ബാര്‍ കോഴയില്‍ മാണിക്ക് ക്ലീന്‍ ചിറ്റ്: ക്കേസ് പരിഗണിക്കുന്നതിനിടെ വിജിലൻസ് കോടതിയിൽ നാടകീയ രംഗങ്ങൾ

മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസ് പരിഗണിക്കുന്നതിനിടെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നാടകീയ രംഗങ്ങൾ. ക്കേസ് പരിഗണിക്കുന്നതിനിടെ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകനെചൊല്ലി വാക്ക് തര്‍ക്കം.
സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കെ.പി.സതീശനാണ് വിജിലൻസിന് വേണ്ടി ഹാജരായത്. എന്നാൽ, ഇതിനെ വിജിലൻസിന്റെ തന്നെ നിയമോപദേശകൻ എതിർത്തത് തർക്കത്തിന് ഇടയാക്കുകയായിരുന്നു. വിജിലന്‍സ് സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ കെ.പി സതീശന്‍ ഹാജരായപ്പോള്‍ ഇത്തരമൊരാരാളെ നിയമിച്ചതായി തനിക്ക് അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് വിജിലന്‍സ് നിയമോപദേശകന്‍ വി.വി അഗസ്റ്റിയന്‍ കോടതിയെ അറിയിച്ചത്.
തർക്കം ഉണ്ടായതോടെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ഹാജരായാൽ ആകാശം ഇടിഞ്ഞു വീഴുമോയെന്ന് കോടതി ചോദിച്ചു. വിജിലൻസിന് വേണ്ടി ഏത് അഭിഭാഷകൻ ഹാജരാവണമെന്ന് പറയാൻ പ്രതിക്ക് കഴിയുമോയെന്നും കോടതി ചോദിച്ചു. തുടർന്ന്, അഭിഭാഷകരുടെ കാര്യത്തിൽ വ്യക്തത വരുത്താൻ കോടതി സർക്കാരിനോട് നിർദ്ദേശിക്കുകയായിരുന്നു.
ആറ് ഹര്‍ജികളാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എത്തിയത്. ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്് അച്യുതാനന്ദന്‍, ബാറുടമ ബിജു രമേശ്, ബി.ജെ.പി നേതാവ് വി.മുരളീധരന്‍ എന്നിവര്‍ ഹര്‍ജി നല്‍കി. മന്ത്രി വി.എസ് സുനില്‍ കുമാര്‍, എഴുത്തുകാരി സാറാ ജോസഫ് തുടങ്ങിയവരും നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. ബാര്‍ കോഴ കേസ് പരിഗണിക്കുന്ന വിജിലന്‍സ് കോടതിയില്‍ ഹര്‍ജികള്‍ നല്‍കിയത്. ഹര്‍ജികള്‍ പരിഗണിക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























