കീഴാറ്റൂരിൽ നാലുകുടുംബങ്ങള്‍ മാത്രമാണ് ഭൂമിനല്‍കുന്നതിന് സമ്മതപത്രം നല്‍കാനുള്ളത് ; ദേശീയ പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ മുഴുവന്‍ വയലും നഷ്ടമാകുമെന്നത് തെറ്റായ പ്രചരണം ; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് പി. ജയരാജന്‍

കീഴാറ്റൂരിലെ സമരക്കാര്‍ ദേശീയപാതാ സ്ഥലമെടുപ്പിനോടുള്ള എതിര്‍പ്പ് അവസാനിപ്പിച്ച് വികസനശ്രമങ്ങളോട് സഹകരിക്കണമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. സ്ഥലമെടുപ്പിനെതിരെ വയല്‍ക്കിളികള്‍ സമരം നടത്തുന്ന കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ജയരാജന്റെ പ്രതികരണം. ബൈപ്പാസിനു വേണ്ടി സര്‍വേ നടപടി പൂര്‍ത്തിയായ സ്ഥലം കാണാനാണ് ജയരാജന്‍ പ്രദേശത്ത് എത്തിയത്.
ദേശീയ പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുമ്ബോള്‍ മുഴുവന്‍ വയലും നഷ്ടമാകുമെന്നത് തെറ്റായ പ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു. ജനത്തെ തെറ്റിധരിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും പറഞ്ഞു. എതിര്‍പ്പുകള്‍ ഉയരുന്നതും അതിന്റെ അമ്പുകള്‍ കൊള്ളാന്‍ പോകുന്നതും സി പി എമ്മിനല്ല. നാടിന്റെ വികസനത്തിന് എതിരു നിന്നാല്‍ തടസ്സപ്പെടുന്നത് നാടിന്റെ പൊതുവായ അഭിവൃദ്ധിയാണ്. എതിര്‍പ്പുയര്‍ത്തുന്ന എല്ലാവരോടും സി പി എമ്മിനു വേണ്ടി അഭ്യര്‍ഥിക്കാനുള്ളത് തെറ്റായ നിലപാടുകള്‍ തിരുത്തുക, നാടിന്റെ പൊതുവായ വികസനത്തിനു വേണ്ടി ഒന്നിക്കുക എന്നതാണെന്നും ജയരാജന്‍ പറഞ്ഞു.
സമരപ്പന്തല്‍ കത്തിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന്റെ മുന്നണിപ്പോരാളിയായ കീഴാറ്റൂര്‍ സുരേഷിന്റെ ബന്ധുക്കളായ നാലുകുടുംബങ്ങള്‍ മാത്രമാണ് ഭൂമിനല്‍കുന്നതിന് സമ്മതപത്രം നല്‍കാനുള്ളത്. നാടിന്റെ വികസനത്തെ കരുതി അവരും സമ്മതപത്രം നല്‍കണമെന്നും ജയരാജന്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കലിനെതിരെ വയല്‍ക്കിളികള്‍ സമരം ശക്തമാക്കുന്നതിനിടെയാണ് ജയരാജന്റെ സന്ദര്‍ശനം
https://www.facebook.com/Malayalivartha
























