കുഞ്ഞ് ചത്താലും വേണ്ടില്ല, വണ്ടി കടത്തി വിടരുതെന്ന് പറഞ്ഞായിരുന്നു ആക്രമണം; പോലീസ് വന്നില്ലായിരുന്നെങ്കില്‍ എല്ലാവരും ചേർന്ന് എന്നെ തല്ലികൊന്നേനെ: വരാപ്പുഴയില്‍ നൂറുകണക്കിന് സംഘികളെ ഒറ്റക്ക് നേരിട്ട ഷാഫി പറയുന്നു...

പോലീസ് വന്നില്ലായിരുന്നെങ്കില്‍ തന്നെ എല്ലാവരും ചേര്‍ന്ന് തല്ലിക്കൊല്ലുമായിരുന്നെന്ന് ബിജെപി നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ മര്‍ദ്ദനമേറ്റ യുവാവ് ഷാഫി. തനിക്ക് ഇക്കാര്യത്തില്‍ കേസിന് പോകാന്‍ താല്‍പ്പര്യമില്ലെന്നും കൊച്ചിയില്‍ ഫാക്ടറി നടത്തുന്ന ഷാഫി പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട ദിവസം വരാപ്പുഴയില്‍ ബിജെപി ഹര്‍ത്താല്‍ നടത്തുന്നതിനിടയിലാണ് വാഹനത്തില്‍ എത്തിയ യുവാവിനെയും രോഗികളെയും ഹര്‍ത്താല്‍ അനുകൂലികള്‍ കൈകാര്യം ചെയ്തത്.
പ്രസവത്തെ തുടര്‍ന്ന് അണുബാധയുണ്ടായ സുഹൃത്തിന്റെ ഭാര്യയേയും അവരുടെ പനി പിടിച്ച കുട്ടിയേയും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്ബോഴായിരുന്നു പെട്ടെന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബിജെപിക്കാര്‍ വാഹനങ്ങള്‍ തടഞ്ഞത്. രോഗിയുമായി എത്തിയ വാഹനം കടത്തിവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രതിഷേധക്കാര്‍ കടത്തിവിടില്ലെന്ന നിലപാട് എടുക്കുകയും ഇത് പിന്നീട് വാക്കേറ്റമായി മാറുകയും ബിജെപി കൊടിയുമേന്തി വന്ന പ്രതിഷേധക്കാര്‍ യുവാവിന് നേരെ കയര്‍ക്കുകയും കയ്യേറ്റം നടത്തുകയും ചെയ്തത്.
ജനക്കൂട്ടത്തില്‍ തന്നെ മര്‍ദ്ദിച്ചവനെ യുവാവ് തിരിച്ചടിച്ചതും തല്ലിക്കൊല്ലടാ എന്നാക്രോശിച്ച് ചുറ്റും കൂടി യുവാവിന് മേലേയ്ക്ക് പ്രതിഷേധക്കാര്‍ കൂട്ടത്തോടെ ആക്രമണം അഴിച്ചു വിടുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയാണ് യുവാവിനെ മോചിപ്പിച്ചത്.
പോലീസ് വന്നില്ലായിരുന്നെങ്കില്‍ അവര്‍ ചേര്‍ന്ന് തന്നെ കൊല്ലുമായിരുന്നെന്ന് യുവാവ് പറഞ്ഞു. അതേസമയം കേസിന് പോകാന്‍ താല്‍പ്പര്യമില്ലെന്നും ഭാര്യയും അമ്മയും കുഞ്ഞും അടങ്ങുന്ന ഒരു കുടുംബമുണ്ടെന്നും ഒരു വാര്‍ത്താമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ യുവാവ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് സമരവുമായി സംഘടിച്ച ബിജെപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് വാഹനങ്ങള്‍ തടഞ്ഞത്. വിദ്യാര്‍ത്ഥി കളെയും വനിതകളെയും അസഭ്യവര്‍ഷം നടത്തി ഓടിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























