സെറിബ്രൽ പാൾസി രോഗം ബാധിച്ച മകനെ നോക്കാൻ രാത്രി ഡ്യൂട്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട നഴ്‌സിനെ പിരിച്ചു വിട്ട സംഭവം; ജീവനക്കാരിയെ പിരിച്ചുവിട്ട ആശുപത്രിക്കെതിരെ മലയാളിവർത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

സെറിബ്രൽ പാൾസി രോഗം ബാധിച്ച മകനെ നോക്കാൻ രാത്രി ഡ്യൂട്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട നഴ്‌സിനെ പിരിച്ചു വിട്ട സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പിലാക്കുന്നതിന് പകരം ജീവനക്കാരിയെ പിരിച്ചുവിട്ട ആശുപത്രിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.സംഭവത്തിൽ മലയാളി വാർത്ത നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി . ആലപ്പുഴ ജില്ലാ ലേബർ ഓഫീസറും ആശുപത്രി അധിക്യതരും ഒരു മാസത്തിനകം സംഭവത്തിൽ വിശദീകരണം നൽകണമെന്ന് കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി.മോഹനദാസ് ഉത്തരവിട്ടു.
കായംകുളത്തെ സ്വകാര്യാശുപത്രിയാണ് കായംകുളം സ്വദേശിനി എസ്. ബിനീതയെ പിരിച്ചുവിട്ടത്. ഒരു ഓൺലൈൻ മാധ്യമം നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. ബിനീതക്ക് പകൽ ജോലി നൽകണമെന്ന് കമ്മീഷൻ ആലപ്പുഴ ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു. സെറിബ്രൽ പാൾസി രോഗം ബാധിച്ച മകനെ നോക്കാൻ നേഴ്സിന് രാത്രി ഡ്യൂട്ടി ഒഴിവാക്കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പിലാക്കുന്നതിന് പകരം ജീവനക്കാരിയെ പിരിച്ചുവിട്ട ആശുപത്രിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
സാമ്പത്തിക പ്രയാസങ്ങള്‍ ഏറെ നേരിടുന്ന ഈ കുടുംബത്തിന് രോഗബാധിതനായ കുട്ടിയുടെ ചികിത്സാചെലവുകള്‍ താങ്ങാവുന്നതല്ല. ബിനു- ബിനീത ദമ്പതികൾക്ക് അഞ്ചുവയസുള്ള ഒരു മകള്‍ കൂടിയുണ്ട്. ബിനീതയ്‌ക്ക് പകല്‍ സമയം ഡ്യൂട്ടി ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ കഴിഞ്ഞ ഡിസംബര്‍ 16നാണ് നിര്‍ദേശിച്ചത്. മകനെ നോക്കേണ്ട ഉത്തരവാദിത്വവും അതിലുപരി ജോലി ചെയ്‌ത് പണം കണ്ടെത്തേണ്ട ബാധ്യതയും ബിനീതയ്‌ക്കുണ്ടെന്ന് നിരീക്ഷിച്ച കമ്മിഷന്‍ അതിനുളള സാഹചര്യമൊരുക്കണമെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നത്.
https://www.facebook.com/Malayalivartha
























