ഒരു കാലത്ത് ശുദ്ധജലം മാത്രം നൽകിയിരുന്ന പെരിയാറിന്റെ നാശം ഉറപ്പായ അവസ്ഥയിൽ; ഇനിയും തിരിച്ചു പിടിച്ചില്ലെങ്കിൽ കല്ലുകളും കുഴികളും നിറഞ്ഞ മരുഭൂമികളായി മാറും നമ്മുടെ നദികൾ

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ കേരളത്തിലെ 44 നദികളിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഈ നദിയായതിനാലും ഒരുകാലത്തും വറ്റാറില്ലെന്നതിനാലും “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടിയാണ് പെരിയാർ അറിയപ്പെടുന്നത്.
അഞ്ച് ജില്ലകളിലായി 41 പഞ്ചായത്തിലൂടെയും, മൂന്നു മുനിസിപ്പാലിറ്റികളിലൂടെയും, ഒരു കോർപ്പറേഷനിലൂടെയും പെരിയാർ കടന്നുപോകുന്നു. ഏതാണ്ട് അമ്പതുലക്ഷത്തോളം ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി പെരിയാറിലെ ജലത്തെ ആശ്രയിക്കുന്നത്.
എന്നാൽ ഇപ്പോൾ പെരിയാറിന്റെ മരണം ഏറെക്കുറെ പൂർണമായി കഴിഞ്ഞു എന്നു വേണമെങ്കിൽ പറയാം.
സംസ്ഥാനത്തെ വ്യവസായത്തിന്റെ 25ശതമാനവും പെരിയാറിന്റെ തടങ്ങളിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ വ്യവസായങ്ങൾ പുറംതള്ളുന്ന പലതരത്തിലുള്ള അഴുക്കുകൾ പെരിയാറിനെ കാലങ്ങളായി മലിനമാക്കുന്നു. കൂടാതെ അനധികൃതമായി നടക്കുന്ന മണൽഖനനം പെരിയാറിന് വളരെ കടുത്ത പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. 43000 ടൺ മണൽ പ്രതിദിനം പെരിയാറിൽ നിന്നും ഖനനം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ പെരിയാറിൽ നിർമ്മിച്ചു തുടങ്ങിയ അണക്കെട്ടുകളുടെ നിർമ്മാണം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോൾ 15 എണ്ണത്തോളമായി ഉയരുന്ന അവസ്ഥയിൽ എത്തിയിരുന്നു. ഒരുകാലത്ത് ശുദ്ധജലം മാത്രം സമ്മാനിച്ച് ഒഴുകിയിരുന്ന നദി ആദ്യം തടാക രൂപത്തിലാകുകയും, സാവധാനം അത് വറ്റിവരണ്ട് ഉണങ്ങിയ നിലയിലെക്ക് എത്തിയിരിക്കുകയുമാണ്. കൊച്ചി കായലിലെക്ക് പമ്പാ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ, മൂവാറ്റുപുഴ പെരിയാർ എന്നീ നദികളിലെ ജലം എത്തിച്ചേരുന്നുണ്ടങ്കിലും, എത്തിച്ചേരുന്ന 70% ജലവും പെരിയാറിന്റെ സംഭാവനയായിരുന്നു.
പെരിയാറിലെ കീടനാശിനികളും, ഘന ലോഹങ്ങളും കുറിച്ച് പഠിക്കാൻ കേരള ഹൈക്കോതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ നേതൃത്വത്തിൽ പെരിയാറിൽ നിന്നും ശേഖരിച്ച വെളത്തത്തിന്റെയും ഊറലിന്റെയും സാമ്പിളുകളിൽ എൻഡോസൾഫാനും, ഡി.ഡി.റ്റിയും ഉൾപ്പെടെയുള്ള കീടനാശിനികളുടെയും, ഇരുമ്പ്, ലെഡ്, സിങ്ക്, കോപ്പർ തുടങ്ങിയ ഘന ലോഹങ്ങളുടെയും വലിയ തോതിലുള്ള സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യ്തിരുന്നു. അതിനാൽ തന്നെ നദിയിൽ വൻ തോതിൽ മത്സ്യങ്ങൾ ചത്ത് പൊങ്ങാനും ജലസമ്പത്ത് നശിക്കാനും ഇത് കാരണമാകുന്നുണ്ട്.
ഭാരതപ്പുഴയും പെരിയാറും, എന്തിന് കേരളത്തിലെ എല്ലാ നദികളും നേരിടുന്ന നിലനിൽപ്പ് പ്രശ്നം മണൽ കൊള്ള തന്നെയാണ്. ഇന്ന് ഒരു പരിധി വരെ ഇത് നിയന്ത്രണത്തിലാണെങ്കിലും കഴിഞ്ഞ കാലങ്ങളിൽ ഏറ്റ പ്രഹരത്തിന്റെ ബാക്കിപത്രമാകുകയാണ് ഇന്ന് പെരിയാർ. ഒറ്റപ്പെട്ട സ്ഥലത്തെ പുഴ കൈയ്യേറ്റവും പുഴ വറ്റിവരളാൻ കാരണമാകുന്നുണ്ട് . ഒരു കാലത്ത് ശുദ്ധജലം മാത്രം നൽകിയിരുന്ന നമ്മുടെ പെരിയാർ ഇന്ന് മാല്യ ന്യങ്ങൾ കുന്നുകൂടുന്ന ഒരു ഒരു ശവപറമ്പായി മാറുകയാണ്. ഇനിയും നമ്മുടെ പുഴകളെ തിരിച്ചുപിടിച്ചില്ലങ്കിൽ കല്ലുകളും, കുഴികളും നിറഞ്ഞ ഒരു മരുഭൂമിയായി മാറും എന്നതിൽ ഒരു സംശയവും ഇല്ല..
https://www.facebook.com/Malayalivartha
























