ജനങ്ങളുടെ പണം കൈകാര്യം ചെയ്യുമ്പോൾ ശ്രിദ്ധിക്കണം ; കേരള ക്രിക്കറ്റ് അസോസിയേഷന് കോടതിയുടെ രൂക്ഷ വിമർശനം; കേസ് നാളെ വീണ്ടും പരിഗണിക്കും

കേരള ക്രിക്കറ്റ് അസ്സോസിയേഷനിൽ നടന്ന വൻ സാമ്പത്തിക അഴിമതിയെ പറ്റി മലയാളി വാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അതിനോടൊപ്പം ഗ്രീൻഫീൽഡ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ - ന്യൂസിലാന്റ് ട്വൻറി ട്വൻറി മത്സരം സംഘടിപ്പിച്ച വകയിൽ വൻ സാമ്പത്തിക തിരിമറി നടന്നതിന്റെ തെളിവുകൾ മലയാളിവർത്ത പുറത്ത് വിട്ടിരുന്നു. ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കിയില്ല, തെരഞ്ഞെടുപ്പോ, ബൈലോ ഭേദഗതിയോ നടപ്പാക്കിയില്ലെന്നും കാണിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസോസിയേറ്റ് പ്രൊഫെസർ ഡോ. എ. മൊഹമ്മദ് നജീബ് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു .
ജനങ്ങളുടെ പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനോട് ഹൈക്കോടതി നിർദ്ദേശിച്ചു. കെ.സി.എയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ വന്നാല്‍ എന്താണ് കുഴപ്പമെന്നും കോടതി ചോദ്യം ഉന്നയിച്ചു. എന്നാൽ പുതിയതായി ചാര്‍ജ് എടുത്ത കമ്മിറ്റി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് കെ.സി.എ വാദിച്ചു, കോടതി അഡ്മിനിസ്‌ട്രേറ്റര്‍ വന്നാല്‍ അസോസിയേഷനില്‍ അഴിമതിയുണ്ടെന്ന് ജനം കരുതുമെന്നും കെ.സി.എ ചൂണ്ടിക്കാട്ടി. കെസിഎയുടെ റെക്കോഡുകളില്‍ കൃത്രിമവും തിരുത്തലും നടന്നിട്ടുണ്ട്.
നാളെ കേസിൽ ഒരു ഇൻററിങ് ഓർഡർ ഉണ്ടാവും എന്ന് കോടതി അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha
























