത്. ഇവർ തനിക്കുണ്ടായ അനുഭവത്തെത്തുടർന്നാണ് ഈ തട്ടിപ്പ് മനസിലാക്കുന്നത്. പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യംമൂലം മാർച്ച് എട്ടിന് ഇവർ അനന്തപുരി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാമെന്ന ധാരണയില്‍ കഴിഞ്ഞ ദിവസം വരെ ചികിത്സ തുടര്‍ന്നിരുന്നു.
പിന്നീട് ഇവർ ഇന്‍ഷുറന്‍സ് തുകയ്ക്കായ് ആശുപത്രിയെ സമീപിച്ചിരുന്നു. എന്നാൽ ഒരു വര്‍ഷം മുന്‍പുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കമ്പനി ആവശ്യപ്പെടുകയായിരുന്നു. മിനിമോൾ പോളിസിയില്‍ അംഗമായിട്ട് പതിനൊന്ന് മാസമേ ആയിട്ടുള്ളൂ. തട്ടിപ്പിന് ഇതുപോലുള്ള ആശുപത്രി അധികൃതരും കൂട്ടു നില്‍ക്കുകയാണെന്നും പരാതിയുണ്ട്. തനിക്ക് നീതി കിട്ടാതെ ആശുപത്രിയില്‍ നിന്നും മടങ്ങിപ്പോകില്ലെന്നും മരുന്നും ആഹാരവും ഉപേക്ഷിച്ചുള്ള പ്രതിഷേധത്തിലേക്ക് കടക്കുമെന്നുമാണ് മിനിമോള്‍ പറയുന്നത്.
ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് ആശുപത്രിയില്‍ ചിലവാകുന്ന കാശ് കിട്ടിയില്ലെങ്കിൽ അടച്ച തുക തിരികെ ചോദിക്കുകയാണ് മറ്റൊരു വഴി. എന്നാൽ ഇതുപോലുള്ള സാഹചര്യങ്ങളിൽ ഓരോ ഒഴിവുകഴിവുകൾ പറഞ്ഞ് ചിലവാകുന്ന കാശിന്റെ നാലിലൊരു ഭാഗംപോലും തിരികെ നൽകാറില്ല എന്നതാണ് വാസ്തവം. ഇതുപോലുള്ള കമ്പനികൾ ചില വന്‍കിട ആശുപത്രികളില്‍ മാത്രമാണ് തങ്ങളുടെ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത്.
https://www.facebook.com/Malayalivartha
























