അരുവിക്കരയിൽ 16 കോടി ചെലവഴിച്ച് ജല അതോറിറ്റിയുടെ കുപ്പിവെള്ളം വിതരണത്തിനൊരുങ്ങുന്നു; മലങ്കരയിൽ കോടികൾ മുതൽ മുടക്കിൽ നിർമ്മിച്ച സർക്കാർ സംരംഭമായ ഹില്ലി അക്വാ നാശത്തിന്റെ വക്കിൽ; മലയാളിവാർത്ത അന്വേഷണം

തിരുവനന്തപുരത്ത് ജല അതോറിറ്റിയുടെ പ്ലാന്റിൽ നിന്നുള്ള കുപ്പിവെള്ളം രണ്ടു മാസത്തിനകം വിപണിയിൽ എത്തിക്കാനൊരുങ്ങുകയാണ്. അരുവിക്കര അണകെട്ടിനടുത്ത് ഒരേക്കറിൽ 16 കോടി ചിലവഴിച്ചുള്ള പ്ലാന്റിന്റെ നിർമാണം ഏകദേശം പൂർത്തിയായി.പരീക്ഷണ പ്രവർത്തനവും വിജയിച്ചു. എന്നാൽ ഇതുപോലെ കോടികൾ മുതൽമുടക്കിൽ തുടങ്ങിയ കേരള സർക്കാരിന്റെ കുപ്പി വെള്ള വിതരണ സംരംഭമായ ഹില്ലി അക്വാ വേണ്ടത്ര പരിഗണന ലഭിക്കാതെ നാശത്തിന്റെ വക്കിലാണ്.
കേരള സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച സർക്കാരിന്റെ കുപ്പി വെള്ള വിതരണ സംരംഭമാണ് ഹില്ലി അക്വാ. പൊതുമേഘല സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ കോർപ്പറേഷനാണ് ഹില്ലി അക്വായുടെ നിർമ്മാതക്കൾ ഇടുക്കി മലങ്കര ഡാമിലെ ജലമാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത് മണിക്കൂറിൽ 8000 ലിറ്റർ ജലം ശുദ്ധികരിക്കാനാവുന്ന പ്ലാന്റ് ആണ് മലങ്കരയിൽ സ്ഥാപിച്ചിരിക്കുന്നത്. പത്തു പേർ പണിയെടുക്കുന്ന 8 മണിക്കൂർ ഷിഫ്റ്റിൽ നിലവിൽ 9000 കുപ്പികളിൽ വെള്ളം നിറക്കാനാകും എന്നാൽ വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ ഒരു ഷിഫ്റ്റ് മാത്രമാണ് ഫാക്ടറിയിൽ പ്രവർത്തുക്കുന്നത്.

ജല അതോറിറ്റിയുടെ കുപ്പിവെള്ള വിതരണ പ്ലാന്റിൽ നിലവിൽ രണ്ട് മെഷീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്.500 മില്ലി ലിറ്റർ, രണ്ട് ലിറ്റർ, 20 ലിറ്റർ എന്നിങ്ങനെയാണ് വെള്ളം വിപണിയിലെത്തിക്കാനൊരുങ്ങുന്നത്. ഒരു മെഷീൻ ഉപയോഗിച്ച് ഒരു മണിക്കൂറിൽ ഒരു ലിറ്ററിന്റെ 3600 കുപ്പികൾ നിറയ്ക്കനാകും. രണ്ടു ലിറ്ററിന്റെ കുപ്പിക്ക് നിലവിൽ ആവശ്യക്കാർ കുറവായതിനാൽ ആഴ്ചയിലൊരിക്കൽ നിറച്ചാൽ മതിയെന്നതാണ് തീരുമാനം.

നിലവിൽ സ്വകാര്യ കമ്പനികളുടെ കുപ്പിവെള്ളം ബോട്ടിലിന് 20 രൂപ ഈടാക്കുമ്പോൾ ഗവണ്മെന്റ് ഉൽപ്പന്നങ്ങൾക്ക് 15 രൂപ നൽകിയാൽ മതിയാകും.കഴിഞ്ഞ സർക്കാരിന്റ കാലത്ത് പി.ജെ ജോസഫ് ആണ് ഹില്ലി അക്വാക്ക് തുടക്കം കുറിച്ചത്. കേരള സർക്കാരിന് വലിയ തോതിൽ സാധ്യതയുള്ള പൊതുജനങ്ങൾക്ക് ഉപകാരമുള്ള ഒരു പ്രസ്ഥനാമാണ് വേണ്ടത്ര പരിഗണനയും, വിപണവും ഇല്ലാതെ നശിക്കുന്നത്.
ഹില്ലി അക്വവയുടെ പ്രർത്തനങ്ങളുടെ തുടക്കത്തിൽ,കുടുബശ്രീ പോലുള്ള സംഘടനകളുമായി ഒന്നിച്ച് ബോട്ടിലുകൾ കേരളം മുഴുവനും എത്തിക്കാൻ പ്ലാൻ ഇട്ടിരുന്നു. എന്നാൽ നിലവിൽ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ഇടുക്കിയിൽ മാത്രമാണ് ജലം എത്തുന്നത്. അതിനാൽ തന്നെ വൻകിട സ്വകാര്യ കമ്പനികളുടെ കുപ്പിവെള്ളം കേരളത്തിൽ മുഴുവനും വ്യാപിച്ചു കഴിഞ്ഞു.

കുപ്പിവെള്ളത്തിന് 12 രൂപയായി കുറച്ചു കൊണ്ടുള്ള ഉത്തരവുവന്നെങ്കിലും അതും ഇതുവരെ നിലവിൽ വന്നിട്ടില്ല. സ്വകാര്യ കമ്പനികളുടെ കുപ്പിവെള്ളത്തിനെതിരെ പലതരത്തിലുള്ള പരാതികൾ ഉയരുന്നുണ്ടെങ്കിലും ദിവസവും പുതിയ കമ്പനികൾ പൊട്ടി മുളക്കുകയാണെന്നുള്ളതും മറ്റൊരു സത്യം. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ കേരളത്തിന്റെ തെളിനീർ അവർ കവറിലാക്കി 10 രൂപക്ക് നൽകുമ്പോൾ ജലവും, മറ്റു സജീകരണങ്ങളും, പ്ലാന്റും ഉള്ള കേരളം ആശ്രയിക്കുന്നത് സ്വാകാര്യ കമ്പനികളുടെ കൊള്ള ലാഭത്തിൽ എത്തുന്ന ബോട്ടിലുകളെയാണ്.കേരളം ചുട്ടുപൊള്ളുന്ന ഈ അവസരങ്ങളിൽ കുപ്പിവെള്ളം കൊള്ളലാഭത്തിൽ വിറ്റ് സ്വകാര്യ കമ്പനികൾ സമ്പാദിക്കുന്നത് കോടികൾ ആണ്.
https://www.facebook.com/Malayalivartha
























